ജോസ് ടോം പുലികുന്നേൽ എല്ലാത്തിനും കമ്മീഷൻ വാങ്ങിക്കുന്ന ആളാണ് ; എൻഡിഎ സ്ഥാനാർത്ഥി മത്സരിക്കുന്നത് വോട്ട് കച്ചവടത്തിന് ; പാലായിലെ യു ഡി എഫ്, എൻഡിഎ സ്ഥാനാർത്ഥികൾക്കെതിരെ രൂക്ഷമായ ആരോപങ്ങണളുമായി മന്ത്രി എം എം മണി
പാലായിലെ യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ ആഞ്ഞടിച്ച് എം എം മണി. പാലായിലെ യുഡിഎഫ് , എൻഡിഎ സ്ഥാനാർത്ഥികൾക്കെതിരെ മന്ത്രി എം എം മണി രൂക്ഷമായ ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത് . യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലികുന്നേൽ എല്ലാത്തിനും കമ്മീഷൻ വാങ്ങിക്കുന്ന ആളാണെന്ന് അദ്ദേഹം പറഞ്ഞു . കക്കൂസ് നിർമ്മിക്കാൻ 2800 രൂപ അനുവദിച്ചാൽ അതിൽ നിന്ന് 800 രൂപ പോക്കറ്റിലിടുന്ന ആളാണ് ടോം ജോസ് എന്നായിരുന്നു എംഎം മണി പറഞ്ഞത് . മാത്രമല്ല എൻഡിഎ സ്ഥാനാർത്ഥി മത്സരിക്കുന്നത് വോട്ട് കച്ചവടത്തിനാണെന്നും എം എം മണി ആരോപിക്കുകയുണ്ടായി. യുഡിഎഫും എൻഡിഎയും തമ്മിൽ വോട്ടു കച്ചവടമുണ്ടെന്നും മണി പറയുകയുണ്ടായി.
എന്നാൽ യുഡിഎഫും എൻഡിഎയും തമ്മിൽ വോട്ടു കച്ചവടമുണ്ടെന്ന മണിയുടെ വാക്കുകൾക്ക് മറുപടി ശ്രീധരൻ പിള്ള പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിനാൽ സിപിഎമ്മിലെ എല്ലാവർക്കും സമനില തെറ്റിയെന്നും അങ്ങനെയാണ് സിപിഎമ്മിന്റെ പ്രതികരണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മറ്റൊന്നും പറയാൻ ഇല്ലാത്തതു കൊണ്ട് വോട്ട് കച്ചവടം ഉണ്ടെന്ന ആരോപണം ഉയർത്തുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരാജയം പഠിക്കുകയാണ് സിപിഎം ചെയ്യേണ്ടതെന്നും ശ്രീധരൻ പിള്ള പറയുകയുണ്ടായി.
https://www.facebook.com/Malayalivartha