Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ദേശീയ പാര്‍ട്ടി പദവി ന്ഷ്ടപ്പെട്ടതു മുതല്‍ സിപി ഐ നേരിടേണ്ടി വന്ന അപമാനം ചെറുതല്ല. എല്ലാ ഭാഗത്തു നിന്നും രൂക്ഷമായ അപഹാസങ്ങളാണുണ്ടായത്. നഷ്ടപ്പെട്ട പദവി തിരിച്ചു പിടിക്കാന്‍ സിപി ഐയ്ക്ക് മുന്നിലെ ഇപ്പോഴത്തെ തടസ്സം കേരളത്തിലെ മുന്നണി ബന്ധമാണെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. കേരളത്തില്‍ സിപിഎമ്മിനെതിരായി സിപി ഐ ശബ്ദിച്ചു തുടങ്ങിയത് മുന്നണി മാറ്റത്തിന്റെ ലക്ഷണമാണോയെന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്

26 SEPTEMBER 2023 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ; മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്ന് പഠിച്ച് എംവി ഗോവിന്ദന്‍

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ

ദേശീയ പാര്‍ട്ടി പദവി ന്ഷ്ടപ്പെട്ടതു മുതല്‍ സിപി ഐ നേരിടേണ്ടി വന്ന അപമാനം ചെറുതല്ല. എല്ലാ ഭാഗത്തു നിന്നും രൂക്ഷമായ അപഹാസങ്ങളാണുണ്ടായത്. നഷ്ടപ്പെട്ട പദവി തിരിച്ചു പിടിക്കാന്‍ സിപി ഐയ്ക്ക് മുന്നിലെ ഇപ്പോഴത്തെ തടസ്സം കേരളത്തിലെ മുന്നണി ബന്ധമാണെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. കേരളത്തില്‍ സിപിഎമ്മിനെതിരായി സിപി ഐ ശബ്ദിച്ചു തുടങ്ങിയത് മുന്നണി മാറ്റത്തിന്റെ ലക്ഷണമാണോയെന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണ്ണ നിശബ്ദര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിലാണ് സിപി ഐ എന്നൊരു കമ്മ്യൂണിസ്റ്റ് ഘടകക്ഷി ഇടതു പക്ഷത്തുണ്ടെന്ന് അറിയുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ നല്ലതും ചീഞ്ഞതുമായ കാര്യങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്കിയതിന് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപി ഐ യ്ക്ക് കണക്കിന് കിട്ടി. കൂട്ടിയും കിഴിച്ചും നോക്കിയ തിരഞ്ഞെടുപ്പ് കമ്മിഷനാകട്ടെ സിപി ഐ യുടെ ദേശീയ പദവി എടുത്തു കളയുകയും ചെയ്തു.

ലോക്‌സഭയില്‍ സിപി ഐയുടെ ശബ്ദം ഇനിയെങ്കിലും ഉയരണം . അതിന് പഴയതു പോലെ പിണറായി താങ്ങികളായി നടന്നാല്‍ പോരെന്ന് സിപി ഐ നേതാക്കള്‍ക്ക് തോന്നി തുടങ്ങിയെങ്കില്‍ അത് സിപിഎം ഭയക്കുക തന്നെ വേണം. കാനം രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിയായി വന്നതിന് ശേഷമാണ് സിപി ഐ അഴിമതിയോടും അഴിമതിക്കാരോടും സന്ധിയും കൂട്ടുക്കച്ചവടവും തുടങ്ങിയതെന്നാണ് പൊതുവേ പറയുന്നത്. ബിജെപിയുടെ സംഹാഗതാണ്ഡവത്തില്‍ കരിന്തിരിയായി എരിഞ്ഞുകൊണ്ടിരിക്കുന്ന സിപി ഐ പോലുള്ള പാര്‍ട്ടികള്‍ക്ക് ഈ തിരഞ്ഞെടുപ്പ് എന്തു കൊണ്ടും നിലനില്പിന്റെ പോരാട്ടം കൂടിയാണ്. ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചു വരാനുള്ള അവസാന അവസരവും ഇതാണെന്ന് സിപി ഐ വിലയിരുത്തുന്നു.

 കാനത്തിന്റെ ചില വള്ളിക്കെട്ട് കേസുകളെ ഭയന്നാണ് പിണറായി ഭക്തനായി ഒതുങ്ങി പോയതെന്ന് പാര്‍ട്ടിക്കാര്‍ക്കിടയില്‍ അടക്കം പറച്ചിലുകളുണ്ടായിരുന്നു.എന്നാല്‍ സിപി ഐ ഇപ്പോള്‍ അഴിമതികളെയും എല്‍ഡിഎഫിനെയും വിട്ട് പിണറായിയെ നേരിട്ട് വിമര്‍ശിക്കാന്‍ രംഗത്തിറങ്ങിയതിന് പിന്നില്‍ ലേകസഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ നിലനില്പ് തന്നെയാണ് കാരണം. പാര്‍ട്ടി വളര്‍ന്ന് വളര്‍ന്ന് നശിച്ചു കൊണ്ടിരിക്കുകയാണെന്ന് ദേശീയ സെക്രട്ടറി ഡി.രാജ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ബിജെപിയ്ക്ക് ബദലായുണ്ടാക്കിയ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിന്ന് പരമാവധി സീറ്റുകള്‍ സംഘടിപ്പിച്ച് മത്സരിക്കണമെന്ന് അദ്ദേഹം നേരത്തെ പാര്‍ട്ടി യോഗങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കര്‍ണ്ണാടകയിലും മറ്റ് പലയിടങ്ങളിലും അവര്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. എന്നാല്‍ കര്‍ണ്ണാടകയിലും ത്രിപുരയിലും കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മത്സരിച്ച സിപിഎമ്മിനാകട്ടെ കെട്ടിവെച്ച പണം വാങ്ങാനുള്ള വോട്ടുകള്‍ പോലും നേടാനായില്ല. സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോയും , കേന്ദ്രക്കമ്മിറ്റിയുമൊക്കെ കേരള ഘടകത്തിന്റെ ദാക്ഷ്യണ്യത്തിലാണ് നിത്യനിതാന ചിലവുകള്‍ കഴിച്ചു കൂട്ടുന്നത്. അതുകൊണ്ട് സിപിഎം പിണറായി വിജയനിലേയ്ക്ക് ഒതുങ്ങി. ഈ സാഹചര്യത്തിലാണ് പിണറായിയുടെ മോദി ഭക്തിയും ഭയവും സിപി ഐ ചോദ്യം ചെയ്തു തുടങ്ങിയത്. മോദി സര്‍ക്കാരിനെതിരെ സിപി ഐ കൊണ്ടു വരുന്ന ആരോപണങ്ങളെ പോലും സിപിഎം തകര്‍ക്കുന്ന സമീപനമാണ് അടുത്ത കാലം വരെയും ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോള്‍ സിപി ഐ സജീവ സാന്നിധ്യമായി മാറി അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മും പിണറായി വിജയനും സിപി ഐ യേയും അതിന്റെ നേതാക്കളേയും പരമാവധി ഒതുക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്കിടെയാണ് പിണറായിയ്‌ക്കെതിരെ തിരിയുന്നതും. കേരളത്തില്‍ യുഡിഎഫ് പാളയത്തിലേയ്ക്ക് ചേക്കേറിയാലോയെന്ന ആലോചന സിപി ഐയില്‍ തുടങ്ങിയിട്ടുണ്ട്.

കാരണം പിണറായി സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും ശക്തമായി നില്ക്കുന്നതിനിടെയാണ് സഹകരണ മേഖലയിലെ തട്ടിപ്പുകളും ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ പോലും ഇടതു പാര്‍ട്ടികള്‍ക്ക് പിടിച്ചു നില്ക്കാനായില്ലെങ്കില്‍ സിപി ഐയ്ക്ക് രാഷട്രീയമായി വലിയ ദോഷം ചെയ്യുമെന്ന് അവര്‍ മനസിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത് സിപി ഐ യുടെ നയവ്യതിയാനത്തെയാണ് കാണിക്കുന്നത്.  സിപിഐയുടെ വകുപ്പുകളെ അവഗണിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി സമരം ചെയ്യുന്നില്ലെന്നതും അടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

സി.കെ.ചന്ദ്രപ്പന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് എല്‍ഡിഎഫില്‍ സിപി ഐയ്ക്കുണ്ടായിരുന്ന യാതൊരു മതിപ്പും ഇപ്പോഴില്ല. പാര്‍ട്ടി നയം വിട്ട് സര്‍ക്കാരിനെ പിന്‍തുണയ്ക്കുന്ന നയം അദ്ദേഹത്തിനില്ലായിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയേക്കാള്‍ വ്യക്തി താല്പര്യത്തിനാണ് മുന്‍തൂക്കം നല്കിയിരിക്കുന്നത്. താഴെത്തട്ടില്‍ നിന്ന പാര്‍ട്ടിയിലേയ്ക്ക് പുതുതലമുറ എത്താത്തതും ഇത്തരം കാര്യങ്ങള്‍ കൊണ്ടു തന്നെയാണ്. സിപി ഐയുടേതായ ആശയ സംഹിതകള്‍ സിപിഎം വിഴുങ്ങിയിരിക്കുകയാണ്.കൗണ്‍സില്‍ യോഗത്തില്‍ വളരെക്കാലത്തിന് ശേഷം പിണറായി വിജയനും സിപിഎമ്മിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ ലോകസഭ തിരഞ്ഞെടുപ്പുമായി കൂട്ടി വായിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (3 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (3 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (5 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (7 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (7 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (8 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (8 hours ago)

Malayali Vartha Recommends