Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഇഡി രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത സി.എം.രവീന്ദ്രന്റൈ രണ്ട് ഫോണുകളും ഇഡി ടാപ്പ് ചെയതിരുന്നു. രക്ഷപ്പെടലിനായി രവീന്ദ്രന്‍ നടത്തിയ ഫോണ്‍ വിളികളില്‍ നിന്ന് ഇഡി എല്ലാം വ്യക്തമാക്കി കഴിഞ്ഞതായാണ് അറിവ്. അടുത്ത ചോദ്യം ചെയ്യലില്‍ അറസ്റ്റുണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

09 MARCH 2023 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

ലൈഫ് മിഷന്‍ കോഴ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ യാതൊരുവിധ ദയയ്ക്കും പിണറായി വിജയനോ, കേരള സര്‍ക്കാരിനോ അര്‍ഹതയില്ലെന്ന ഓര്‍മ്മപ്പെടുത്തലിലൂടെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുന്നോട്ട് പോകുന്നത്. ഇഡി യുടെ അന്വേഷണം പിണറായി വിജയന്റെ മൂക്കിന്‍ തുമ്പത്ത് വരെ എത്തി നില്ക്കുകയാണ്. ഇനി മൊഴികളില്‍ പറയുന്ന അടുത്ത ഇര സാക്ഷാല്‍ പിണറായി വിജയന്‍ തന്നെയാണ് .

എന്നാല്‍ അവിടം കൊണ്ടും അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന സൂചനയാണ് സ്വപന് സുരേഷ് നല്കുന്നത്. ഇഡി രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത സി.എം.രവീന്ദ്രന്റൈ രണ്ട് ഫോണുകളും ഇഡി ടാപ്പ് ചെയതിരുന്നു. രക്ഷപ്പെടലിനായി രവീന്ദ്രന്‍ നടത്തിയ ഫോണ്‍ വിളികളില്‍ നിന്ന് ഇഡി എല്ലാം വ്യക്തമാക്കി കഴിഞ്ഞതായാണ് അറിവ്. അടുത്ത ചോദ്യം ചെയ്യലില്‍ അറസ്റ്റുണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

പിണറായി വിജയന്റെ മകളും മകനും ഉള്‍പ്പെടുന്ന ഇടപാടുകള്‍, ചര്‍ച്ചകള്‍ എല്ലാം സ്വപ്‌ന ഓരോ തവണയും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അഴിമതിയുടെ മൂടുപടമാണ് ഓരോ ദിവസവും അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നത്. പ്രമുഖ വ്യവസായിയും പിണറായി വിജയന്റെ അടുത്ത കക്ഷിയുമായ എം.എ യുസഫലിയ്ക്കും ഇഡി നോട്ടീസ് അയച്ചതോടെ കാര്യങ്ങള്‍ രാജ്യത്ത് ഒതുങ്ങുന്നതല്ലെന്ന് വ്യക്തമായി.

യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയെ മുഖ്യപ്രതിയായ കേസില്‍ അറ്റാഷയെ ഒരു ഏജന്‍സിയും ചോദ്യം ചെയ്തില്ലെന്ന് മാത്രമല്ല. അറ്റാഷയെ കേരളത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അവസരമൊരുക്കി കൊടുത്തതിന്റെ ആരോപണം പിണറായി വിജയന്റെ തലയ്ക്ക മുകളില്‍ നില്ക്കുകയാണ്. റെഡ്ക്രസന്റെ വന്നതും അവിഹിത ഇടപാടു ഉണ്ടാക്കിയതും കള്ളപ്പണ ഇടപാട് നടത്തിയതിലും എം.എ.യുസഫലിയ്ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നത്.എന്നാല്‍ രണ്ട് നോട്ടീസ് നല്കിയിട്ടും യുസഫലി ഹാജരായിട്ടില്ല. ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ കൈപറ്റിയതിന് പുറമേ കള്ളപണം വെളുപ്പിക്കല്‍ ഇടപാട് നടന്നുവെന്നതാണ് ഇഡിയുടെ മുഖ്യ കണ്ടെത്തല്‍ . അങ്ങനെയെങ്കില്‍ സ്്വപ്‌ന സുരേഷ് ആരോപിക്കുന്ന ഡോളര്‍ കടത്ത് അന്വേഷണം രാജ്യത്തെ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മതിയാകില്ല.

വിദേശ പണം ഇവിടെ എത്തിയതിനും കടത്തിയതിനും അന്താരാഷ്ട്ര ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്ന കാഴ്ചപ്പാടാണ് കേന്ദ്രത്തിനുള്ളതെന്ന് അറിയുന്നു. ഇഡി അന്വേഷണം ഇഴയുന്നു എന്ന അപവാദം കേന്ദ്രസര്‍ക്കാരിനെതിരെ കെട്ടിവെയ്ക്കുമ്പോഴും കേന്ദ്രം രാജ്യന്തര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന കാഴ്ചപ്പാടിലാണ്, കേരളത്തില്‍ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ശവമഞ്ചത്തിലെ അവസാനത്തെ ആണി അടിക്കലാണ് കേന്ദ്ര ലക്ഷ്യം വെയ്ക്കുന്നത്. പിണറായി വിജയനും , യൂസഫലിയും അടിക്കടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവയൊന്നും മോദിയുടെ രാഷ്ട്രീയ ലക്ഷ്യത്തെ മാറ്റിമറിക്കില്ലെന്ന കാര്യം ഉറപ്പായി കൊണ്ടിരിക്കുകയാണ്.

ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പത്തു മണിക്കൂറോളമാണ് നീണ്ടത്. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് രവീന്ദ്രന്‍ െകാച്ചിയിലെ ഇഡി ഓഫിസില്‍ നിന്ന് സുരക്ഷിതമായി മടങ്ങുകയും ചെയ്തു.കൊച്ചിയിലെ ഓഫീസില്‍ രണ്ടാം ദിവസവും 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇഡി രവീന്ദ്രനെ വിട്ടയച്ചത്.

ചൊവ്വാഴ്ച രവീന്ദ്രനെ ഒന്‍പതര മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന്‍ നല്‍കിയ മറുപടികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ ഇനിയും തുടരാന്‍ സാധ്യതയുണ്ട്.. സ്വപ്ന സുരേഷും ശിവശങ്കറും ഉള്‍പ്പെട്ട ലൈഫ് മിഷന്‍ അഴിമതിയിലെ കള്ളപ്പണക്കേസില്‍ സി എം രവീന്ദ്രന് അറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്.

കേസില്‍ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. രവീന്ദ്രന്റെ അറിവോടെയാണ് ലൈഫ് മിഷനിലെ കോഴ ഇടപാടുകള്‍ നടന്നതെന്ന സ്വപ്നാ സുരേഷിന്റെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തു വന്നിരുന്നു. ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴിയും നല്‍കിയിരുന്നു.എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കിയ ശേഷം രവീന്ദ്രന്റെ രണ്ട് ഫോണുകളും അടുപ്പക്കാരുടെ ഫോണുകളും ഇഡി നിരീക്ഷണത്തിലായിരുന്നു. ഈ ഫോണ്‍ നമ്പരുകളിലേയ്ക്ക് പോയ കോളുകളുടെ ശബ്ദരേഖ വെച്ചാണ് ഇന്നലോ ചോദ്യം ചെയ്തത്.

ലൈഫ് മിഷന്‍ ഇടപാടുമായി രവീന്ദ്രന്‍ ഫോണിലൂടെ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരോട് നടത്തിയ സംഭാഷണങ്ങളും ഇഡി ശേഖരിച്ചിരുന്നതായി അറിയുന്നു. സ്വപ്‌ന സുരേഷ്, സരിത് ,എം.ശിവശങ്കര്‍ എന്നിവര്‍ നല്കിയ മൊഴികളും രവീന്ദ്രന് എതിരാണ്. എന്നാല്‍ അതിനേക്കളൊക്കെ രവീന്ദ്രനെ വെട്ടലാക്കിയിരിക്കുന്നത് ലൈഫ് മിഷന്‍ സി.ഇ.ഒ ആയിരുന്ന യു.വി.ജോസ് നല്കിയ മൊഴികളാണ്. യു.വി.ജോസിന്റെ മൊഴികളെ ഖണ്ഡിക്കാന്‍ രവീന്ദ്രനായില്ലെന്നും അറിയുന്നു. കേസില്‍ അറസ്റ്റുണ്ടായാല്‍ സ്വീകരിക്കേണ്ട നിയമവഴികളെ കുറിച്ച രവീന്ദ്രന്‍ ഇന്നലത്തന്നെ നിയമവിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ കിങ്കരനെ നാല് അഭിഭാഷകരുടെ അകമ്പടിയിലാണ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചെതെന്നും ശ്രദ്ധേയമാണ്.

ലൈഫ് മിഷന്‍ കോഴയില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഒഴിവായിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകള്‍ക്കും അപ്പുറം കേസില്‍ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതല്‍ കാര്യങ്ങള്‍ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു.

ലൈഫ് മിഷന്‍ ഇടപാടില്‍ രവീന്ദ്രനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ മൊഴികളുണ്ട്. ഇതിനു പുറമേ ഡിജിറ്റല്‍ തെളിവുകളും ഇഡി ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരെ വിളിപ്പിച്ചാലും സിപിഎമ്മിനു ഭയമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദ ന്റെ പ്രസ്താവന ഇഡിയെ ചൊടിപ്പിച്ചിരിക്കുകയാണ്.. കൂട്ടിലടച്ച തത്തയേക്കാള്‍ ദയനീയമാണ് ഇഡിയുടെ നിലപാടെന്ന് ഗോവിന്ദന്‍ പരിഹസിച്ചു. ഇതേ ഇഡിക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസ്വല്‍ക്കരിക്കുന്നതിനും എതിരെയാണ് ജനകീയ പ്രതിരോധ ജാഥയെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. സിബിഐയെ കൂട്ടിലടച്ച തത്തയെന്നാണ് വിശേഷിപ്പിച്ചതെങ്കില്‍, അതിലും കഷ്ടമാണ് ഇഡിയുടെ അവസ്ഥ. ഇഡി സത്യത്തില്‍ അന്വേഷണം ഇഴയുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. 2025 ആകുമ്പോഴേക്കും ഇനിയും ഇഡി പലതും ചെയ്യും. ഞങ്ങള്‍ക്ക് ഒരു ബേജാറുമില്ല' ഗോവിന്ദന്‍ പറഞ്ഞു.

ഭയം സിപിഎമ്മിനെ വല്ലാതെ വേട്ടയാടുന്നുണ്ടെന്ന സത്യം ആര്‍ക്കും തള്ളിക്കളയാനാവില്ല. എങ്കിലും പിണറായി വിജയനെതിരെ പരസ്യമായി ഒരക്ഷരം എതിര്‍ത്ത് സംസാരിക്കാന്‍ ധൈര്യമുള്ളവരാരും പാര്‍ട്ടിയിലില്ല. എന്നാല്‍ എം.വി.ഗോവിന്ദന്റെ ജാഥ തലസ്ഥാനത്ത് സമാപിക്കുമ്പോള്‍ സിപിഎമ്മിലും പുതിയ ചലനങ്ങള്‍ക്ക് വഴിവെയ്ക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂ്ട്ടുന്നു.

എന്നാല്‍ കേന്ദ്രം അതിനുമപ്പുറമാണ് ചിന്തിക്കുന്നത്. അതായത് ത്രിപുരയില്‍ ഉയര്‍ത്തെഴുന്നേറ്റ് വരാന്‍ കഴിയാത്ത തരത്തില്‍ സിപിഎമ്മിനെ തളയ്ക്കാനായി. ബംഗാളില്‍ നേരത്തെ തന്നെ അത് സംഭവിച്ചു. എന്നാല്‍ കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന മോദിയുടെ വെട്ടിതുറന്നുള്ള പ്രസ്താവന വിരല്‍ ചൂണ്ടുന്നത് കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്മൂലനമാണെന്ന് വ്യക്തം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (9 minutes ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (33 minutes ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (41 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (53 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (6 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (7 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (8 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (10 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (11 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (11 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

Malayali Vartha Recommends