തോമസ് ജേക്കബിനെ ഡിജിപി സ്ഥാനത്തു തിരിച്ചെടുക്കുന്നത് വിശദമായ പരിശോധനകൾക്ക് ശേഷമെന്ന് കോടിയരി ബാലകൃഷ്ണൻ
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിലേക്കു തിരിച്ചെടുക്കാനുള്ള ഉത്തരവ് വന്നതിന് പിന്നാലെ ആരോപണവുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിട്ടാണ് ജേക്കബ് തോമസ് അറിയപ്പെടുന്നത്. അങ്ങനെയുള്ള വ്യക്തിക്ക് എങ്ങനെ പോലീസ് ഡിജിപി സ്ഥാനത്തിരിക്കാൻ കഴിയുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു . അങ്ങനെയുള്ള ഒരാളെ എങ്ങനെ സര്‍വീസിലെടുക്കുമെന്ന കാര്യത്തില്‍ ഒരു പരിശോധന നടത്തണമെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകന് ഡി.ജി.പി സ്ഥാനത്തിരിക്കാന്‍ പറ്റുമോയെന്നത് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. ഈ കാര്യം വിശദമായി പരിശോധിച്ച ശേഷം മാത്രമേ നടപടി എടുക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചാവക്കാട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രതിഷേധാര്‍ഹവും അപലപനീയവുമായ കാര്യമാണെന്നും കോടിയേരി പ്രതികരിച്ചു. അക്രമം നടത്തിയത് എസ്.ഡി.പി.ഐ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . മഹാരാജാസില്‍ അഭിമന്യുവിനെ കൊന്നവര്‍ കൊലക്കത്തി ഇതുവരെ താഴെ വെച്ചിട്ടില്ലെന്ന കാര്യം ഇത് വ്യക്തമാക്കുന്നുണ്ട്. എസ്.ഡി.പി.ഐയും ആര്‍.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്‌എസ് ലോകത്തിലെ എറ്റവും വലിയ സന്നദ്ധ സംഘടനയാണെന്നും സര്‍വീസില്‍ നിന്ന് പിരിഞ്ഞാല്‍ ആര്‍എസ്‌എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താൽപ്പര്യവും ജേക്കബ് തോമസ് പ്രകടിപ്പിച്ചിരുന്നു. അതൊരു രാഷ്ട്രീയ സംഘടനയേ അല്ല തികച്ചും സേവനോദ്ദേശത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്‌എസിനെ അറിയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. സേവനമാണ് സംഘടനകൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ന് ആര്‍എസ്‌എസിന്റെ പേരില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഘടനയെ കുറിച്ച് ഒന്നും മനസ്സിലാക്കാതെ അത് ശരിയല്ല എന്ന് അഭിപ്രായം പറയാന്‍ പാടില്ലെന്നും ജേക്കബ് തോമസ് തുറന്നടിച്ചിരുന്നു . ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കോടിയേരി ബാലകൃഷണൻ ജേക്കബ് തോമസ്സിൻറെ നിയമനവുമായി ബന്ധപ്പെട്ടു പ്രസ്താവന നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha