Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

ഇഡി രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത സി.എം.രവീന്ദ്രന്റൈ രണ്ട് ഫോണുകളും ഇഡി ടാപ്പ് ചെയതിരുന്നു. രക്ഷപ്പെടലിനായി രവീന്ദ്രന്‍ നടത്തിയ ഫോണ്‍ വിളികളില്‍ നിന്ന് ഇഡി എല്ലാം വ്യക്തമാക്കി കഴിഞ്ഞതായാണ് അറിവ്. അടുത്ത ചോദ്യം ചെയ്യലില്‍ അറസ്റ്റുണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

09 MARCH 2023 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

ലൈഫ് മിഷന്‍ കോഴ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ യാതൊരുവിധ ദയയ്ക്കും പിണറായി വിജയനോ, കേരള സര്‍ക്കാരിനോ അര്‍ഹതയില്ലെന്ന ഓര്‍മ്മപ്പെടുത്തലിലൂടെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുന്നോട്ട് പോകുന്നത്. ഇഡി യുടെ അന്വേഷണം പിണറായി വിജയന്റെ മൂക്കിന്‍ തുമ്പത്ത് വരെ എത്തി നില്ക്കുകയാണ്. ഇനി മൊഴികളില്‍ പറയുന്ന അടുത്ത ഇര സാക്ഷാല്‍ പിണറായി വിജയന്‍ തന്നെയാണ് .

എന്നാല്‍ അവിടം കൊണ്ടും അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന സൂചനയാണ് സ്വപന് സുരേഷ് നല്കുന്നത്. ഇഡി രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത സി.എം.രവീന്ദ്രന്റൈ രണ്ട് ഫോണുകളും ഇഡി ടാപ്പ് ചെയതിരുന്നു. രക്ഷപ്പെടലിനായി രവീന്ദ്രന്‍ നടത്തിയ ഫോണ്‍ വിളികളില്‍ നിന്ന് ഇഡി എല്ലാം വ്യക്തമാക്കി കഴിഞ്ഞതായാണ് അറിവ്. അടുത്ത ചോദ്യം ചെയ്യലില്‍ അറസ്റ്റുണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

പിണറായി വിജയന്റെ മകളും മകനും ഉള്‍പ്പെടുന്ന ഇടപാടുകള്‍, ചര്‍ച്ചകള്‍ എല്ലാം സ്വപ്‌ന ഓരോ തവണയും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അഴിമതിയുടെ മൂടുപടമാണ് ഓരോ ദിവസവും അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നത്. പ്രമുഖ വ്യവസായിയും പിണറായി വിജയന്റെ അടുത്ത കക്ഷിയുമായ എം.എ യുസഫലിയ്ക്കും ഇഡി നോട്ടീസ് അയച്ചതോടെ കാര്യങ്ങള്‍ രാജ്യത്ത് ഒതുങ്ങുന്നതല്ലെന്ന് വ്യക്തമായി.

യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയെ മുഖ്യപ്രതിയായ കേസില്‍ അറ്റാഷയെ ഒരു ഏജന്‍സിയും ചോദ്യം ചെയ്തില്ലെന്ന് മാത്രമല്ല. അറ്റാഷയെ കേരളത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അവസരമൊരുക്കി കൊടുത്തതിന്റെ ആരോപണം പിണറായി വിജയന്റെ തലയ്ക്ക മുകളില്‍ നില്ക്കുകയാണ്. റെഡ്ക്രസന്റെ വന്നതും അവിഹിത ഇടപാടു ഉണ്ടാക്കിയതും കള്ളപ്പണ ഇടപാട് നടത്തിയതിലും എം.എ.യുസഫലിയ്ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നത്.എന്നാല്‍ രണ്ട് നോട്ടീസ് നല്കിയിട്ടും യുസഫലി ഹാജരായിട്ടില്ല. ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ കൈപറ്റിയതിന് പുറമേ കള്ളപണം വെളുപ്പിക്കല്‍ ഇടപാട് നടന്നുവെന്നതാണ് ഇഡിയുടെ മുഖ്യ കണ്ടെത്തല്‍ . അങ്ങനെയെങ്കില്‍ സ്്വപ്‌ന സുരേഷ് ആരോപിക്കുന്ന ഡോളര്‍ കടത്ത് അന്വേഷണം രാജ്യത്തെ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മതിയാകില്ല.

വിദേശ പണം ഇവിടെ എത്തിയതിനും കടത്തിയതിനും അന്താരാഷ്ട്ര ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്ന കാഴ്ചപ്പാടാണ് കേന്ദ്രത്തിനുള്ളതെന്ന് അറിയുന്നു. ഇഡി അന്വേഷണം ഇഴയുന്നു എന്ന അപവാദം കേന്ദ്രസര്‍ക്കാരിനെതിരെ കെട്ടിവെയ്ക്കുമ്പോഴും കേന്ദ്രം രാജ്യന്തര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന കാഴ്ചപ്പാടിലാണ്, കേരളത്തില്‍ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ശവമഞ്ചത്തിലെ അവസാനത്തെ ആണി അടിക്കലാണ് കേന്ദ്ര ലക്ഷ്യം വെയ്ക്കുന്നത്. പിണറായി വിജയനും , യൂസഫലിയും അടിക്കടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവയൊന്നും മോദിയുടെ രാഷ്ട്രീയ ലക്ഷ്യത്തെ മാറ്റിമറിക്കില്ലെന്ന കാര്യം ഉറപ്പായി കൊണ്ടിരിക്കുകയാണ്.

ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പത്തു മണിക്കൂറോളമാണ് നീണ്ടത്. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് രവീന്ദ്രന്‍ െകാച്ചിയിലെ ഇഡി ഓഫിസില്‍ നിന്ന് സുരക്ഷിതമായി മടങ്ങുകയും ചെയ്തു.കൊച്ചിയിലെ ഓഫീസില്‍ രണ്ടാം ദിവസവും 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇഡി രവീന്ദ്രനെ വിട്ടയച്ചത്.

ചൊവ്വാഴ്ച രവീന്ദ്രനെ ഒന്‍പതര മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന്‍ നല്‍കിയ മറുപടികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ ഇനിയും തുടരാന്‍ സാധ്യതയുണ്ട്.. സ്വപ്ന സുരേഷും ശിവശങ്കറും ഉള്‍പ്പെട്ട ലൈഫ് മിഷന്‍ അഴിമതിയിലെ കള്ളപ്പണക്കേസില്‍ സി എം രവീന്ദ്രന് അറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്.

കേസില്‍ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. രവീന്ദ്രന്റെ അറിവോടെയാണ് ലൈഫ് മിഷനിലെ കോഴ ഇടപാടുകള്‍ നടന്നതെന്ന സ്വപ്നാ സുരേഷിന്റെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തു വന്നിരുന്നു. ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴിയും നല്‍കിയിരുന്നു.എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കിയ ശേഷം രവീന്ദ്രന്റെ രണ്ട് ഫോണുകളും അടുപ്പക്കാരുടെ ഫോണുകളും ഇഡി നിരീക്ഷണത്തിലായിരുന്നു. ഈ ഫോണ്‍ നമ്പരുകളിലേയ്ക്ക് പോയ കോളുകളുടെ ശബ്ദരേഖ വെച്ചാണ് ഇന്നലോ ചോദ്യം ചെയ്തത്.

ലൈഫ് മിഷന്‍ ഇടപാടുമായി രവീന്ദ്രന്‍ ഫോണിലൂടെ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരോട് നടത്തിയ സംഭാഷണങ്ങളും ഇഡി ശേഖരിച്ചിരുന്നതായി അറിയുന്നു. സ്വപ്‌ന സുരേഷ്, സരിത് ,എം.ശിവശങ്കര്‍ എന്നിവര്‍ നല്കിയ മൊഴികളും രവീന്ദ്രന് എതിരാണ്. എന്നാല്‍ അതിനേക്കളൊക്കെ രവീന്ദ്രനെ വെട്ടലാക്കിയിരിക്കുന്നത് ലൈഫ് മിഷന്‍ സി.ഇ.ഒ ആയിരുന്ന യു.വി.ജോസ് നല്കിയ മൊഴികളാണ്. യു.വി.ജോസിന്റെ മൊഴികളെ ഖണ്ഡിക്കാന്‍ രവീന്ദ്രനായില്ലെന്നും അറിയുന്നു. കേസില്‍ അറസ്റ്റുണ്ടായാല്‍ സ്വീകരിക്കേണ്ട നിയമവഴികളെ കുറിച്ച രവീന്ദ്രന്‍ ഇന്നലത്തന്നെ നിയമവിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ കിങ്കരനെ നാല് അഭിഭാഷകരുടെ അകമ്പടിയിലാണ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചെതെന്നും ശ്രദ്ധേയമാണ്.

ലൈഫ് മിഷന്‍ കോഴയില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഒഴിവായിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകള്‍ക്കും അപ്പുറം കേസില്‍ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതല്‍ കാര്യങ്ങള്‍ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു.

ലൈഫ് മിഷന്‍ ഇടപാടില്‍ രവീന്ദ്രനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ മൊഴികളുണ്ട്. ഇതിനു പുറമേ ഡിജിറ്റല്‍ തെളിവുകളും ഇഡി ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരെ വിളിപ്പിച്ചാലും സിപിഎമ്മിനു ഭയമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദ ന്റെ പ്രസ്താവന ഇഡിയെ ചൊടിപ്പിച്ചിരിക്കുകയാണ്.. കൂട്ടിലടച്ച തത്തയേക്കാള്‍ ദയനീയമാണ് ഇഡിയുടെ നിലപാടെന്ന് ഗോവിന്ദന്‍ പരിഹസിച്ചു. ഇതേ ഇഡിക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസ്വല്‍ക്കരിക്കുന്നതിനും എതിരെയാണ് ജനകീയ പ്രതിരോധ ജാഥയെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. സിബിഐയെ കൂട്ടിലടച്ച തത്തയെന്നാണ് വിശേഷിപ്പിച്ചതെങ്കില്‍, അതിലും കഷ്ടമാണ് ഇഡിയുടെ അവസ്ഥ. ഇഡി സത്യത്തില്‍ അന്വേഷണം ഇഴയുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. 2025 ആകുമ്പോഴേക്കും ഇനിയും ഇഡി പലതും ചെയ്യും. ഞങ്ങള്‍ക്ക് ഒരു ബേജാറുമില്ല' ഗോവിന്ദന്‍ പറഞ്ഞു.

ഭയം സിപിഎമ്മിനെ വല്ലാതെ വേട്ടയാടുന്നുണ്ടെന്ന സത്യം ആര്‍ക്കും തള്ളിക്കളയാനാവില്ല. എങ്കിലും പിണറായി വിജയനെതിരെ പരസ്യമായി ഒരക്ഷരം എതിര്‍ത്ത് സംസാരിക്കാന്‍ ധൈര്യമുള്ളവരാരും പാര്‍ട്ടിയിലില്ല. എന്നാല്‍ എം.വി.ഗോവിന്ദന്റെ ജാഥ തലസ്ഥാനത്ത് സമാപിക്കുമ്പോള്‍ സിപിഎമ്മിലും പുതിയ ചലനങ്ങള്‍ക്ക് വഴിവെയ്ക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂ്ട്ടുന്നു.

എന്നാല്‍ കേന്ദ്രം അതിനുമപ്പുറമാണ് ചിന്തിക്കുന്നത്. അതായത് ത്രിപുരയില്‍ ഉയര്‍ത്തെഴുന്നേറ്റ് വരാന്‍ കഴിയാത്ത തരത്തില്‍ സിപിഎമ്മിനെ തളയ്ക്കാനായി. ബംഗാളില്‍ നേരത്തെ തന്നെ അത് സംഭവിച്ചു. എന്നാല്‍ കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന മോദിയുടെ വെട്ടിതുറന്നുള്ള പ്രസ്താവന വിരല്‍ ചൂണ്ടുന്നത് കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്മൂലനമാണെന്ന് വ്യക്തം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (13 minutes ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (37 minutes ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (45 minutes ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (1 hour ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (1 hour ago)

എറണാകുളം ജം​ഗ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി ആരംഭിച്ചു....  (1 hour ago)

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്;  (1 hour ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (2 hours ago)

നാല് സ്ഥലങ്ങളിൽ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.  (2 hours ago)

ഇന്ന്‌ വിവിധ ജില്ലകളിൽ മഴപെയ്യുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

. മെയ്‌ 15ന്‌ പണിമുടക്കാനൊരുങ്ങി രാജ്യത്തെ കർഷകത്തൊഴിലാളി യൂണിയനുകൾ  (2 hours ago)

ടുലിപ് പുഷ്പോത്സവത്തിന് ജമ്മു-കശ്മീരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് പൂന്തോട്ടത്തിൽ തുടക്കം...  (3 hours ago)

ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി  (3 hours ago)

പാലും തൈരും കേടാകാതിരിക്കാൻ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മില്‍മ  (3 hours ago)

Malayali Vartha Recommends