മോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ ജനങ്ങളിലെത്തിക്കാനുള്ള പ്രവർത്തനങ്ങളും നടന്നിട്ടില്ല; ജയം ഉറപ്പിക്കാൻ ബൂത്തുകളെ എ, ബി, സി എന്ന കാറ്റഗറികളായി തിരിക്കണമെന്ന നിർദ്ദേശം പോലും ഒരിടത്തും നടന്നിട്ടില്ല; തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
കഴിഞ്ഞ ദിവസം അമിത് ഷാ തൃശൂരിലെത്തി. സർക്കാരിനെ കണക്കെ വിമർശിച്ചു, മുഖ്യമന്ത്രിയെ വിമർശിച്ചു, ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിച്ചു, മാത്രമല്ല ഇത്തരത്തിലുള്ള നിരവധി പ്രസ്താവനകൾ അദ്ദേഹം നടത്തി. പൊതുജന റാലി കഴിഞ്ഞ ശേഷം തൃശൂർ പാർലമെന്റ് മണ്ഡലം നേതൃയോഗമുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം ബിജെ പി നേതാക്കന്മാരെ വിമർശിച്ചിരിക്കുകയാണ്. അതായത് ജയിക്കാൻ വേണ്ടി ബിജെപി നേതാക്കന്മാർക്ക് 23 നിർദ്ദേശങ്ങൾ കേന്ദ്രം നൽകിയിരുന്നു.
അത് ഒരിടത്ത് പോലും പാലിക്കപ്പെട്ടിട്ടില്ല എന്നൊരു വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ജയം ഉറപ്പിക്കാൻ ബൂത്തുകളെ എ, ബി, സി എന്ന കാറ്റഗറികളായി തിരിക്കണമെന്ന നിർദ്ദേശം പോലും ഒരിടത്തും നടന്നിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . ഇതിനായി ഓരോ മണ്ഡലത്തിലും ഇൻ ചാർജ്ജുമാരെ നിയമിച്ചു . അമിത് ഷാ വിശദീകരണം ഇവരോട് തേടുകയും ചെയ്തു . മോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ ജനങ്ങളിലെത്തിക്കാനുള്ള പ്രവർത്തനങ്ങളും നടന്നിട്ടില്ല.
ഒരു മണിക്കൂറോളം നീണ്ട യോഗത്തിൽ തൃശൂർ ലോക്‌സഭാ മണ്ഡലം ഉൾപ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലെ പ്രസിഡന്റുമാരും ഇൻചാർജുമാരും ജില്ലാ സംസ്ഥാന നേതാക്കളും പങ്കെടുത്തിരുന്നു. ഓരോ നിർദ്ദേശങ്ങളും സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു. മാത്രമല്ല അമിത് ഷാ കർശന നിർദ്ദേശം കൊടുത്തിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയമുറപ്പാക്കണമെന്ന് അമിത് ഷാ പറഞ്ഞു.
ബൂത്ത്തല പ്രവർത്തനം ശക്തിപ്പെടുത്തണം. അടുത്ത മേയിൽ വീണ്ടും തൃശൂരിലെത്തുമ്പോൾ കേന്ദ്രം നൽകിയ നിർദ്ദേശം നടപ്പിലാക്കണമെന്ന മുന്നറിയിപ്പും കൊടുത്തിട്ടുണ്ട് . സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി വി.മുരളീധരൻ, എം.ടി രമേശ്, കെ.കെ.അനീഷ് കുമാർ എന്നിവരുടെ സാന്നിധ്യവും വേദിയിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha