Widgets Magazine
30
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ


ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...


ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...


തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല


സാമൂഹ്യ സുരക്ഷാ പെൻഷൻ 2000 രൂപയാക്കി, പ്രയോജനം ലഭിക്കുന്നത് 62 ലക്ഷം പേർക്ക്, 31.34 ലക്ഷം സ്ത്രീകൾക്ക് സുരക്ഷാപെൻഷൻ.... മാസം 1000 രൂപ വീതം, അഞ്ച് ലക്ഷം യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് മാസം 1000 രൂപ വീതം.... എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി

എന്തിനാണ് കേരളത്തിന് ഇങ്ങനെയൊരു മുഖ്യമന്ത്രി? മലയാളിയും കോഴിക്കോടുകാരനുമായ അര്‍ജുന്‍ എന്ന യുവാവ് ഏഴു ദിവസമായി കര്‍ണാടകത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടും കാരണഭൂതന് ഇതേവരെ അനക്കം വെച്ചിട്ടില്ല; അവിടെ നടന്ന ദയനീയമായ സംഭവങ്ങളെക്കുറിച്ച് സഖാവ് പിണറായി അറിഞ്ഞിട്ടുണ്ടെന്നു പോലും തോന്നുന്നില്ല; കേരള മുഖ്യന്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല

23 JULY 2024 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നു; കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി

എല്ലാമേഖലയിലും ആളുകളുടെ വരുമാനം വർധിപ്പിക്കുന്ന നടപടി ആണ് സർക്കാർ സ്വീകരിക്കുന്നത്; പറഞ്ഞതിനും മുകളിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് മന്ത്രി പി രാജീവ്

സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായി; മെസിയും അർജന്റീന ടീമും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മനപൂർവ്വം അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത ചെയ്തു; റിപ്പോർട്ടർ ടി വിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബിജെപി

കേരളപ്പിറവിയ്ക്കു ശേഷം വിവിധ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ആവിഷ്ക്കരിച്ച വിവിധ പദ്ധതികളുടെ ഗുണഫലമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം; എൽ.ഡി.എഫ് സർക്കാരിൻ്റെ ഭരണനേട്ടമായി ചിത്രീകരിക്കുന്നത് രാഷ്ടീയ അല്പത്തരമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

എന്തിനാണ് കേരളത്തിന് ഇങ്ങനെയൊരു  മുഖ്യമന്ത്രി.  മലയാളിയും കോഴിക്കോടുകാരനുമായ അര്‍ജുന്‍ എന്ന യുവാവ് ഏഴു ദിവസമായി കര്‍ണാടകത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടും കാരണഭൂതന് ഇതേവരെ അനക്കം വെച്ചിട്ടില്ല. അവിടെ നടന്ന ദയനീയമായ   സംഭവങ്ങളെക്കുറിച്ച് സഖാവ് പിണറായി അറിഞ്ഞിട്ടുണ്ടെന്നു പോലും തോന്നുന്നില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ അര്‍ജുനെ ജീവനോടെ കിട്ടാന്‍ വേണ്ടി ആഗ്രഹിക്കുമ്പോള്‍ കേരള മുഖ്യന്‍  ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രിയെ  ഒന്നു ഫോണില്‍ സഖാവിന് വിളിക്കാമായിരുന്നു. അര്‍ജുന്റെ വീട്ടുകാരെ ഒന്നു ഫോണില്‍ വിളിച്ച് ആശ്വാസം കൊടുക്കാമായിരുന്നു. ഭരിക്കാന്‍ അറിയില്ലെങ്കില്‍ അതല്ലെങ്കില്‍ ഭരിച്ചു മടുത്തെങ്കില്‍ പണി വേറെ ആളെ ഏല്‍പ്പിച്ചിട്ട് വേറെ പണി നോക്കണം സഖാവേ.

സഖാവേ ഒരു പണിയുമില്ലാതെ പത്തു പതിനാറ് മന്ത്രിമാര്‍ സഖാവിന്റെ മെല്ലെപ്പോക്കു മന്ത്രിസഭയില്‍ ഉണ്ടല്ലോ. അവരില്‍ ഒരാളെ കര്‍ണാടകത്തിലെ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി അയയ്ക്കാമായിരുന്നല്ലോ. അതല്ലെങ്കില്‍ കേരളത്തിലെ ദുരന്തനിവാരണസേനയില്‍പ്പെട്ട ഒരു ടീമിനെ അവിടേക്ക് അയയ്ക്കാമായിരുന്നു. വെറുതയല്ലെ കേരളത്തിലെ എല്ലാ ജനങ്ങളും ഒരു പോലെ താങ്കളെ വെറുക്കുന്നതും തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കുന്നതുമൊക്കെ. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിന് ജനങ്ങളെ ഇങ്ങനെ തോല്‍പിക്കേണ്ട കാര്യമുണ്ടോ എന്നതാണ് ജനങ്ങളുടെ ന്യായമായ സംശയം. ഇതൊന്നുമല്ല കേരളത്തിലെ മുഖ്യമന്ത്രിയില്‍നിന്ന് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഇത്രത്തോളം ഭയാനകവും വേദനാകരവുമായ സംഭവമുണ്ടായിട്ടും താങ്കള്‍  ഒരു വാക്കുപോലും ഉരിയാടുന്നില്ലെന്നതില്‍ കേരളം ലജ്ജിക്കുകയാണ്.  ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു നിര മന്ത്രിമാര്‍ ഇത്തവണത്തെ ഇടതുമന്ത്രിസഭയില്‍ ഇരിപ്പിടം ചുമക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്കൊക്കെ  പകല്‍പോലെ വ്യക്തമാണ്. ഒരു എല്‍ഡി ക്ലാര്‍ക്കിന്റെ പോലും പണി അറിയത്തതും പഞ്ചായത്ത് മെംബറാകാന്‍പോലും യോഗ്യതയില്ലാത്ത കുറെ മന്ത്രിമാരും കേരളത്തില്‍ പല വകുപ്പുകളിലും അലങ്കാരമായി ഇരിപ്പുറപ്പിച്ചിട്ടുണ്ട്.

ഇതില്‍ അല്‍പമെങ്കിലും കഴിവുള്ള ഒരു മന്ത്രിയെ കര്‍ണാടകത്തിലേക്കോ അര്‍ജുന്റെ വീട്ടിലേക്കോ  പറഞ്ഞ് അയയ്ക്കാനുള്ള സാമാന്യ ഉത്തരവാദിത്വം പോലും കാരണഭൂതനില്‍ നിന്നുണ്ടായിട്ടില്ല. താങ്കള്‍ മനുഷ്യനാണോ എന്നു പോലും കേരളത്തിലെ ജനങ്ങള്‍ ഈ ആവസരത്തില്‍ ആത്മാര്‍ഥമായി ചിന്തിച്ചുപോവുകയാണ്. ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ എത്രയോ ദിവസമായി തുടരുകയാണ്. മണ്ണിനുള്ളിലും നദിയിലും തുടരെ ഇപ്പോഴും  പരിശോധന നടക്കുകയാണ്.

തിരുവനന്തപുരത്തു നിന്ന് വിമാനം കയറി മംഗലാപുരത്തോ ബാംഗളൂരിലോ ഇറങ്ങി അവിടെ നിന്നും റോഡ് മാര്‍ഗം മുഖ്യമന്ത്രിക്ക്  ദുരന്തസ്ഥലത്ത് എത്താമെന്നിരിക്കെ എന്താണ് സഖാവ് ഉറക്കം തൂക്കുന്നത്. അതല്ലെങ്കില്‍ റോഡ് മാര്‍ഗം ഒരു മന്ത്രിപുംഗവനെ അവിടേക്ക് ഒന്ന് അയയ്ക്കാമായിരുന്നു സഖാവിന്.  നവകേരളവണ്ടിയില്‍ ഇരുന്നും സ്റ്റാര്‍ ഹോട്ടലുകളില്‍ മുന്തിയ ഭക്ഷണം അകത്താക്കിയും  ഒരു മാസം കേരളം ചുറ്റിയതിന്റെ ആവേശമൊന്നും ഇത്തരമൊരു സാഹചര്യത്തില്‍ പിണറായി വിജയനില്‍നിന്ന് ഉണ്ടാകുന്നില്ലെന്നത് എത്രയോ ദയനീയം, ലജ്ജാകരം.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വരെ  സ്ഥലം സന്ദര്‍ശിച്ചു മനുഷ്യത്വം കാണിച്ചു . കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തുണ്ട്. നേവിയെയും പട്ടാളത്തെയും അവിടെ ഉടനെ എത്തിക്കണമെന്ന് കേന്ദ്രത്തില്‍ വിളിച്ചുപറയാനുള്ള മനുഷ്യത്വം പോലും പിണറായി വിജയനുണ്ടായില്ല.  ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് പത്ത്  മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിക്കിടക്കുകയാണ്. മണ്ണുമാറ്റാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത് വീണ്ടും കുന്നിടിഞ്ഞുകൊണ്ടിരിക്കുന്നു. സഖാവേ മണ്ണുനീക്കാന്‍ ഡിവൈഎഫ്‌ഐയുടെ ഒരു ടീമിനെയെങ്കിലും അവിടേക്ക് അയയ്ക്കാനുള്ള നന്‍മ താങ്കളില്‍ നിന്നുണ്ടായില്ല.

ദേശീയപാതയിലെ 98 ശതമാനം മണ്ണ് ഇതോടകം നീക്കിക്കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ആറാം ദിവസത്തിലാണ് മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ 40 അംഗ സൈന്യം എത്തിയത് പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടല്ല, മറിച്ച് അര്‍ജുന്റെ കടുംബം ആവശ്യപ്പെട്ടിട്ടാണ്. സഖാവേ ഇതൊന്നുമല്ല കേരളത്തിലെ ജനങ്ങള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കാരണഭൂതന്‍ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വവും ഇതല്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും  (16 minutes ago)

ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ; ക്ലൗഡ് സീഡിങ്ങില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ദില്ലിയില്‍ വായുമലിനീകരണവും രൂക്ഷം  (31 minutes ago)

ശബരിമല സ്വര്‍ണപാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍  (1 hour ago)

ഏകമകളെ നഷ്ടപ്പെട്ട ഒരച്ഛനോട് ഒരു ദയയുമില്ല; തന്റെ ഏകമകളുടെ മരണശേഷം നഗരത്തിലെ വിവിധ തലങ്ങളില്‍ കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതനായ ഒരച്ഛന്‍  (1 hour ago)

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ  (2 hours ago)

ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ  (2 hours ago)

പാകിസ്ഥാന്റെ നെഞ്ച് തകര്‍ത്ത് താലിബാന്‍ ആക്രമണം !! തെഹ്‌രീകെ താലിബാന്റെ ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റനടക്കം ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു; തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പാകിസ്താന്‍-അഫ്ഗാനിസ്താന  (2 hours ago)

റഷ്യയും ഇറാനും കൈകോര്‍ത്താല്‍ സൂയസ് കനാല്‍ കാലിയാകും ! ഇനി വെറും 19 ദിവസം മതി....ചരിത്രം മാറി മറയുന്നു ഇന്ത്യയ്ക്ക് വലിയ നേട്ടം  (2 hours ago)

എസ് ഐ ടി ചോദിച്ചിട്ടും ദേവസ്വംബോര്‍ഡ് കൊടുക്കാതെ മുക്കിയ രേഖകള്‍ ഹൈക്കോടതി കയറി തൂക്കി !! രേഖകള്‍ അന്വേഷണത്തിന് സംഘത്തിന് കൈമാറിയിരിക്കണമെന്ന് കോടതി പൊട്ടിച്ചു ; അയ്യപ്പന്റെ ഭാഗ്യം ഒന്നും ഇടിവെട്ടി പോ  (3 hours ago)

ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...  (4 hours ago)

രാജ്യത്ത് ഇതാദ്യം: നിര്‍ണയ ലാബ് നെറ്റുവര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമായി: വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍; 1300 സര്‍ക്കാര്‍ ലാബുകള്‍, 131 തരം പരിശോധനകള്‍  (4 hours ago)

ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...  (4 hours ago)

പൊതുജനങ്ങൾക്ക് വിനോദത്തിനും വ്യായാമത്തിനും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിൽ വാക് വേ രൂപകൽപന; നദീതീരത്തിനോട് ചേർന്ന് നിർമ്മിച്ച ആഴാങ്കൽ വാക്‌വേ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്  (4 hours ago)

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല  (5 hours ago)

ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നു; കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുട  (5 hours ago)

Malayali Vartha Recommends