Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...


പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...


ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ

മന്ത്രി പി.രാജീവ് തന്റെ രാഷ്ട്രീയ സംശുദ്ധത വിട്ട് നടത്തി കൊണ്ടിരിക്കുന്ന ക്യാമറയുടെ വെള്ളപൂശല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അറിയുന്നവര്‍ അതിശയത്തോടെയാണ് വീക്ഷിക്കുന്നത്

20 MAY 2023 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു

പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍; കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ ഉലയ്ക്കുന്നു

സിപിഎമ്മില്‍ പിണറായി വിജന് ശേഷം ശക്തമായി ആര് പാര്‍ട്ടിയേയും ഭരണത്തേയും നയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കുകയാണ്. മന്ത്രി പി.രാജീവ് തന്റെ രാഷ്ട്രീയ സംശുദ്ധത വിട്ട് നടത്തി കൊണ്ടിരിക്കുന്ന ക്യാമറയുടെ വെള്ളപൂശല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അറിയുന്നവര്‍ അതിശയത്തോടെയാണ് വീക്ഷിക്കുന്നത്.വിലിയിരുത്താന്‍ കഴിയുന്നതിനേക്കാള്‍ നിലവാര തകര്‍ച്ചയിലാണ് രാജീവ് ക്യാമറ വിവാദത്തെ വെള്ളപൂശി കൊണ്ടിരിക്കുന്നത്. അരിയെത്ര എന്ന ചോദ്യത്തിന് പയറല്ല പരിപ്പ് അഞ്ഞാഴിയെന്നാണ് അദ്ദേഹം പഠിച്ചു വെച്ചിരിക്കുന്നതും പറയുന്നതും.   സിപിഎം ഭരിക്കുമ്പോള്‍ കുറ്റം ചെയ്യുന്നതും അന്വേഷിക്കുന്നതും ശിക്ഷ വിധിക്കുന്നതും അവര്‍ തന്നെയാണെന്ന് ക്യാമറ വിവാദത്തില്‍ ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

 പോലീസും കോടതിയുമൊക്കെ പാര്‍ട്ടി നിയമത്തിന് പുറത്താണ്. പ്രതിപക്ഷം എന്തൊക്കെ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടിയാലും പാര്‍ട്ടി അന്വേഷണവും മെഴുകല്‍ കണ്ടെത്തലും അന്തിമമാണ്. എ.ഐ ക്യാമറ വിവാദത്തില്‍ പൊതുജനത്തിന്റെ സാമാന്യ ബുദ്ധിയിക്ക് നിരക്കുന്ന മറുപടി മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും പുറത്തു പറയാമായിരുന്നിട്ടും എല്ലാവരും പിണറായി പേടിയില്‍ ഒളിച്ചിരിക്കുകയാണ്. ഗതാഗത വകുപ്പ് സ്ഥാപിച്ച ക്യാമറകളെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വകുപ്പ് മന്ത്രി ആന്റണി രാജുവാകട്ടെ ഇതൊന്നും അറിഞ്ഞമട്ടില്ല. രാവിലെ കുളിച്ച് മന്ത്രിക്കസേരയില്‍ കയറിയിരിക്കുകയെന്നല്ലാതെ സര്‍ക്കാരില്‍ എന്താണ് നടക്കുന്നതെന്നു പോലും പാവത്തിന് അറിയില്ല.

അറിയില്ല എന്നു പറയുകയില്ല അറിയിക്കില്ല എന്നു പറയുന്നതാവും കുറച്ചു കൂടുതല്‍ ശരിയാവുക. എ.ഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ചെയ്തത് ഗതാഗത വകുപ്പാണെങ്കിലും ടെന്‍ഡര്‍ ഏറ്റെടുത്തത് വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍ ആണെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് വ്യവസായ വകുപ്പ് അന്വേഷണം നടത്തിയത്. ഗതാഗത വകുപ്പിലേയ്ക്ക് പ്രതിപക്ഷം ആരോപണവുമായി കടക്കാതിരിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ മുന്നിലിറക്കി പ്രതിരോധിക്കുകയെന്ന നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചു പോരുന്നത്. വകുപ്പു തല അന്വേഷണത്തിനും വ്യവസായ വകുപ്പ് തന്നെ മുന്നിട്ടിറങ്ങി. ക്യാമറയുടെ ഗുണഭോക്താവായ ഗതാഗത വകുപ്പ് നിലവിലുണ്ടോയെന്ന കാര്യം സംശയത്തിലുമാക്കി.

റോഡ് ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രസ്താവന സ്വന്തം സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണെന്നതാണ് കഷ്ടം. കെല്‍ട്രോണിന്റെ ടെന്‍ഡര്‍ സുതാര്യമാണെന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉപകരാര്‍ നല്‍കിയത്. ഉപകരാറിനെപ്പറ്റി കരാറില്‍ പറഞ്ഞത് തെറ്റാണെന്നും ഉപകരാര്‍ ആര്‍ക്കാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കി. അളിയനും മച്ചമ്പിയ്ക്കും അമ്മാവനും കരാര്‍ കൊടുക്കും ആര്‍ക്കാണ് ചോദിക്കാന്‍ അവകാശമെന്ന ധ്വനി മന്ത്രിയുടെ പ്രസ്താവനയിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണു വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കയിരിക്കുന്ന റിപ്പോര്‍ട്ട്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ മാനദണ്ഡം അനുസരിച്ചാണ് റോഡ് ക്യാമറ കരാര്‍. പൂര്‍ണമായും സുതാര്യമായാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രേഖകള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലുണ്ട്. ഡേറ്റാ സുരക്ഷ, ഡേറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവ ഒഴികെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഉപകരാര്‍ അനുവദനീയമാണ്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെല്‍ട്രോണ്‍ ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയത്. അങ്ങനെ കെല്‍ട്രോണിന് മന്ത്രിയും വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന് ക്ലീന്‍ ചീറ്റ് നല്കി.

കെല്‍ട്രോണും എസ്ആര്‍ഐടിയുമായാണ് കരാറുള്ളത്. അതില്‍ ഉപകരാറുകാരുടെ പേരുകള്‍ പരാമര്‍ശിക്കേണ്ട കാര്യമില്ലായിരുന്നു. അതാണ് കുറവായി കണ്ടെത്തിയത്. പദ്ധതിക്കു മുന്‍പായി സമഗ്ര ഭരണാനുമതി നല്‍കുന്ന പ്രവൃത്തി നേരത്തേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ്. ഭാവിയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ പരിശോധനയ്ക്കുള്ള ഉന്നതാധികാര സമിതി നേരത്തേ രൂപീകരിക്കും. കെല്‍ട്രോണിനും പൊതുമേഖലാ സ്ഥാനങ്ങള്‍ക്കും പുറത്തുള്ള കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനുള്ള അധികാരമുണ്ട്. ഭാവിയില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കെല്‍ട്രോണിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. കെല്‍ട്രോണിന്റെ പേര് ഉപകരാറുകാര്‍ അനാവശ്യമായി വലിച്ചിഴക്കാനുള്ള സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..

 പ്രതിപക്ഷം ഉപകരാര്‍ നല്കിയതിലെ അഴിമതിയാണ് പുറത്തു കൊണ്ടു വന്നത്. ഉപകരാര്‍ നല്കിയ കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ വഴിവെയ്ക്കുന്നതാണ് കരാറെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് കമ്പനിയുമായുള്ള ബന്ധത്തെയും കുറിച്ചാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ച് രേഖകള്‍ പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ ആടിനെ പട്ടിയല്ല മരപ്പട്ടിയാക്കുന്ന തരത്തിലുള്ള അന്വേഷണവും റിപ്പോര്‍്ട്ടുമാണ് മന്ത്രി പി.രാജീവ് പുറത്തു വിട്ടിരിക്കുന്നതെന്ന് വ്യ്കതമായിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേക്കറി ഉടമ ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി പൊലീസ്  (5 hours ago)

സുഹൃത്തിനോടൊപ്പം പുറത്തുപോയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി  (6 hours ago)

ശബരിമലയിലെ കണക്കെടുപ്പിന് അമിക്കസ് ക്യൂറി കെടി ശങ്കരന്‍ പമ്പയിലെത്തി; ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും  (6 hours ago)

സമ്പാദ്യ സമാശ്വാസ പദ്ധതി; കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി മന്ത്രി സജി ചെറിയാൻ  (6 hours ago)

കേരളത്തിൽ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണം; മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന് മന്ത്രി എം ബി രാജേഷ്  (7 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1620 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (7 hours ago)

ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി  (7 hours ago)

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ  (7 hours ago)

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (7 hours ago)

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ  (7 hours ago)

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു  (7 hours ago)

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍വച്ച് വെട്ടേറ്റ ഡോക്ടര്‍ വീട്ടിലേക്ക് മടങ്ങി  (7 hours ago)

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം - കേരള ഹൈക്കോടതി.മുൻ കുവൈറ്റ് പ്രവാസിയുടെ ഹർജിയിലാണ് ഉത്തരവ്  (8 hours ago)

പാല്‍ ഉത്പാദനക്ഷമതയില്‍ ഒന്നാമതെത്താന്‍ കേരളത്തിന് സാധിക്കും: മന്ത്രി ജെ. ചിഞ്ചുറാണി...  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷം; മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കിടപ്പ് മുറിയിലിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മരണ പിടച്ചിലിനിടെ സംഭവിച്ചത്  (8 hours ago)

Malayali Vartha Recommends