കെ സുരേന്ദ്രനെ എത്രയും വേഗത്തിൽ ആ സ്ഥാനത്ത് നിന്ന് മാറ്റണം ; പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്;അയാള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനാകണം; സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ല;ആഞ്ഞടിച്ച് പി പി മുകുന്ദൻ
സംസ്ഥാന ബിജെപിയിൽ കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യം ശക്തമാകുകയാണ്. ഈ വിഷയത്തിൽ മുതിർന്ന നേതാവ് പി പി മുകുന്ദൻ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. അതിപ്രധാനമായ രണ്ട് കാര്യങ്ങൾ അദ്ദേഹം എടുത്തു പറയുന്നു.
ഒന്ന് സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരണ്ട എന്നും കെ സുരേന്ദ്രനെ എത്രയും വേഗത്തിൽ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്. അയാള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനാകണം .
സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും പി പി മുകുന്ദൻ പറഞ്ഞു .ഈ കാര്യത്തിൽ തീരുമാനം എടുക്കാന്‍ കേന്ദ്രനേതൃത്വം മടിക്കുന്നതെന്തിനാണ്. ഇപ്പോള്‍ ആറുമാസമായി. ഇത് നീട്ടിക്കൊണ്ടു പോകരുത്. ആര്‍എസ്‌എസ് ഇടപെട്ടിട്ട്, ആര്‍എസ്‌എസില്‍ നിന്നും ഒരാള്‍ ഇപ്പോള്‍ അധ്യക്ഷപദത്തിലേക്ക് വരുന്നത് യുക്തിസഹമല്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി.
മുകുന്ദന്‍ നേരത്തെ സുരേന്ദ്രന്‍ കുഴല്‍പ്പണ വിവാദങ്ങളില്‍പ്പെട്ടപ്പോള്‍ ഈ നടപടി പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തുവെന്ന് പറഞ്ഞിരുന്നു. എന്നാൽ വത്സന്‍ തില്ലങ്കരിയുടെ പേരും നിർദേശിച്ചപ്പോൾ അതും പിപി മുകുന്ദൻ തള്ളിക്കളഞ്ഞു . നിലവിലെ അധ്യക്ഷന്‍ കേസില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, കേസിന്റെ തീരുമാനം വരുന്നതു വരെ സുരേന്ദ്രന്‍ മാറി നില്‍ക്കണമെന്നും കേസില്‍ നിന്നും മോചിതനായാല്‍ തിരിച്ചു വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്വാനി ഇങ്ങനെയാണ് ചെയ്തതെന്ന് പിപി മുകുന്ദന്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെ സുരേഷ് ഗോപി പിപി മുകുന്ദനെ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചചെയ്തില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു . സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്.
രാഷ്ട്രീയത്തില്‍ കാല്‍വച്ച് വളര്‍ന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി തുറന്നടിച്ചു . സംസ്ഥാന ബിജെപിയില്‍ കെ സുരേന്ദ്രനെ മാറ്റണം എന്ന ആവശ്യം ശക്തമാകുമ്ബോഴും ഉടന്‍ അധ്യക്ഷ സ്ഥാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. എന്നാല്‍, സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറണമെന്ന് ആവര്‍ത്തിക്കുകയായിരുന്നു മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ .
ബിജെപി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിച്ചിരുന്നു. എന്നാൽ പരസ്യമായി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആ ചുമതല ഉടന്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത് .
പദവികളൊന്നും ഇല്ലാതെയുള്ള ജനകീയ ഇടപെടലിലൂടെ പാര്‍ട്ടിയെ വളര്‍ത്താമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. മാറ്റം അനിവാര്യമാണെന്ന അഭിപ്രായം സുരേഷ് ഗോപിക്കുമുണ്ട്. എന്നാല്‍ സുരേന്ദ്രനെതിരെ കേസുകളും മറ്റും ഉള്ളതിനാല്‍ ഉടന്‍ മാറ്റരുതെന്നാണ് സുരേഷ് ഗോപി സ്വീക്കരിച്ചിരിക്കുന്ന നിലപാട്. .
അതേസമയം സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയെ ഉടന്‍ മാറ്റാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധമുള്ള ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയ സമ്ബത്തുള്ള എ ജയകുമാര്‍ സംഘടനാ സെക്രട്ടറിയായി എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. എം ഗണേശിനെ ഉടന്‍ മാറ്റിയേ മതിയാകൂവെന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നിലപാട്.
https://www.facebook.com/Malayalivartha