നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളിയിട്ടില്ല ; മത്സരിക്കണമെന്ന് ബി.ജെ.പി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല; വെളിപ്പെടുത്തലുമായി കൃഷ്ണകുമാർ
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായി ഉണ്ടാകുമോ.. കേരള ബിജെപി ഘടകങ്ങൾ ആകാംക്ഷയോടെ നോക്കി കൊണ്ടിരിക്കുന്ന കാര്യമാണിത്. എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അദ്ദേഹം ബിജെപി സ്ഥാനാർഥി ആകുമോ എന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ നടൻ കൃഷ്ണകുമാർ. മത്സരിക്കണമെന്ന് തന്നോട് ബി.ജെ.പി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ പാർട്ടി അംഗത്വം എടുക്കാൻ തയ്യാറാണെന്നും കൃഷ്ണ കുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണത്തിന് ഇറങ്ങാൻ 100 ശതമാനം തയ്യാറാണ് അദ്ദേഹം . അറിയപ്പെടുന്ന ഒരു കലാകാരൻ സ്ഥാനാർഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും കൃഷ്ണ കുമാർ പറഞ്ഞു. മത്സരിക്കുന്ന സ്ഥാനാർഥികളുടെ കാര്യങ്ങൾ പാർട്ടി നേതൃത്വം തീരുമാനിക്കും. പാർട്ടി അംഗത്വം ഇന്നു തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇന്നുവരെ അതൊന്നും പാർട്ടിയോട് ചോദിച്ചിട്ടില്ല. അംഗത്വം ചെറിയൊരു കാര്യം മാത്രമാണ്. പാർട്ടി അംഗത്വമെടുക്കുമ്പോൾ നേരെചൊവ്വെ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കൃഷ്ണകുമാര്‍ രംഗത്തിറങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും തിരുവനന്തപുരത്ത് ബിജെപി പരിപാടികളില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചിരുന്നു. പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതോടെ ബിജെപിക്കായി വാദിച്ച് രാജ്യസഭാ എംപി സ്ഥാനമാണ് കൃഷ്ണകുമാര്‍ ലക്ഷ്യമിടുന്നതെന്ന ആരോപണവും ഉയര്‍ന്നു. എന്‍ഡിഎ സര്‍ക്കാരിനോട് തനിക്ക് താത്പര്യമെന്നും മോദി തനിക്ക് ഏറെ പ്രിയപ്പെട്ട ഇഷ്ടപ്പെട്ട പ്രധാനമന്ത്രിയാണെന്ന് കൃഷ്ണകുമാർ തുറന്നടിച്ച് പറഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം നിരവധി സൈബർ ആക്രമണം നേരിട്ടു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാറിനെ പരിഗണിക്കുന്നതായ വാര്‍ത്ത പുറത്തുവരുന്നുണ്ട്.
https://www.facebook.com/Malayalivartha