അന്താരാഷ്ട്ര യോഗാദിനത്തില്‍ 15,000 അടി ഉയരത്തില്‍ യോഗാഭ്യാസം കാഴ്ചവെച്ച് ഇന്ത്യന്‍ വ്യോമസേന ; ആകാശനെറുകയിലെ സൂര്യ നമസ്‌കാരവും വായുപ്തമാസനവും സോഷ്യൽമീഡിയയിൽ വൈറല്‍

അന്താരാഷ്ട്ര യോഗാദിനത്തില്‍ വ്യത്യസ്തമായ യോഗമുറയുമായി ഇന്ത്യന്‍ വ്യോമസേന. യോഗയുടെ പ്രാധാന്യമുള്‍ക്കൊണ്ട് 15,000 അടി ഉയരത്തില്‍ ആകാശനെറുകയില്‍ യോഗാഭ്യാസം കാഴ്ചവച്ചാണ് വ്യോമസേനയിലെ ഒരു കൂട്ടം സൈനികര്‍ വ്യത്യസ്തരായത്. നാലാമത് അന്താരാഷ്ട്രാ യോഗാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിട്ടാണ് വ്യോമസേനയുടെ വിമാനം 15,000 അടി ഉയരത്തിലെത്തിച്ച് ആകാശത്തില്‍ ഉദ്യോഗസ്ഥര്‍ യോഗാഭ്യാസ പ്രകടനങ്ങള്‍ കാഴ്ച വെച്ചത്. വ്യോമസേനയിലെ വിങ് കമാന്‍ഡേഴ്‌സായ കെ ബി എസ് സനയാല്‍, ഗജനാഥ് യാദവ് തുടങ്ങിയവരാണ് 15,000 അടി ഉയരത്തില്‍ നിന്ന് സൂര്യ നസമസ്‌കാരവും വായുപ്തമാസനവും നടത്തിയത്.
ചിത്രങ്ങള്‍ വ്യോമസേന തന്നെ സോഷ്യല്‍ മീഡിയയിലടക്കം പോസ്റ്റു ചെയ്യുകയും ചെയ്തു. വായുവില്‍ അനായാസ യോഗാപ്രകടനം കാഴ്ച വെക്കുന്ന വായുസേന കമാന്റോസിന്റെ ചിത്രം നിമിഷനേരങ്ങള്‍ കൊണ്ട് വൈറലാകുകയും ചെയ്തു. ക്യാമറക്ക് മുന്നില്‍ ചിരിച്ചുകൊണ്ടാണ് ആകാശത്തില്‍ അഭ്യാസമുറകള്‍ കാഴ്ചവെച്ചത്. ലേയിലെ സിയാച്ചല്‍ ബേസ് ക്യാമ്ബില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ യോഗാഭ്യാസം നടത്തിയത്. സിയാച്ചല്‍ ബേസ് ക്യാമ്ബില്‍ യോഗാദിനത്തിനോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളില്‍ ആര്‍മി ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
യോഗാദിനത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യത്ത് വിപുലമായ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. മോദിയുടെ വാക്കുകള്‍ ലോകത്തെ ഒന്നാക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിലായിരുന്നു മോദി ഇത്തവണ യോഗാ ദിനാചരണം നടത്തിയത്. മോദിക്കൊപ്പം 50,000 പേരും യോഗ ചെയ്തു.
2015 ജൂണ്‍ 21നായിരുന്നു ആദ്യ യോഗാ ദിനാചരണം നടത്തിയത്. അന്ന് ഡല്‍ഹിയിലെ രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30,000 പേരാണ് യോഗ ചെയ്തത്. യുഎന്‍ പൊതുസഭയില്‍ 2014 സെപ്റ്റംബര്‍ 27നു മോദി നടത്തിയ പ്രസംഗത്തിലാണ് രാജ്യാന്തര യോഗാ ദിനം കൊണ്ടാടണമെന്ന് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം യുഎന്‍ ഏറ്റെടുക്കുകയായിരുന്നു. എക്യരാഷ്ട്രസഭ 2014 ജൂണ്‍ 21നാണ് രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിക്കുന്നത്.
https://www.facebook.com/Malayalivartha


























