പോലീസ് പരാതിക്കാരികളെ കൊണ്ട് നഗ്ന ചിത്രങ്ങൾ എടുപ്പിച്ചെന്ന് പറയിപ്പിക്കും; പ്രോസിക്യൂഷനും പോലീസും ഒത്തു കളിക്കുകയാണ്; ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയത് കാരണമാണ് കേസ് കൊടുക്കാൻ വൈകിപ്പിച്ചത് എന്ന് പറയിപ്പിക്കും; നഗ്ന ചിത്ര ആരോപണത്തിനെതിരെ രാഹുൽ ഈശ്വർ

നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന ആരോപണത്തിന് പിന്നിലുള്ള കള്ളത്തരം ജനം തിരിച്ചറിയണമെന്ന് രാഹുൽ ഈശ്വർ. പോലീസ് പരാതിക്കാരികളെ കൊണ്ട് നഗ്ന ചിത്രങ്ങൾ എടുപ്പിച്ചെന്ന് പറയിപ്പിക്കും. പ്രോസിക്യൂഷനും പോലീസും ഒത്തു കളിക്കുകയാണ്. ഒത്തു കളിച്ച് പെൺകുട്ടികളെ കൊണ്ട് നഗ്നചിത്രം എടുപ്പിച്ചു എന്ന് പറയിപ്പിക്കും.
ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയത് കാരണമാണ് കേസ് കൊടുക്കാൻ വൈകിപ്പിച്ചത് എന്ന് പറയിപ്പിക്കും. ഒരു കള്ളവും അന്യായവും ആണ് നടക്കുന്നത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വലിയൊരു ഉടായിപ്പ് ആയി ഇത് മാറിയിരിക്കുകയാണ് . ഇനി നാളെ നഗ്ന ചിത്രങ്ങൾ കണ്ടെത്തിയില്ലെങ്കിൽ രാഹുൽ തെളിവ് നശിപ്പിച്ചു എന്ന് പറയും. എന്തൊരു വൃത്തികെട്ട നിജസ്ഥിതിയിലാണ് നമ്മൾ ജീവിക്കുന്നത് ഇതിനെതിരെ രാഷ്ട്രീയം നോക്കാതെ നമ്മൾ പ്രതികരിക്കേണ്ടിയിരിക്കുന്നു. നാളെ ബിജെപി, എൽഡിഎഫ്, കോൺഗ്രസ് ഉള്ളവർക്കെതിരെയും നമ്മുടെ മക്കൾക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങൾ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
പോലീസും പ്രോസിക്യൂഷനും നട്ടാൽ കുരുക്കാത്ത കള്ളത്തരങ്ങൾ പറയും. അനീതിയാണ് ഈ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ രീതിയിൽ കള്ളത്തരം പറയുന്ന സംവിധാനം നാട്ടിൽ നിന്നും മാറ്റേണ്ടിയിരിക്കുന്നു. പോരാട്ടത്തിൽ എല്ലാ പുരുഷന്മാരും ഒന്നിച്ചു നിൽക്കണം. വ്യാജ പരാതികൾക്കെതിരെ എല്ലാവരും പോരാട്ടം നടത്തണം. കേസിൽ രാഹുലിനെക്കാൾ ക്രെഡിറ്റ് ഈ നാട്ടിലെ ജനങ്ങൾക്കാണ് ജനങ്ങൾ വലിയ രീതിയിൽ പ്രതിരോധം ഈ കേസിൽ ഉന്നയിക്കുകയുണ്ടായി. പൊതുജനങ്ങളാണ് രാഹുലിന് വേണ്ടി പോരാടിയത് പോരാട്ടം നടത്തിയത്.
കേസിന്റെ നിർണായക ഘട്ടത്തിൽ രാഹുലിന്റെ വിജയമായിട്ട് ഇതിനെ വിലയിരുത്താവുന്നതാണ്. ഒരു കോടതിയല്ല പല കോടതികൾ പീഡന ആരോപണം നിലനിൽക്കില്ല എന്ന് ശക്തമായി പറയുകയാണ്. ഒരുപാട് പേര് വ്യാജ പരാതിയിൽ കുരുങ്ങുന്നത് കൊണ്ട് അത്തരത്തിൽ ഒരു വാദത്തിന് സ്ഥാനം ഉണ്ടാകരുത്. രാഹുലിന്റെ തിരിച്ചുവരവിന് ഇത് കളം ഒരുക്കണം. രാഹുൽ മത്സരിക്കണം . കോൺഗ്രസ് പാർട്ടി എങ്ങനെ എടുക്കും ഈ വിധിയെ എന്നറിയില്ല. എങ്കിൽ പോലും ശക്തമായൊരു തിരിച്ചുവരവ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. രാഹുലിന്റെ വിജയമായി തന്നെ ഇത് കണക്കാക്കാവുന്നതാണ്. സമീപകാലത്ത് ഇത്രയധികം കള്ള പരാതികൾ നേരിട്ട ഒരു വ്യക്തിയല്ല.
അടിസ്ഥാനരഹിതമായി ആരോപണങ്ങൾ നേരിട്ട മറ്റൊരു വ്യക്തിയില്ല. നിരന്തരമായ വ്യാജ ആരോപണങ്ങളിലൂടെയാണ് രാഹുൽ വേട്ടയാടപ്പെട്ടത്. ആദ്യത്തെ കേസിൽ ആശ്വാസം എന്നു പറയുന്നത് ശരിയല്ല . ഇത് രാഹുലിന്റെ വിജയം തന്നെയാണ്. ഉഭയ കക്ഷി സമ്മതപ്രകാരം പരസ്പര സമ്മതത്തോടെയാണ് ബന്ധത്തിൽ ഏർപ്പെട്ടത്. കോടതി അത് വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരാളെ പീഡിപ്പിച്ചു എന്ന് കോടതിക്ക് തോന്നുകയാണെങ്കിൽ ഉറപ്പായിട്ടും ജാമ്യം നൽകില്ലല്ലോ. കോടതി വ്യക്തമായി പറയുന്നു പീഡന ആരോപണം ഈ കേസിൽ നിലനിൽക്കില്ലെന്ന്. ആ പെൺകുട്ടിയെ മാനസികമായി തളർത്തി അതുകൊണ്ട് മുൻകൂർ ജാമ്യം നൽകരുതെന്ന് പെൺകുട്ടിയുടെ പ്രോസിക്യൂഷൻ വാദിച്ചു. രണ്ടു വ്യക്തികൾ പരസ്പരം ഇഷ്ടത്തോടെ സമ്മതത്തോടെയും ബന്ധത്തിൽ ഏർപ്പെട്ടിട്ട് ബന്ധത്തിലോ തകർച്ച ഉണ്ടാകുമ്പോൾ പീഡന പരാതി നൽകുന്നതിൽ എന്ത് സത്യസന്ധതയാണ് ഉള്ളത്.
ആണിനെതിരെ ഒരു കേസ് വന്നാൽ പ്രോസിക്യൂഷൻ ആണിനെ കരിവാരി തേക്കാൻ ശ്രമിക്കും. ശേഷം രാഹുൽ മാങ്കുട്ടനെപ്പോലുള്ളവരെ വാർത്ത മാധ്യമങ്ങളിലൂടെ അപമാനിക്കും . ഒരു വശത്ത് പ്രോസിക്യൂഷൻ മുഖ്യമന്ത്രി, മാധ്യമങ്ങൾ അവരെയെല്ലാം വിജയിക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു സാധാരണക്കാരന്റെ വിജയമായി തന്നെ കണക്കാക്കാവുന്നതാണ്. ഈ നാട്ടിലെ സാധാരണക്കാർ രാഷ്ട്രീയം നോക്കാതെ രാഹുലിനു വേണ്ടി ഇറങ്ങിയത് കൊണ്ടാണ് ഈ വിജയം നേടാൻ ആയത്. പോലീസിനെ പ്രോസിക്യൂഷൻഭാഗത്തുനിന്ന് വലിയ തട്ടിപ്പാണ് ഉണ്ടായതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.
https://www.facebook.com/Malayalivartha
























