കോടിക്കണക്കിന് വിധവകൾക്കും അച്ഛനില്ലാത്ത കുട്ടികൾക്കും ജന്മം നൽകാൻ കഴിയുമെന്ന് ഭരണ പാർട്ടി തെളിയിച്ചു: ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് വനിതാ ദിനം ആശംസിക്കുന്നു:- ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഒരിക്കൽ ഞാൻ ആഘോഷിക്കും: മുഖ്യമന്ത്രിയെ പരിഹസിച്ച് സ്വപ്ന സുരേഷ്...

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്ന സുരേഷ്. ലൈഫ് മിഷൻ കേസിൽ സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ വനിതാ ദിന ആശംസ അറിയിച്ച് കൊണ്ടായിരുന്നു പോസ്റ്റ്. ഇനിയും വിജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന സന്തോഷത്തിൽ വനിതാ ദിനം ആഘോഷിക്കുക എന്നു പറഞ്ഞു കൊണ്ടാണ് സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ലൈഫ് മിഷൻ ഫ്‌ളാറ്റ് കമ്മീഷൻ ഇടപാട് സംബന്ധിച്ച എൻഫോഴ്‌സ്‌മെന്റെ് കേസിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‌റെ ഓഫീസിനുമെതിരെ ആരോപണങ്ങളുമായി രംഗത്തുവരുമ്പോഴാണ് സ്വപ്നയുടെ വനിതാ ദിന ആശംസകൾ. സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
മറ്റൊരാളുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വഭാവത്തെ ഒരിക്കലും വിലയിരുത്തരുത്,പകരം, മോശം വിധി പ്രസ്താവിക്കുന്ന വ്യക്തിയുടെ വാക്കുകളുടെ പിന്നിലെ ഉദ്ദേശ്യങ്ങൾ മനസിലാക്കുക. സത്യസന്ധയായ ഒരു സ്ത്രീക്ക് ദിവസം മുഴുവൻ മധുര നാരങ്ങ വിൽക്കാനും മരിക്കുന്നതുവരെ ഒരു നല്ല വ്യക്തിയായി തുടരാനും കഴിയും, എന്നാൽ അങ്ങനെയല്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന വിദ്വേഷികൾ എപ്പോഴും ഉണ്ടാകും.
ഒരുപക്ഷേ ഈ സ്ത്രീ അവർക്ക് എന്തെങ്കിലും സൗജന്യമായി അല്ലെങ്കിൽ ഒരു കിഴിവ് നൽകിയില്ല, ഒരുപക്ഷേ, അവർ തെറ്റു ചെയ്തപ്പോൾ അവരോടൊപ്പം നിൽക്കാൻ അവൾ വിസമ്മതിച്ചുകാണും , അല്ലെങ്കിൽ ശരിയാണെന്ന് അവൾക്ക് തോന്നിയ ഒന്നിനുവേണ്ടി നിലകൊള്ളുകയെങ്കിലും ചെയ്തുകാണും.ചിലപ്പോൾ ചില കടുപ്പക്കാരായ സ്ത്രീകൾക്ക് അവളോട് അസൂയതോന്നുതാകാം , അല്ലെങ്കിൽ വളരെ അഭിജാതരായ ചില പുരുഷന്മാരുടെ സംഭാവനകൾ അവൾ നിരസിച്ചതാകാം കാരണം.
എപ്പോഴും നിങ്ങളുടെ ഹൃദയത്തെ വിശ്വസിക്കുക. ദശലക്ഷകണക്കിന് മനുഷ്യരുടെ മുന്നിൽ ദശലക്ഷം വിളക്കുകളുടെ വെളിച്ചത്തിൽ സ്രഷ്ടാവ് നിൽക്കുകയാണെങ്കിൽ, കുറച്ച് ആളുകൾക്ക് മാത്രമേ അവനെ ശരിക്കും കാണാൻ കഴിയൂ, കാരണം അവരുടെ ഹൃദയങ്ങളിൽ സത്യം കുടികൊള്ളുന്നുണ്ട്. സത്യം ഉള്ളവർക്ക് മാത്രമേ സത്യ കാണാൻ കഴിയൂ. ഹൃദയത്തിൽ സത്യമില്ലാത്തവൻ എപ്പോഴും അവളോട് അന്ധനായിരിക്കും സുസി കാസെം എഴുതിയതാണിത്.
വനിതാ ദിനാശംസകൾ. അവരുടെ സ്വാർത്ഥ വ്യാപാര സാമ്രാജ്യത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയും കേരളത്തെ പരിതാപകരമായ രീതിയിൽ വിൽപ്പന നടത്തുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പോരാടുന്ന ഒരു സ്ത്രീയാണ് ഞാൻ, പക്ഷേ നിർഭാഗ്യവശാൽ ഒരു സ്ത്രീയും എന്നെ പരസ്യമായി പിന്തുണയ്ക്കുന്നില്ല.
കോടിക്കണക്കിന് വിധവകൾക്കും അച്ഛനില്ലാത്ത കുട്ടികൾക്കും ജന്മം നൽകാൻ കഴിയുമെന്ന് ഭരണപ്പാർട്ടി തെളിയിച്ചതുകൊണ്ടാണത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് വനിതാ ദിനം ആശംസിക്കുന്നു, ഇതുവരെ വിജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന സന്തോഷത്തിൽ വനിതാ ദിനത്തിൽ നിങ്ങളുടെ വായ മധുരതരമാകട്ടെ. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഒരിക്കൽ ഞാൻ ആഘോഷിക്കും.ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കും ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ. സ്വപ്ന സുരേഷ്. എന്നായിരുന്നു കുറിപ്പ്.
ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാൻ ഒരുകുകയാണ് ഇഡി. ഇന്നലെ പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനായി ഇഡി രവീന്ദ്രനെ വൈകാതെ വീണ്ടും വിളിക്കുമെന്നാണ് വിവരം. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രന്‍റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി നൽകിയിരുന്നു. കോഴയിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്.
https://www.facebook.com/Malayalivartha