Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ജയരാജന്‍ ആകെ വല്ലാതെ നാറിയിരിക്കുന്നു... അതിനേക്കാള്‍ നാറിയിരിക്കുന്നു സിപിഎം എന്ന പ്രസ്ഥാനം... സഖാവ് ഇപി ജയരാജന്‍മുതലാളി നിര്‍മിച്ചിരിക്കുന്ന വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി പരിശോധനയോടെ സംഗതി ആകെ കുളമായി.... ഇനി സഖാവിന് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനമുണ്ടാകില്ലേ..?

03 MARCH 2023 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

 

ചിറ്റപ്പന്‍ ജയരാജന്‍ ആകെ വല്ലാതെ നാറിയിരിക്കുന്നു. അതിനേക്കാള്‍ നാറിയിരിക്കുന്നു സിപിഎം എന്ന പ്രസ്ഥാനം. സഖാവ് ഇപി ജയരാജന്‍മുതലാളി നിര്‍മിച്ചിരിക്കുന്ന വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി പരിശോധനയോടെ സംഗതി ആകെ കുളമായി. ഇനി സഖാവിന് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനമുണ്ടാകില്ല. ഏറെ വൈകാതെ സഖാവ് ചിറ്റപ്പന്‍ അകത്താകുമോ എന്നതേ പുറത്തറിയേണ്ടതുള്ളു. എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എന്ന ഉന്നത പദവിയിലിക്കുന്ന സഖാവാണ് ജനങ്ങളെ പറ്റിച്ചിരിക്കുന്നത്. ഇവരെ വിശ്വസിച്ച അന്ധവിശ്വാസികളായ പാര്‍ട്ടി അടിമകളും ആകെ അസ്വസ്ഥരായിരിക്കുന്നു.

 

 

 

 


എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കണ്ണൂരിലെ വിമത പുലി പി ജയരാജന്‍ തുറന്നുവിട്ട ഭൂതം സിപിഎമ്മിനെ ആകെ കശക്കിയിരിക്കുകയാണ്. പാവങ്ങളുടെ പാര്‍ട്ടിയുടെ പടത്തലവന്‍മാരില്‍ ഒരാളും പിണറായി വിജയന്റെ പ്രിയപ്പെട്ടവനുമായ ചിറ്റപ്പന്‍ ജയരാജന്‍ പാര്‍ട്ടിയെ വിറ്റും അണികളെ അടിമകളാക്കിയും ശതകോടീശ്വരനായി എന്നു തന്നെയാണ് പി ജയരാജന്‍ തുറന്നടിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയറ്റിനെയും പോളിറ്റ് ബ്യൂറോയെയും ഞെട്ടിച്ചു കളഞ്ഞ ആ മഹാസംഭവത്തിലും ആരോപണത്തിലും ഒരു കഴമ്പുമില്ലെന്ന് സിപിഎം വിശദീകരിച്ചെങ്കിലും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ആദായനികുതി വകുപ്പ് വെറെതെയിരുന്നില്ല.

 

 

 

 


എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് സംഘമാണ് മിന്നല്‍ പരിശോധനയ്ക്കിറങ്ങിയത്. കള്ളപ്പണ നിക്ഷേപം നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇതെന്നാണു വിവരം. കൊച്ചിയില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്.

 

 

 


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സംസ്ഥാന പര്യടനത്തില്‍നിന്നു വിട്ടുനിന്നും തുടരെ വിടുവാ പറഞ്ഞു വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഇപി ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ വൈകാതെ ഒറ്റപ്പെട്ടുതുടങ്ങും. എംവി ഗോവിന്ദന് നല്‍കിയ സംസ്ഥാന സെക്രട്ടറി സ്ഥാനം പിണറായി ഇപി ജയരാജന് നല്‍കാതെ വന്നതു മുതല്‍ സിപിഎമ്മിനുള്ളില്‍ സമ്മര്‍ദതന്ത്രത്തിലാണ് ജയരാജന്‍.

 

 

 

 


കണ്ണൂരില്‍ പി ജയരാജനെ ഒതുക്കാന്‍ പിണറായി കളത്തിലിറക്കിയ ഇപി ജയരാജന്‍ അവസാനം പിണറായിക്കുതന്നെ പാരയായി മാറിയിരിക്കുന്നു.
പി.ജയരാജന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചതോടെയാണ് ആയുര്‍വേദ റിസോര്‍ട്ട് വിവാദമായത്. പി ജയരാജനെതിരെ വീണ്ടും നടപടി വേണമെന്ന ഇപിയുടെ നിലപാടിനെ പിണറായിയും കണ്ണൂരിലെ മറ്റ് പുലികളും തള്ളിയതില്‍ അതൃപ്തനായ ഇ.പി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. പാര്‍ട്ടിയെക്കാള്‍ വലിയ പുലിയായി കണ്ണൂര്‍ അടക്കി വാഴുന്ന ഇപി ജയരാജന്റെ ഇമേജ് കൂടുതല്‍ കറുത്തതില്‍ പാര്‍ട്ടി ആകെ ആശങ്കയിലാണ്. ഒപ്പംകണ്ണൂരിലെ ജനകീയ നേതാവ് പി ജയരാജന്‍ ആകെ സന്തോഷത്തിലും.

 

 

 

ഇത്തരത്തില്‍ പാര്‍ട്ടിയില്‍ സമ്മര്‍ദതന്ത്രവുമായി നീങ്ങുമ്പോഴാണ് കണ്ണൂരിലെ വിവാദ റിസോര്‍ട്ടില്‍ പരിശോധന നടന്നിരിക്കുന്നത്.
ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് അടുത്തയിടെ കണ്ടെത്തിയിരുന്നു. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. മാത്രവുമല്ല ശാസ്ത്രീയ പരിശോധനകള്‍ നടക്കാതെയാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്ന് സിപിഎം താത്വികവിഭാഗത്തില്‍പ്പെട്ട ശാസ്ത്ര സാഹിത്യപരിഷത്തും ആക്ഷേപം ഉന്നയിച്ചിരുന്നു.

 

 


ഇപി ജയരാജന്റെ ഭാര്യ ഇന്ദിര ചെയര്‍ പേഴ്‌സണായ റിസോര്‍ട്ട് ആണ് വൈദേകം. റിസോര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആഴ്ചകളായി അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടര്‍ ആയ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് ആരോപണം. വിദേശ മലയാളി എന്ന പേരില്‍ ഒരു ബിനാമിയെ ഉപയോഗിക്കുന്നതേയുള്ളുവെന്നും റിസോര്‍ട്ടില്‍ മുടക്കിയ ശതകോടികള്‍ ഇപി ജയരാജന്‍ പാര്‍ട്ടിയെ വിറ്റു സമ്പാദിച്ചതാണെന്നും പരക്കെ വിമര്‍ശനം ഉയരുകയാണ്.

 

 

 

 


മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ തനിക്കു പങ്കാളിത്തമില്ലെന്നാണ് ഇപി ജയരാജന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ന്യായീകരണം നടത്തിയിരുന്നത്. പാര്‍ട്ടി ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഇ.പി.ജയരാജന്റെ ഭാര്യയും മകനും പങ്കാളിത്തമുണ്ടെന്ന് വ്യക്തമാണ്. ജയരാജന്റെ ഭാര്യ ഇന്ദിര 2021 ലാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗമായത്. മകന്‍ ജയ്‌സണ്‍ കമ്പനിയുടെ സ്ഥാപക ഡയറക്ടറാണ്. ഇതോടെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇ.പി.ജയരാജന്റെ വാദം പൊളിയുകയും ചെയ്തു. തലശേരി സ്വദേശിയും വ്യവസായിയുമായ കെ.പി.രമേഷ് കുമാറാണ് റിസോര്‍ട്ട് ഉടമയെന്നായിരുന്നു ഇ.പി നേരത്തെ പറഞ്ഞത്. എന്നാല്‍ ഇ.പിയുടെ മകന്‍ ജെയ്‌സണാണു കമ്പനിയില്‍ ഏറ്റവുമധികം അതായത് 2500 ഓഹരികളുള്ള ഡയറക്ടര്‍.

 

 


2014 ലാണ് അരോളിയില്‍ ഇ.പി.ജയരാജന്റെ വീടിനോടു ചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തത്. ഇതിനു കീഴിലാണ് വൈദേകം എന്ന പേരിലുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ട് പണിതിരിക്കുന്നത്.
സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജരാജനെതിരെ സംസ്ഥാന സമിതി അംഗം പി.ജയരാജനാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയിലാണ് ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്ന് പി ജയരാജന്റെ ആരോപണം പാര്‍ട്ടിയെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN ഇനിയും 10വർഷം കരഞ്ഞു തീർക്കുക  (1 hour ago)

പാലക്കാട് നിര്‍മ്മാണത്തിരുന്ന രണ്ടുനില വീട് തകര്‍ന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്  (1 hour ago)

Nirmala Sitharaman ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ  (1 hour ago)

IRAN US ഇറാന്റെ വധഭീഷണി  (1 hour ago)

Colombia earthquake നൂറ്റാണ്ടിൽ കൊളംബിയ കണ്ട ശക്തമായ ഭൂകമ്പം:  (2 hours ago)

KASARGOD കളക്ടറേറ്റ് ക്ലാർക്ക് ജീവനൊടുക്കിയതിൽ അന്വേഷണം  (2 hours ago)

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി  (2 hours ago)

Taekwondo-match റഫറിയുടെ ഭാഗത്തും പിഴവ്  (2 hours ago)

ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍  (2 hours ago)

'കാണേണ്ടവരെ കണ്ടപ്പോള്‍ കുട്ടി എന്തൊരു ഹാപ്പി; സത്യം പറ അച്ഛൻ കടലിൽ പോയോ'..? ജിജി-യെ വലിച്ച് കീറി അവർ..ഇത് വേണ്ടായിരുന്നു  (2 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

5 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ഉറപ്പ്; 13 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് വളര്‍മതി  (4 hours ago)

അവയവമാഫിയക്കാണോ അതോ ഭിക്ഷാടന മാഫിയയ്ക്കാണോ? ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വില്‍ക്കുന്നു; നടുക്കുന്ന വിവരം  (4 hours ago)

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...  (4 hours ago)

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് ; പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്.എൻ.ഡി.പി. യോഗം സ്വീകരിക്കുന്ന വായ്  (5 hours ago)

Malayali Vartha Recommends