Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...


നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം..ഡിസംബർ ആദ്യവാരം പൊതുയോഗം.. അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി..


രാജ്യതലസ്‌ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി..ൻ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ പേര് പരാമർശിക്കുന്ന മൂന്ന് അധ്യാപകർക്കെതിരെ കത്തിൽ പറയുന്നു..

മരുന്ന് വാങ്ങി കമ്മിഷന്‍ പറ്റി കഴിഞ്ഞാല്‍ പിന്നെ അവ പാവപ്പെട്ടവര്‍ക്കായി കൊടുക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ ഇവിടെയൊരു സംവിധാനമില്ലെന്ന കാര്യം വ്യക്തമാണ്. ഡോ.വന്ദനദാസിനെ പച്ചക്ക് കുത്തിക്കീറിയപ്പോള്‍ ഇവിടത്തെ സിസ്റ്റം അതായത് ഭരണ സംവിധാനം തകര്‍ന്നിരിക്കുന്നു എന്നു ഹൈക്കോടതിയ്ക്ക് പോലും പറയേണ്ടി വന്നത് ഗതികേടുകൊണ്ടാണ്

24 MAY 2023 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു

അങ്ങേരെ ക്ലിഫ് ഹൗസിലിട്ട് പൂട്ടും ! ഇങ്ങോട്ട് കളിയിറക്കാന്‍ നിക്കല്ലെ ! പിണറായിയുടെ ഓട്ടച്ചങ്ക് പിഴുത് VD സതീശന്‍

വാസുവിനെയല്ല പേടിക്കേണ്ടത് പദ്മകുമാറിനെ ! പാഞ്ഞെത്തി പിണറായി ; AKG സെന്ററില്‍ ചര്‍ച്ച പത്തനംതിട്ട CPMന് ക്ലാസെടുപ്പ്

സിപിഎമ്മിന്റെ അന്യായമായ ഭരണ ദുസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചത്; വോട്ടവകാശം പുനസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയം കൂടിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചത്; സിപിഎം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണ് തകര്‍ന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പനിയ്ക്കുള്ള പാരസെറ്റമോള്‍ പോലുമില്ലെന്ന പത്രവാര്‍ത്തകള്‍ പ്രദേശിക കോളങ്ങളില്‍ പതിവു കാഴ്ചയായിരിക്കുകയാണ്. മരുന്ന് വാങ്ങി വിതരണം ചെയ്യാന്‍ സര്‍ക്കാരിന് വന്‍സാമ്പത്തിക പ്രതിസന്ധിയാണെന്ന മറുപടിയാണ് മിക്കപ്പോഴും ലഭിക്കുക. പണിമില്ലാത്തതിനാല്‍ സര്‍ക്കാരിന് പാരസെറ്റമോള്‍ പോലും വാങ്ങി വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്ന് പ്രചരിപ്പിച്ച് നിരവധി ലേഖനങ്ങള്‍ ഈ രംഗത്തെ വിദഗ്ദ്ധരും എഴുതിയിട്ടുണ്ട്. അപ്പോഴൊന്നും സര്‍ക്കാരോ മരുന്നു വിതരണക്കമ്പനിയായ കെ എം എസ് സി എലോ മറുപടി പറഞ്ഞിട്ടില്ല. അടുത്തടുത്തായി രണ്ട് മരുന്നു ഗോഡൗണുകള്‍ കത്തിയപ്പോഴാണ് രണ്ടു കൂട്ടരും പറയുന്നത് കാലാവധി കഴിഞ്ഞ മരുന്നുകളാണ് അഗ്നി പടര്‍ത്തിയതെന്ന വിവരം. സാധാരണക്കാരന്‍ ചികിത്സയ്ക്കായി പെടാപാടുപെടുമ്പോള്‍ മരുന്നുകളുടെ കാലാവധി കഴിയുന്നതെങ്ങനെയെന്ന സംശയം ബാക്കിയാകുന്നു.വിതരണം ചെയ്യാനല്ലെങ്കില്‍ ഇവയൊക്കെ വാങ്ങിച്ചു കൂട്ടിയതെന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. കമ്മിഷന്‍ തന്നെയാണ് മുഖ്യം.

മരുന്ന് വാങ്ങി കമ്മിഷന്‍ പറ്റി കഴിഞ്ഞാല്‍ പിന്നെ അവ പാവപ്പെട്ടവര്‍ക്കായി കൊടുക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ ഇവിടെയൊരു സംവിധാനമില്ലെന്ന കാര്യം വ്യക്തമാണ്. ഡോ.വന്ദനദാസിനെ പച്ചക്ക് കുത്തിക്കീറിയപ്പോള്‍  ഇവിടത്തെ സിസ്റ്റം അതായത് ഭരണ സംവിധാനം തകര്‍ന്നിരിക്കുന്നു എന്നു ഹൈക്കോടതിയ്ക്ക് പോലും പറയേണ്ടി വന്നത് ഗതികേടുകൊണ്ടാണ്.എന്നിട്ടും രാജ്യത്താകമാനം പത്രങ്ങളില്‍ കേരളം ഒന്നാമതെന്ന് വീമ്പിളക്കി പരസ്യം നല്കി വാര്‍ഷികം കൊട്ടിഘോഷിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നതും ശ്രദ്ധേയമാണ്. കാലാവധി കഴിഞ്ഞ മരുന്നുകളുടെ ലിസ്റ്റുണ്ടാക്കി നഷ്ടം പെരുപ്പിച്ചു കാട്ടി കമ്പനികളില്‍ നിന്ന് വീണ്ടും പണം വാങ്ങി കീശ വീര്‍പ്പിക്കുന്ന തീവെട്ടിക്കൊള്ളയാണ് കേരളത്തിന്റെ ആരോഗ്യ രംഗത്ത് നടക്കുന്നതെന്ന് വ്യക്തമാണ്.

കോടികളുടെ മരുന്ന് സംഭരിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സോ ഫയര്‍ സേഫ്ടി സംവിധാനങ്ങളോയില്ലാ എന്ന വിവരം കേരള സര്‍ക്കാരിന്റ തികഞ്ഞ പിടിപ്പു കേടിനെയാണ് പുറത്തു കൊണ്ടു വന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഫയര്‍ ഫോഴ്‌സ് മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ഡിജിപി ബി.സന്ധ്യയുടെ തുറന്നു പറച്ചില്‍ സര്‍ക്കാരിനെ തികച്ചും വെട്ടിലാക്കിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത രണ്ട് മരുന്നു ഗോഡൗണുകളാണ് തീപിടിച്ചത്. ഫയര്‍ സംരക്ഷണത്തിനായുള്ള യാതൊരു സൗകര്യങ്ങളുമില്ല. ബന്ധപ്പെട്ട ഒരു വകുപ്പിന്റെയും അനുമതിയുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ബി.സന്ധ്യ തുറുന്നു പറഞ്ഞതോടോ സര്‍ക്കാരിന്റെ അനാസ്ഥ വ്യക്തമായിരിക്കുകയാണ്.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ ഒരാഴ്ചക്കിടെ രണ്ടു തീപിടിത്തം ഉണ്ടായതോടെ അട്ടിമറി സംശയവും ബലപ്പെടുന്നു എന്നു മാത്രമല്ല തീയ്ക്ക് പിന്നില്‍ വ്യക്തമായ ഉദ്ദേശങ്ങളുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് തീപിടിത്തം ആവര്‍ത്തിക്കുന്നത്. സംഭവങ്ങളില്‍ പ്രഖ്യാപനത്തിനപ്പുറം കാര്യമായ അന്വേഷണം നടക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കോവിഡ് സമയത്തെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തുകയും ചെയ്തതോടെ ലോകായുക്തയും വെട്ടിലായിരിക്കുകയാണ്. പിണറായി വിജയനെതിരെയുള്ള കേസ് കൈകാര്യം ചെയ്യുന്ന ലോകായുക്ത മരുന്നു വാങ്ങിയതിലെ അഴിമതി കേസും കൈകാര്യം ചെയ്യുന്നുണ്ട്. കെ.കെ.ഷൈലജയെ പ്രതിയാക്കി കേസെടുത്തിരിക്കുകയാണ്. ഗോഡൗണുകള്‍ തുടര്‍ച്ചയായി കത്തുന്നത് ലോകായുക്തയില്‍  ഉള്‍പ്പടെയുള്ള കേസുകള്‍ അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ ആരോപണം ശരിവെയ്ക്കുന്ന തരത്തിലാണെന്നും വ്യക്തമാവുകയാണ്.

കൊല്ലം ഉളിയക്കോവില്‍ ഗോഡൗണിലെ തീപിടിത്തം കഴിഞ്ഞ് ആറാം ദിവസം രാത്രിയാണ് തിരുവനന്തപുരം തുമ്പയിലെ ഗോഡൗണും കത്തിച്ചാമ്പലാകുന്നത്. സമാനസാഹചര്യത്തില്‍ തീപിടിത്തം ആവര്‍ത്തിക്കുമ്പോള്‍ ദുരൂഹതകളേറുകയാണ്. എന്തുകൊണ്ട് തീപിടിത്തം എന്നതിന് ഉത്തരമില്ലെന്ന് മാത്രമല്ല അതു കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുമില്ലായെന്നതാണ് ദുരൂഹതയുടെ ആദ്യ കാരണം. എന്തെല്ലാം കത്തിനശിച്ചെന്നതാണ് രണ്ടാമത്തെ ദുരൂഹത.തിരുവനന്തപുരത്ത് തീപിടിച്ചത് മരുന്ന് സൂക്ഷിക്കുന്ന ഇടമല്ല, രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്. ്എന്തായാലും ാെരു തുരുമ്പുപോലു ബാക്കി വെയ്ക്കാതെ തീ വിഴുങ്ങി.

പക്ഷേ കത്തിനശിച്ചവയില്‍ 2014ല്‍ കാലാവധി തീര്‍ന്ന മരുന്നുകളുമുണ്ട്. അതോടെ രാസവസ്തുക്കളുടെ കൂട്ടത്തില്‍ മരുന്ന് എങ്ങിനെ വന്നെന്ന ചോദ്യവും ഉയരുന്നു. പ്രതിപക്ഷ ആരോപണങ്ങളുടെ മുനനീളുന്നത് ആരോഗ്യവകുപ്പിലേക്കും സിപിഎമ്മിലേക്കുമാണ്. എങ്കിലും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെടുന്നു. ദുരൂഹതകളേറുമ്പോഴും അന്വേഷണത്തിന് മുന്‍പേ അട്ടിമറി സാധ്യത തള്ളി വെള്ളപൂശാനാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനും സര്‍ക്കാരും ശ്രമിക്കുന്നത്. അതുകൊണ്ട് കോടികള്‍ കത്തിച്ചാമ്പലാകുമ്പോഴും സാധാരണ തീപിടിത്തം പോലെ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയുമെല്ലാം പതിവ് അന്വേഷണം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി സംഭരിക്കേണ്ട മരുന്നുകളില്‍ 54 ഇനങ്ങള്‍ക്കു വിപണിനിരക്കിനെക്കാള്‍ 40% വരെ അധികവില നല്‍കി സംഭരിക്കുന്നുവെന്ന ആരോപണ നേരത്തെ ഉയര്‍ന്നു വന്നിരുന്നു. പേവിഷ വാക്‌സീന് മുന്‍ വര്‍ഷത്തെക്കാള്‍ 74% അധികവിലയാണു നല്‍കിയാണ് സംഭരിച്ചിരുന്നത്.  എന്നാല്‍, പാമ്പുവിഷത്തിനുള്ള മരുന്നിന് വയ്ലിന് 300 രൂപ അധികമായിട്ടും സര്‍ക്കാരിന്റെ ഉപദേശം തേടാതെയും വിലപേശല്‍ നടത്താതെയും 1.70 കോടി രൂപയുടെ ഓര്‍ഡറാണു നല്‍കിയത്. ഇതിനു കഴിഞ്ഞ വര്‍ഷം 235.20 രൂപയായിരുന്നെങ്കില്‍ ഈ വര്‍ഷം 535.36 രൂപയായി ഉയര്‍ത്തിയാണ് വാങ്ങിയിരിക്കുന്നത്.

ബ്ലീച്ചിംഗ് പൗഡറാണ് അഗ്നിയിലെ താരമായി മാറിയിരിക്കുന്നത്. ബ്ലീച്ചീംഗ് പൗഡറിലുണ്ടായ സ്‌ഫോടനമാണ് അഗ്നിക്കിരയാക്കിയതെന്നാണ് ഉയരുന്ന വിശദീകരണം,. എന്നാല്‍ ബ്ലീച്ചിംഗ് പൗഡറില്‍ തീ പിടിക്കുമോയെന്ന കാര്യം ശാസ്ത്രീയമായി അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.ബ്ലീച്ചിങ് പൗഡര്‍ വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍  വഴിയുള്ള ടെന്‍ഡര്‍ ഒഴിവാക്കി അവര്‍ക്കു കീഴിലെ കാരുണ്യ വഴി ക്വട്ടേഷന്‍ വിളിച്ചതു മുതല്‍ എല്ലാ ഇടപാടുകളിലും ദുരൂഹത ഉയര്‍ന്നിരുന്നു.പത്തനംതിട്ടയിലെ പാര്‍ക്കിന്‍സ് എന്റര്‍പ്രൈസസാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. ലക്‌നൗവിലെ ബങ്കെബിഹാറി കെമിക്കല്‍സ് രണ്ടാമത് എത്തിയിരുന്നു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് നല്‍കാമെന്നു പറഞ്ഞ കമ്പനിക്കു മുഴുവന്‍ ഓര്‍ഡറും നല്‍കാന്‍ കോര്‍പറേഷന്റെയും കാരുണ്യയുടെയും ഉന്നതര്‍ തയാറായില്ല. അവര്‍ പാര്‍ക്കിന്‍സിനു പുറമേ ബങ്കെബിഹാറിയില്‍ നിന്നും ബ്ലീച്ചിങ് പൗഡര്‍ വാങ്ങാന്‍ തീരുമാനിച്ചു. ഈ കമ്പനി വിതരണം ചെയ്ത ബ്ലീച്ചിങ് പൗഡറാണു കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം മേനംകുളത്തും വന്‍ തീപിടിത്തത്തിനു കാരണമായതെന്നാണ് പുറത്തു വരുന്ന വിവരം.

ടെന്‍ഡറോ ക്വട്ടേഷനോ ഇല്ലാതെ 2023-24 ല്‍ 3.04 ലക്ഷം കിലോ ബ്ലീച്ചിങ് പൗഡര്‍ ഇതേ കമ്പനിയില്‍ നിന്നു വാങ്ങാന്‍ ധാരണയായിട്ടുണ്ടെന്നാണു വിവരം. ഇതിന്റെ ഒരു ഭാഗം വിതരണം ചെയ്തിട്ടുമുണ്ട്. പൊതു ടെന്‍ഡര്‍ ഒഴിവാക്കി, 'കാരുണ്യ ഫാര്‍മസി' വഴി ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയത് ദുരൂഹമാണെന്ന് ആരോപണമുണ്ട്.മഴക്കാല ശുചീകരണത്തിനായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ എല്ലാ സംഭരണ കേന്ദ്രങ്ങളിലും 5000 കിലോയ്ക്കു മുകളില്‍ ബ്ലീച്ചിങ് പൗഡര്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തുടര്‍ തീപിടുത്തങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.

പത്തു ദിവസത്തിനിടെയുണ്ടായ മൂന്നു തീപിടുത്തങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെന്നത് ദുരൂഹതയുടെ ആഴം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അതില്‍ രണ്ടെണ്ണം കിന്‍ഫ്രാ പാര്‍ക്ക്. കൊച്ചിയിലും തിരുവനന്തപുരത്തമുള്ള കിന്‍ഫ്രാപാര്‍ക്കിലും,ഉളിയക്കോവിലിലും പത്ത് ദിവസത്തിനിടെ ഉണ്ടായ തീപിടുത്തം സ്വാഭാവികമെന്ന കരുതാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ ആരോപണം. ഇനിയിപ്പോള്‍ അതിവേഗ പുനരുദ്ധാരണം എല്ലായിടത്തും നടത്തും. ഇതിന്റെ കരാര്‍ മിക്കവാറും സഹകരണ കരുത്തുമായി ഊരാളുങ്കലും നേടിയേക്കും. നഷ്ടം ഖജനാവിനും. കാക്കനാട് കിന്‍ഫ്ര പാര്‍ക്കില്‍ പത്തു ദിവസമുമ്പ് ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. മൂന്നുനില പൂര്‍ണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പത്തോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ രണ്ടാം ശനിയാഴ്ചയായതിനാല്‍ ജീവനക്കാര്‍ തീരെക്കുറവായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന അമ്പതോളം പേര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനായതിനാല്‍ വന്‍ദുരന്തം ഒഴിവായിരുന്നു. മനുഷ്യനെ ചുട്ടുകൊല്ലുന്നതിനുള്ള കരാറുകളാണോ ഇത്തരം തീപിടുത്തം എന്നും സംശയിക്കേണ്ടിയിരിക്കുന്നു. തുമ്പയില്‍ ഷട്ടര്‍ പൊളിച്ചപ്പോള്‍ ബീം അടര്‍ന്നു വീണാണ് ഫയര്‍ ഫോഴ്‌സ് ജീവനക്കാരന്‍ മരിച്ചത്. ബീമിനു പോലും ബലമില്ലാത്ത കെട്ടിടമായിരുന്നെന്നും വ്യക്തമാവുകയാണ്..

തുമ്പയിലും എല്ലാ കുറ്റവും ബ്ലിച്ചിങ് പൗഡറിന് ചാര്‍ത്തി നല്‍കുകയാണ് ഉദ്യോഗസ്ഥര്‍. ബ്ലീച്ചിങ് പൗഡര്‍ മഴ നനഞ്ഞു കുതിര്‍ന്നു. രാസ പ്രവര്‍ത്തന ഫലമായി ചൂടുണ്ടായിക്കാണം. ഇത് തീയും പുകയുമായി. പൊട്ടിത്തറെയില്‍ താല്‍കാലിക കെട്ടിടം തകര്‍ന്നു-ഇതാണ് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ തുമ്പയിലെ ദുരന്തത്തില്‍ നല്‍കുന്ന വിശദീകരണം. കൊല്ലത്ത് പത്തരകോടിരൂപയുടെയും തുമ്പയില്‍ ഒന്നരക്കോടി രൂപയുടെയും മരുന്നുകള്‍ കത്തി നശിച്ചെന്നാണ് പുറത്തു വരുന്ന പ്രാഥമിക വിവരം. ആശുപത്രികള്‍ക്ക് വിതരണം ചെയ്യേണ്ട മരുന്നുകള്‍ എങ്ങനെ കാലാവധി കഴിഞ്ഞെന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുമ്പോഴാണ് സര്‍ക്കാര്‍ വമ്പന്‍ പരാജയമെന്ന് പറയേണ്ടി വരുന്നത്. മരുന്നു വാങ്ങാനായി കിടപ്പാടം പോലും വില്‍ക്കേണ്ടി വരുന്ന സാധാരണക്കാരന്റെ ജീവന്‍ രക്ഷാ മര്‍ഗ്ഗങ്ങളെ ഇങ്ങനെ കത്തിച്ചു രസിക്കുന്ന പിണറായി സര്‍ക്കാരിന്റെ പാവപ്പെട്ടവനോടുള്ള കരുതല്‍ എത്ര വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാ ബമ്പര്‍ നറുക്കെടുപ്പ്‌ 22-ന്‌  (5 hours ago)

നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ ഗവർണർ തടഞ്ഞുവെക്കരുതെന്ന സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളെ അംഗീകരിക്കുന്നത് - എ കെ പി സി ടി എ  (5 hours ago)

നാലുവയസ്സുകാരനെ തീർത്ത് അമ്മ ജീവനൊടുക്കി;  (6 hours ago)

ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു  (6 hours ago)

നീ ജീവനോടെ പോകില്ലെടീ.. പോലീസിന് മുന്നിൽ കൂസലില്ലാതെ KSU നേതാവ്, കൂടെകിടക്കാൻ വിളിച്ചവൻ നായന്മാരെ അപമാനിച്ചു..  (6 hours ago)

അങ്ങേരെ ക്ലിഫ് ഹൗസിലിട്ട് പൂട്ടും ! ഇങ്ങോട്ട് കളിയിറക്കാന്‍ നിക്കല്ലെ ! പിണറായിയുടെ ഓട്ടച്ചങ്ക് പിഴുത് VD സതീശന്‍  (6 hours ago)

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിച്ച് മാങ്കൂട്ടത്തിൽ, നിർണായക നടപടി  (6 hours ago)

ദൈവ തുല്യരുടെ പേരുകൾ പുറത്ത് വരും; എസ്ഐടി അറസ്റ്റിന് മുമ്പ് എ.പത്മകുമാറിന്റെ ഞെട്ടുക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

വാസുവിനെയല്ല പേടിക്കേണ്ടത് പദ്മകുമാറിനെ ! പാഞ്ഞെത്തി പിണറായി ; AKG സെന്ററില്‍ ചര്‍ച്ച പത്തനംതിട്ട CPMന് ക്ലാസെടുപ്പ്  (7 hours ago)

നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി; സി എസ് ആർ സംരംഭത്തിന്റെ ഭാഗമായി ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ നൽകും...  (8 hours ago)

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...  (8 hours ago)

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബത്‌ലഹേം റീ-റിലീസ്; ട്രയിലർ പ്രകാശനം ചെയ്തു!!  (8 hours ago)

ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത'മെമ്മോ' പ്‌ളാറ്റ്‌ഫോമുമായി കൊച്ചിയിലെ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്...  (9 hours ago)

സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും: വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത് ആസ്റ്റർ ന്യൂട്രികോൺ ദേശീയ സമ്മേളനം...  (9 hours ago)

ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് പതിമൂന്നാമതും വിജയകരമായി മാറ്റിവച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്...  (9 hours ago)

Malayali Vartha Recommends