കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..

പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ ഇതുവരെ കുറഞ്ഞത് 132 പേർ മരണപ്പെടുകയും 570 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ നൂറ്റാണ്ടിൽ ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.തകർന്നുവീണ നൂറുകണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള അടിയന്തര രക്ഷാപ്രവർത്തനം വിവിധ നഗരങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നും ആളുകളെ പുറത്തെടുക്കുന്ന ജോലികൾ തുടരുന്നതിനാലും,കൂടുതൽ തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് മുന്നറിയിപ്പ് നൽകിയതിനാലും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ ജൂൺ മാസത്തിൽ അയൽരാജ്യമായ വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ഞെട്ടൽ മാറും മുൻപാണ് കൊളംബിയയെ തേടി വലിയ ദുരന്തമെത്തിയത്. പുതിയ പ്രസിഡന്റായി അബെലാർഡോ ഡി ലാ എസ്പ്രിയേല്ല ചുമതലയേറ്റ് ദിവസങ്ങൾക്കകം ഉണ്ടായ ദുരന്തം പുതിയ സർക്കാരിനു മുന്നിലെ ആദ്യത്തെ പ്രതിസന്ധിയായി മാറി.
ഭൂകമ്പത്തിനു പിന്നാലെ 21 തുടർചലനങ്ങൾ ഉണ്ടായതായും കുറഞ്ഞത് 1,575 വീടുകളും 18 ആരോഗ്യ കേന്ദ്രങ്ങളും 52 സ്കൂളുകളും തകർന്നതായും പ്രസിഡന്റ് അറിയിച്ചു.61 കെട്ടിടങ്ങൾ പൂർണമായും തകർന്നു തരിപ്പണമായി. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര ധനസഹായവും പുനരധിവാസവും വേഗത്തിലാക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയയുടെ പസഫിക് മേഖല, ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പങ്ങൾ നടക്കുന്ന പസഫിക് സമുദ്രത്തിലെ റിങ് ഓഫ് ഫയർ എന്ന ഭൂകമ്പ സാധ്യതയേറിയ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
പസഫിക് തീരത്തുള്ള, പ്രത്യേകിച്ച് ഇടതൂർന്ന കാടുകളാൽ ചുറ്റപ്പെട്ട ചോക്കോ പ്രവിശ്യ കൊളംബിയയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ്. ഇവിടേക്ക് ബോട്ടിലോ വിമാനത്തിലോ മാത്രമേ എത്തിച്ചേരാൻ കഴിയൂ എന്നതിനാൽ, യഥാർഥ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്താൻ വൻ പ്രതിസന്ധിയാണ് രക്ഷാപ്രവർത്തകർ നേരിടുന്നത്.മരണസഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























