Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

അന്നത്തെ അടിയ്ക്ക് കേരള കോൺഗ്രസ് തിരിച്ചടി ! പാലാ നഗരസഭയിലെ വിവാദങ്ങൾ കേരള കോൺഗ്രസുകാരനെ തല്ലിയ ബിനു ചെയർമാനാകാതിരിക്കാൻ; ബിനു പുളിക്കക്കണ്ടം ഒഴികെ മറ്റാരും ചെയർമാനാകുന്നത് അംഗീകരിക്കുമെന്നു കേരള കോൺഗ്രസ്

30 OCTOBER 2022 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും; സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും; പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

കോട്ടയം പാലാ നഗരസഭയിൽ കേരള കോൺഗ്രസുകാരന്റെ ചെകിട്ടത്തേറ്റ അന്നത്തെ അടിക്കും, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്കും തിരിച്ചടിയുമായി കേരള കോൺഗ്രസ്. സി.പി.എമ്മിന്റെ ഭാഗമായി നിൽക്കുന്ന ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കുന്നത് ഒഴിവാക്കാനാണ് കേരള കോൺഗ്രസ് ഇപ്പോൾ ധാരണയുടെ പേരിൽ വെല്ലുവിളി നടത്തുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം കേരള കോൺഗ്രസ് നേതാവ് ബൈജു കൊല്ലമ്പറമ്പിലിനെ തല്ലിയിരുന്നു.

ഇതാണ് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ കെ.എം മാണിയുടെ തോൽവിയ്ക്ക് ഇടയായതെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കുന്നതിന് എതിരെ കേരള കോൺഗ്രസ് രഹസ്യമായി രംഗത്ത് എത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. പാർട്ടിയുടെ എതിർപ്പ് കേരള കോൺഗ്രസ് ഔദ്യോഗികമായി തന്നെ സിപിഎമ്മിനെ അറിയിച്ചതായാണ് സൂചന.

ചെയർമാൻ സ്ഥാനത്തേക്കുള്ള ധാരണ കേരള കോൺഗ്രസ് എം പാലിക്കാൻ തയ്യാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമായത്. എന്നാൽ ധാരണകൾ പ്രകാരം മുന്നോട്ട് പോകുമെന്നാണ് ഇരു പാർട്ടികളുടേയും ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ, ധാരണയിലുള്ള കരാർ അംഗീകരിക്കാൻ കേരള കോൺഗ്രസ് തയ്യാറാകില്ലെന്നാണ് സൂചന.

ബിനു പുളിക്കക്കണ്ടത്തെ ചെയർമാൻ ആക്കിയാൽ അംഗീകരിക്കില്ലെന്ന നിലപാട് തന്നെയാണ് ഇപ്പോൾ കേരള കോൺഗ്രസ് സ്വീകരിക്കുന്നത്. നേരത്തെ ബിജെപി നേതാവായിരുന്ന ബിനു പുളിക്കക്കണ്ടം, കെ.എം മാണിയുടെ മരണത്തോടെ പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് സിപിഎമ്മിൽ എത്തിയത്. തുടർന്നു തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച വിജയിക്കുകയായിരുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എൽഡിഎഫ് നേടിയത് . കേരള കോൺഗ്രസ് എമ്മിന് 10 സിറ്റും സി പി മ്മിന് ആറു സീറ്റും സിപിഐ ക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. അന്നുണ്ടാക്കിയ ധാരണ പ്രകാരം ചെയർമാൻ സ്ഥാനം ആദ്യ രണ്ടുവർഷം കേരള കോൺഗ്രസ് എമിനും പിന്നീട് ഒരു വർഷം സിപിഎമ്മിനും , അവസാന രണ്ട് വർഷം വീണ്ടും കേരള കോൺഗ്രീനും എന്നായിരുന്നു.

എന്നാൽ സിപിഎമ്മിന്റെ ഒരു വർഷം കൂടി കേരള കോൺഗ്രസിന് നല്കാൻ നേതാക്കൾ തീരുമാനിച്ചതാണ് പ്രശ്‌നത്തിന് കാരണം. കൗൺസിലർമാർക്ക് ഇക്കാര്യത്തിൽ വലിയ അഭിപ്രായ വ്യത്യാസമാണ് ഉള്ളത്. പക്ഷേ ജില്ല നേതാക്കൾ നിലവിൽ പ്രശ്‌നങ്ങൾ ഒന്നുമില്ല എന്നാണ് പ്രതികരിക്കുന്നത്. 

സിപിഎമ്മിൽ നിന്നും കൗൺസിലറായ ബിനു പുളിക്കണ്ടത്തിനാണ് ധാരണ പ്രകാരം ചെയർമാൻ സ്ഥാനം ലഭിക്കേണ്ടത് . ഇയാളോടുള്ള അവമതിപ്പാണ് പ്രശ്‌നങ്ങൾക്ക് കാരണം. നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് നഗരസഭാ ഹാളിൽ സിപിഎം കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ കയ്യേറ്റം ഉണ്ടായതിന്റെ ബാക്കിപത്രം കൂടിയാണ് ഈ തർക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഉണ്ടായ പടലപ്പിണക്കം ഇടതുമുന്നണിയെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആട് 3 വേദിയിൽ വിജയാഘോഷവുമായി പടക്കളം ടീം  (7 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  (7 hours ago)

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ആട്-3യ്ക്ക് തിരി തെളിഞ്ഞു  (7 hours ago)

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന  (8 hours ago)

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു: വെടിനിര്‍ത്തലിന് പിന്നാലെ വ്യോമാതിര്‍ത്തി തുറന്ന് പാകിസ്ഥാന്‍  (8 hours ago)

തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്  (9 hours ago)

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി  (11 hours ago)

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (11 hours ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (12 hours ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (12 hours ago)

ഉന്നതതല യോഗം  (13 hours ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (13 hours ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (13 hours ago)

Malayali Vartha Recommends