കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 75 വർഷം കഴിഞ്ഞപ്പോൾ നേരം വെളുത്ത് തുടങ്ങിയോ? ആർഎസ്എസിനെ എതിർക്കാൻ പോലും നിങ്ങൾ ഭാരത വിരുദ്ധ നിലപാടുകൾ സ്വീകരിക്കരുത്; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയോടുള്ള മനോഭാവത്തിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വചസ്പതി

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല എന്ന ആക്ഷേപവുമായി സന്ദീപ് വചസ്പതി രംഗത്ത്. മുസ്ലിം ലീഗിന്റെ എംഎൽഎയും മലബാറിൽ നിന്നുള്ള പ്രമുഖ നേതാവുമായിരുന്ന സീതി ഹാജിയുടെ വാക്കുകൾ കടമെടുത്താണ് അദ്ദേഹം ഇത്തരത്തിലൊരു ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. സീതി ഹാജി കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ എപ്പോ കണ്ടാലും ഗുഡ്മോർണിംഗ് എന്ന് പറയുമായിരുന്നു.
അർദ്ധരാത്രിയിൽ കണ്ടാലും അദ്ദേഹം നേതാക്കന്മാരോട് ഗുഡ്മോർണിംഗ് പറയുമായിരുന്നു. ഒരിക്കൽ ഒരു നേതാവ് എന്തിനാണ് പാതിരാത്രിയിലും ഗുഡ്മോണിങ് പറയുന്നത് എന്ന് ചോദിച്ചു. അതിന് അദ്ദേഹം നൽകിയ ഉത്തരം വളരെയധികം ഞെട്ടിക്കുന്നതായിരുന്നു.
''അനക്കും അന്റെ പാർട്ടിക്കും ഇന്ന് വരെ നേരം വെളുത്തിട്ടില്ല എന്ന ഉത്തരം ആയിരുന്നു അദ്ദേഹം നൽകിയത്. ഇതുവരെയും നേരം വെളുക്കാത്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ആഘോഷിക്കാൻ പോകുന്നു എന്ന വിവരം .
ആർ എസ് എസിന്റെ ദേശീയതയെ എതിർക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.ആർഎസ്എസുകാർ രാജ്യത്തെ അംഗീകരിച്ചാൽ ഞങ്ങൾ അംഗീകരിക്കില്ല. ആർഎസ്എസുകാർ ഭാരതത്തെ ജന്മഭൂമി ആയി കണ്ടാൽ ഞങ്ങൾ പാക്കിസ്ഥാനെ ജന്മഭൂമി ആയി കാണും.
കമ്മ്യൂണിസ്റ്റുകാരുടെ ഈ നിലപാട് എന്ത് രാഷ്ട്രീയം ആണെന്ന് മനസ്സിലാകുന്നില്ല. ഇവർ ഒരിക്കലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയോ രാജ്യത്തെയോ രാജ്യത്തിനകത്തെ ഒന്നും അംഗീകരിച്ചിട്ടില്ല. ഇങ്ങനെ ഒരു രാജ്യം ഉണ്ടെന്ന് പോലും അവർ അംഗീകരിച്ചിട്ടില്ല . ഇന്ത്യയെ 17 കഷ്ണങ്ങളായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാർ .
ഇന്ത്യ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്ന വേളയിലാണ് കമ്മ്യൂണിസ്റ്റുകാർക്ക് ഇപ്പോഴെങ്കിലും ചിന്ത ഉദിച്ചത് അപ്പോഴും നേരം വെളുത്തു എന്ന് പറയാറായിട്ടില്ല. നേരം വെളുത്തു എന്ന് പറയണമെങ്കിൽ മുൻപ് അവർ സ്വീകരിച്ച നിലപാടുകളിൽ ഇപ്പോഴുള്ള നിലപാട് എന്താണെന്ന് നമുക്ക് അറിഞ്ഞാലെ സാധിക്കൂ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയം പിസി ജോഷി ആയിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇനിയെങ്കിലും നമ്മൾ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട് . എന്നാൽ പാർട്ടി ഈ നിലപാട് അംഗീകരിച്ചില്ല. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റി മറ്റൊരു ആളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അവർ അംഗീകരിച്ചില്ല . ബ്രിട്ടീഷ് ബൂർഷകളിൽ നിന്നും ഇന്ത്യൻ ബൂർഷകളിലേക്ക് അധികാരം കൈമാറിയിരിക്കുകയാണ് എന്ന നിലപാടാണ് സ്വീകരിച്ചത്. മാത്രമല്ല പി സി ജോഷിയെ അവർ അപമാനിക്കുകയും ചെയ്തു. പാർട്ടിക്ക് വ്യതിയാനമായി പ്രവർത്തിച്ചു എന്ന ആരോപണങ്ങൾ ഉയർത്തി അദ്ദേഹത്തെ നാലര മണിക്കൂറോളം ഒരു മീറ്റിങ്ങിൽ അപമാനിക്കുന്ന സാഹചര്യം വരെ ഉണ്ടായി.
അതിനുശേഷം വിടിആറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു. പിന്നീട് 75 വർഷങ്ങൾക്കു ശേഷം സീതാറാം യെച്ചൂരി പറയുകയാണ് ഞങ്ങൾ സ്വാതന്ത്രദിനത്തെ അംഗീകരിക്കാൻ പോകുകയാണ് എന്ന്.എല്ലാ പാർട്ടി ഓഫീസുകളിലും ഇന്ത്യൻ പതാക ഉയർത്തണം എന്നൊക്കെ പറഞ്ഞിരിക്കുകയാണ്.ഇവർ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത് ഏതൊരു രാഷ്ട്രീയ പാർട്ടിയുടെ പരമപ്രധാനമായ കർത്തവ്യം അവർ ആയിരിക്കുന്ന രാഷ്ട്രത്തിന്റെ ഉന്നമനമാണ്.
അമേരിക്കയിലുള്ള വ്യക്തിയുടെ ഉദ്ദേശം അമേരിക്കയുടെ ഉന്നമനം ആയിരിക്കണം. ഇന്ത്യയിലുള്ള വ്യക്തിയുടെ ഉദ്ദേശം ഇന്ത്യയുടെ ഉന്നമനം ആയിരിക്കണം .അതിനുവേണ്ടി ജനങ്ങൾ ശക്തരാക്കുക എന്നതാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ കർത്തവ്യം . പക്ഷേ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ഒരിക്കലും ഇന്ത്യയെ അംഗീകരിക്കാൻ കഴിയാത്തവരാണ്.കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയെ അപമാനിച്ചു, മഹാത്മാഗാന്ധിയെ അപമാനിച്ചു,സുഭാഷ് ചന്ദ്രബോസിനെ അപമാനിച്ചു, ക്വിറ്റിന്ത്യാ സമരത്തെ അപമാനിച്ചു.
ദേശാഭിമാനി പോലുള്ള വാരികകൾ പത്രങ്ങളൊക്കെ തുടങ്ങുവാൻ ബ്രിട്ടീഷ് പാദസേവ ചെയ്തു,ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയ്ക്ക് അനുക്കൂലമായ നിലപാട് സ്വീകരിച്ചു . രാജ്യത്തിന് വിരുദ്ധമായ എല്ലാ നിലപാടുകളും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുണ്ട്. നിങ്ങൾക്ക് നേരം വെളുത്തു എന്നറിയില്ല പക്ഷേ നേരം വെളുത്തിട്ട് ഉണ്ടെങ്കിൽ നന്നായി.
ആർഎസ്എസിനെ എതിർക്കാൻ എങ്കിലും ഇന്ത്യൻ സ്വാതന്ത്രത്തെ കമ്മ്യൂണിസ്റ്റുകാർ അംഗീക്കരിച്ചല്ലോ എന്നത് സന്തോഷകരമായ കാര്യമാണ്. ആർഎസ്എസ് എന്ത് തീരുമാനം എടുത്താലും അത് രാജ്യത്തിന് അനുകൂലമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ എന്ത് തീരുമാനം എടുത്താലും അത് രാജ്യത്തിന് എതിരാണെന്നും അനുമാനിച്ചേ പറ്റു.
ആർഎസ്എസിനെ എതിർക്കാൻ എന്തും ചെയ്യും എന്ന മനോഭാവമാണ് കമ്മ്യൂണിസ്റ്റുകാർക്ക് ഉള്ളത്. ആർഎസ്എസിനെ എതിർക്കുവാൻ ഞങ്ങൾ രാജ്യദ്രോഹികളായി ആർഎസ്എസിനെ എതിർക്കുവാൻ പതാക ഉയർത്താൻ പോകുന്നു,ആർഎസ്എസ് ഇന്ത്യയാണ് ഭാരതമാതാവ് ആയി കാണുന്നത് അതുകൊണ്ട് ഞങ്ങൾ ചൈനയെ ഭാരതമാതാവായി കാണുന്നു എന്നിങ്ങനെയുള്ള നിലപാടുകളാണ് അവർ സ്വീകരിക്കുന്നത് .
സാധാരണക്കാരായ ജനങ്ങളോട് പറയാനുള്ളത് നിങ്ങളുടെ പാർട്ടിയുടെ നയം ഒരിക്കലും രാജ്യത്തിന് അനുകൂലമല്ല. അവർ പറയുന്ന ചില കാര്യങ്ങളുണ്ട് ഞങ്ങൾ ഡോളർ കടത്തിയിട്ടില്ല ഞങ്ങൾ സ്വർണം കടത്തിയിട്ടില്ല എന്നൊക്കെ പക്ഷേ 75 വർഷം കഴിയുമ്പോൾ പാർട്ടി അംഗീകരിക്കും ആയിരിക്കും അന്ന് പിണറായി വിജയൻ ചെയ്തത് തെറ്റാണ് എന്ന്. പിണറായി വിജയൻ ചെയ്തത് തെറ്റ്,അദ്ദേഹം കുലംകുത്തിയാണ് എന്നൊക്കെ പ്രമേയം കൊണ്ടു വന്നേക്കാം.
വാക്സിന്റെ കാര്യത്തിൽ കേന്ദ്ര വിരുദ്ധ നിലപാടുകൾ കമ്മ്യൂണിസ്റ്റ് സ്വീകരിക്കുന്നുണ്ട് എന്നാൽ കുറേ വർഷങ്ങൾ കഴിയുമ്പോൾ അന്ന് ഞങ്ങൾ സ്വീകരിച്ച നിലപാടുകൾ തെറ്റായിരുന്നു എന്ന് പറയുമായിരിക്കാം.അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുക എന്ന നയമാണ് കമ്മ്യൂണിസ്റ്റ് രാജ്യത്ത് സ്വീകരിക്കുന്നത്.
റഷ്യ അല്ല ചൈന അല്ല പാക്കിസ്ഥാൻ അല്ല ഇന്ത്യയാണ് നമ്മുടെ രാഷ്ട്രം. ഇത് വൈകിയെങ്കിലും ആർഎസ്എസിനെ എതിർക്കാൻ വേണ്ടിയാണെങ്കിലും ഈ സത്യം അംഗീകരിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ആർഎസ്എസിനെ എതിർക്കാൻ പോലും നിങ്ങൾ ഭാരത വിരുദ്ധ നിലപാടുകൾ സ്വീകരിക്കരുത് എന്ന അപേക്ഷയോടെ സന്ദീപ് വചസ്പതി തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു .
https://www.facebook.com/Malayalivartha























