സര്‍ക്കാരിന്റെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്? ആഗോള അയ്യപ്പ സംഗമം വന്‍ അഴിമതിയാണെന്ന് തെളിഞ്ഞു; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം ഒരു വന്‍ അഴിമതിയാണ് എന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ഏഴ് കോടി രൂപയാണ് ഇതിന് ചെലവഴിച്ചതെന്നും വന്‍തോതിലുള്ള ഒരു വെട്ടിപ്പിന്റെ വേദിയായിട്ടാണ് മാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി . ഉച്ചയോട് കൂടി അവസാനിച്ച സമ്മേളനത്തിനാണ് ഏഴ് കോടിരൂപ ചിലവാക്കിയത്.
ഇത് വന്‍ അഴിമതിയല്ലാതെ മറ്റെന്താണ്. ശബരിമലയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും വന്‍ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് തന്നെ മനസിലായിക്കഴിഞ്ഞു. ഇത് തങ്ങള്‍ നേരത്തെ പറയുന്നതാണ്. മണ്ഡല മകരവിളക്ക്് കാലത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു . ഏഴ് കോടി രൂപ മുടക്കിയ ആഗോള അയ്യപ്പസംഗമം ഒരു വന്‍ പരാജയവുമായിരുന്നു.
സര്‍ക്കാരിന്റെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്? ബഹുമാനപ്പെട്ട ദേവസ്വം ബെഞ്ച് ഇന്നലെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ഇതിനെപ്പറ്റി വിശദമായ അന്വേഷണം ഉണ്ടാകണം. കുറ്റക്കാരായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ പേരില്‍ നിയമനടപടികള്‍ ഉണ്ടാകണം എന്നാണ് ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി
https://www.facebook.com/Malayalivartha























