പ്രവർത്തിക്കുന്നത് ഭീകരവാദ ശക്തികളുടെ പരസ്യ പിന്തുണയോടെ; രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടിയാണ് ഭീകരവാദ സംഘങ്ങള്‍ കോഴിക്കോട് നഗരത്തില്‍ ഏഴിലധികം സമാന്തര ടെലിഫോണ്‍ എക്‌സ്‌ഞ്ചേജുകള്‍ പ്രവര്‍ത്തിപ്പിച്ചത്; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് സംഘത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇവർ പ്രവർത്തിക്കുന്നത് ഭീകരവാദ ശക്തികളുടെ പരസ്യ പിന്തുണയോടെയെന്ന് തുറന്നടിച്ചിരിക്കുകയാണ് അദ്ദേഹം. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടിയാണ് ഭീകരവാദ സംഘങ്ങള്‍ കോഴിക്കോട് നഗരത്തില്‍ ഏഴിലധികം സമാന്തര ടെലിഫോണ്‍ എക്‌സ്‌ഞ്ചേജുകള്‍ പ്രവര്‍ത്തിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു .
സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചിന് പിന്നില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള സ്വര്‍ണ്ണക്കടത്തുകാരാണെന്ന് വെളിപ്പെട്ടു. അതുകൊണ്ട് ഈ സംഭവത്തിൽ സിപിഎം നേതാക്കളുടെ ബന്ധവും അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രാജ്യദ്രോഹ സംഭവങ്ങളാണ് കോഴിക്കോട് നടന്നത് . പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ടെലിഫോണ്‍ എക്‌സേഞ്ച് പ്രവര്‍ത്തനം നടക്കുന്നത്. കേരള പൊലീസ് ഈ കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെടുകയുണ്ടായി.
കോഴിക്കോട് ജില്ലാ കാര്യാലയമായ മാരാര്‍ജി ഭവനിലെ ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരില്‍ നിന്നും ഏറ്റുവാങ്ങിയ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദേഹം. കോഴിക്കോട്ടെ എംടിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡന്റ് വി.കെ സജീവന്‍, യുവമോര്‍ച്ചാ ജില്ലാ വൈസ്പ്രസിഡന്റ് നിപിന്‍കൃഷ്ണന്‍ എന്നിവരും പങ്കെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























