Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

നേതാക്കളുടെ വാവിട്ട വാക്കുകള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിന്റെ പേരിനെ അല്‍ഖായിദ തലവനായിരുന്ന ബിന്‍ ലാദനുമായി താരതമ്യം ചെയ്ത് എം.വി.ജയരാജന്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു രംഗത്തിറങ്ങേണ്ടി വന്നു.

09 MARCH 2023 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

നേതാക്കള്‍ സൂക്ഷ്മതയില്ലാതെ നടത്തുന്ന വാക്പ്രയോഗങ്ങളില്‍ വലഞ്ഞ് സിപിഎം നേതൃത്വം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഉപയോഗിച്ച വാക്കുകളാണു പാര്‍ട്ടിക്കു തലവേദനയായിരിക്കുന്നത്. നേതാക്കളുടെ വാവിട്ട വാക്കുകള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിന്റെ പേരിനെ അല്‍ഖായിദ തലവനായിരുന്ന ബിന്‍ ലാദനുമായി താരതമ്യം ചെയ്ത് എം.വി.ജയരാജന്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു രംഗത്തിറങ്ങേണ്ടി വന്നു. പ്രസംഗമധ്യേ പറഞ്ഞു പോയതാണെന്നും വംശീയപരാമര്‍ശം ഉദ്ദേശിച്ചിരുന്നില്ലെന്നുമാണു പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നത്. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷ്മത വേണമെന്നു നേതാക്കള്‍ക്കു നിര്‍ദേശം നല്‍കുമെന്നും ഗോവിന്ദനു പറയേണ്ടി വന്നു. പാര്‍ട്ടി ഇത്തരം പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റിന്റെ നെറികേടിനു മാപ്പില്ലെന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ 4ന് ഡിവൈഎഫ്‌ഐ നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുമ്പോഴാണു വിവാദ പരാമര്‍ശം എം.വി.ജയരാജനില്‍ നിന്നുണ്ടായത്. ലേഖകനെ പിതാവിന്റെ പേരെടുത്തു പറഞ്ഞ് ആക്ഷേപിക്കുകയുമുണ്ടായി. ഇതു തിരിച്ചടിയാകുമെന്നു വന്നതോടെയാണു സംസ്ഥാന സെക്രട്ടറിക്ക് ഇക്കാര്യം വിശദീകരിക്കേണ്ടി വന്നത്.

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മിവ ജോളി നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനെതിരെയായിരുന്നു ഇ.പി.ജയരാജന്റെ വിവാദ പരാമര്‍ശം. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. പുരുഷന്മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിനു നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇ.പിയുടെ പരാമര്‍ശം സിപിഎം നയത്തിന് എതിരാണെന്ന വിമര്‍ശനമുയര്‍ന്നു.

ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ നടന്നാല്‍ പ്രതിഷേധങ്ങളില്‍ പൊലീസിന് തിരിച്ചറിയാന്‍ പ്രയാസമുണ്ടെന്ന കാര്യമാണ് ഇ.പി.ജയരാജന്‍ ഉദ്ദേശിച്ചതെന്ന തരത്തില്‍ എം.വി.ഗോവിന്ദന് ഇന്നലെ കാര്യങ്ങള്‍ മയപ്പെടുത്തേണ്ടി വന്നു.

മന്ത്രി അബ്ദുറഹ്‌മാന്റെ പേരില്‍ത്തന്നെ തീവ്രവാദിയുണ്ടെന്നു വിഴിഞ്ഞം സമരസമയത്തു പുരോഹിതന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയ പാര്‍ട്ടിയാണു സിപിഎം. ആ പാര്‍ട്ടിക്കു തന്നെയാണു വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സമാന സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നത്. ഏഷ്യാനെറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട മറ്റാര്‍ക്കെതിരെയും പേരിനെച്ചൊല്ലി ആക്ഷേപം കേള്‍ക്കേണ്ടി വന്നില്ലെന്നതും വിമര്‍ശകര്‍ എടുത്തു പറയുന്നുണ്ട്. സമുദായ വിദ്വേഷമെന്ന നിലയിലാണ് ഈ വിവാദത്തെ രാഷ്ട്രീയ എതിരാളികള്‍ കൈകാര്യം ചെയ്യുന്നതെന്നതാണു സിപിഎമ്മിനു വിനയായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (11 minutes ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (35 minutes ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (43 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (55 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (6 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (7 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (8 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (10 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (11 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (11 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

Malayali Vartha Recommends