അന്വേഷണവുമായി യുഡിഎഫ് സഹകരിക്കില്ല; അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും, പൊലീസും കരുതണ്ട; നിങ്ങള്‍ പറയുന്നത് എന്തും കേട്ട് വിഴുങ്ങുന്നവരാണ് ഞങ്ങളെന്ന് കരുതരുത്; അന്വേഷണ സംഘത്തെ മാറ്റണം; നേതാക്കളുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നെന്നും കെ സുധാകരന്‍
സിപിഎം എത്രകാലം ഈ കൊലപാതക രാഷ്ട്രീയം തുടരുമെന്നും നേതാക്കളുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നെന്നും കെ സുധാകരന്‍ . കൂത്തുപറമ്പിലെ പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണവുമായി യുഡിഎഫ് സഹകരിക്കില്ല. അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും, പൊലീസും കരുതണ്ട. നിങ്ങള്‍ പറയുന്നത് എന്തും കേട്ട് വിഴുങ്ങുന്നവരാണ് ഞങ്ങളെന്ന് കരുതരുത്. അന്വേഷണ സംഘത്തെ മാറ്റണം.
ടി പി വധക്കേസില്‍ പിണറായി വിജയന്‍ പോലും പ്രതിയാകേണ്ടതായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പിണറായി വിജയന്‍ രക്ഷപ്പെടാന്‍ കാരണമെന്നും സുധാകരന്‍ അറിയിക്കുകയും ചെയ്തു .
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയില്‍ സിപിഐഎം നേതാക്കളുടെ വിശ്വസ്തനാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും സുധാകരന്‍ വ്യക്തമാക്കി കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
രണ്ട് പേരൊഴിച്ചാല്‍ സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരാണ് അന്വേഷണ സംഘത്തിലുള്ളത്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് പൊലീസിനെയും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്. സത്യസന്ധരായ ഐപിഎസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെടുകയുണ്ടായി.
ഷുഹൈബിനെ കൊന്ന രീതിയിലാണ് കൂത്തുപറമ്പിൽലെ കൊലപാതകം നടന്നത്. രണ്ട് കൊലപാതകത്തിനും സാമ്യമുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കൊലപാതകമാണ് നടന്നത്.
നിരപരാധികളായ ആളുകളെ കൊല്ലുന്നവര്‍ക്ക് പ്രത്യേകിച്ച് ഒന്നുമില്ല. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. കേസില്‍ യുഎപിഎ ചുമത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഡിജിറ്റല്‍ ഭീഷണി സന്ദേശം പ്രചരിച്ചു. ഇത് മാത്രം മതി ഗൂഢാലോചനയ്ക്ക് തെളിവ്. ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തിൽ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരന്‍ പറഞ്ഞു.
മന്‍സൂറിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിനെ കേസന്വേഷണം ഏൽപിച്ചത് കേസ് വൈകിപ്പിക്കുന്നതിനും അന്വേഷണം വഴി തിരിച്ചു വിടുന്നതിനുമാണ്.
അതിനാല്‍ ഒരു ഡയറക്ട് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ ടീമിനെ ഈ കേസ് അന്വേഷിക്കാന്‍ നിയോഗിക്കണം. ഈ കേസില്‍ ലീഗ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും പിടിച്ചു കൊടുത്ത പ്രതികളെയല്ലാതെ മറ്റാരെയും പിടകൂടിയിട്ടില്ല. ഈ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ആസൂത്രിത നീക്കമുണ്ട്.
നാളെ പ്രതിപക്ഷ നേതാവും പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.സുധാകരനും സംഭവസ്ഥലം സന്ദര്‍ശിക്കും. വോട്ടെടുപ്പിന് ശേഷം സി.പി.എം വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുന്നു. സി.പി.എം കൊലപാതകത്തിന്റെ പാത ഉപേക്ഷിക്കണം. ആയുധം താഴെ വയ്ക്കണമെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha