കിറ്റ് വിതരണം ഉടൻ... പക്ഷേ കിറ്റിൽ അരിയില്ല.! വാളോങ്ങിയ രമേശിന് ജയരാജന്റെ ഓർമ്മപ്പെടുത്തൽ... കേന്ദത്തിന്റെ അരി കേരളത്തിൽ...!
കേന്ദ്ര സർക്കാരിന്റെ ഗരീബ് കല്യാണ്‍ അന്ന യോജന വഴി അരി വിതരണവും സൗജന്യം കിറ്റ് വിതരണവും ഈ മാസവും തുടരും എന്ന് പോസ്റ്റിട്ട ബി.ജെ.പി നേതാവ് എം.ടി രമേശിനെ പരിഹസിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.
ഫേസ്ബുക്ക് പേസ്റ്റിലാണ് ജയരാജൻ ബി.ജെ.പി നേതാവിന് മറുപടി നൽകിയിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് 70,000 മെട്രിക്ക് ടണ്‍ അരിയെത്തി, വീണ്ടും കിറ്റ് വിതരണം എന്നായിരുന്നു എം.ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം ഓര്‍മിപ്പിക്കട്ടെ കിറ്റില്‍ അരിയില്ല' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
കിറ്റിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ടെന്നും കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തു കൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ലെന്ന് ആരും ബി.ജെ.പിക്കാരോട് ചോദിക്കല്ലേയെന്നും അദ്ദേഹം പറഞ്ഞു. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ, കിറ്റ് വാങ്ങുന്ന ബി.ജെ.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ. 25 സംസ്ഥാനങ്ങൾക്കായി ആകെ 8923.8 കോടി രൂപയാണ് അനുവദിച്ചത്. കേരളത്തിന് ആദ്യ ഗഡുവായി 240.6 കോടി ലഭിക്കും.
കേന്ദ്രത്തില്‍ നിന്ന് 70,000 മെട്രിക്ക് ടണ്‍ അരിയെത്തി, വീണ്ടും കിറ്റ് വിതരണം എന്ന പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു എം.ടി. രമേശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എം.ടി. രമേശിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു എം.വി. ജയരാജന്റെ മറുപടി.
എം.വി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കേരളത്തില്‍ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോര്‍ന്നു പോകാത്തവര്‍ ഇതിനായി നല്‍കിയ തുകയുള്‍പ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. ഒപ്പം, കോവിഡ് രോഗികള്‍ക്കുള്‍പ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനല്‍കാന്‍ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് വാശിപിടിച്ചവര്‍ക്കും നന്മ ചോര്‍ത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവര്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കുമാണ് പിണറായി സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് സൗജന്യമായി നല്‍കിയതെന്നത് മറ്റൊരു വസ്തുത.
ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട് ചോദിക്കല്ലേ..! അവര്‍ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബി.ജെ.പി നേതാക്കള്‍ എന്നതാണ് ഈ പുതിയ എഫ്. ബി പോസ്റ്റ് വ്യക്തമാക്കുന്നത്.
ഒരു കാര്യം പ്രത്യേകം ബി.ജെ.പി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ -' കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല'. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്‌ക്കാരം എന്നായിരുന്നു കുറിപ്പ്.
അതേസമയം, കോവിഡ് രണ്ടാം തരംഗത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ മൂന്നാമത്തെ ഗഡു തിങ്കളാഴ്ച ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും. 2000 രൂപ വീതമാണ് ഓരോ അംഗങ്ങളുടെയും അക്കൗണ്ടിലെത്തുക.
ഏകദേശം 75,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 14 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ സഹായം ലഭിക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്കായി 2019 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പിഎം കിസാന്‍ നിധി.
പദ്ധതി പ്രകാരം പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുക. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മോഡ് വഴി ഓണ്‍ലൈനായാണ് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക.
https://www.facebook.com/Malayalivartha