വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സംഗമത്തിൽ കുഴഞ്ഞ് സിപിഎം

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതോടെ നിന്ന് വിയർക്കുകയാണ് പിണറായി സർക്കാർ. അതായത് തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു.. ഇനി മുക്കിയ പണത്തിന്റെ കണക്ക് നിരത്തിയില്ലാ എങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയാകും. ആകെ നിന്ന് വിയർക്കുകയാണ് സിപിഎം. കരാറുകള്‍ നല്‍കിയത് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണെന്നാണ് കോടതി നിരീക്ഷണം. ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്.
150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ലെന്നും ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടുകോടി തിരിച്ചടച്ചില്ലെന്നും കോടതി. ഗുരുതര സാമ്പത്തിക അച്ചടക്കമില്ലായ്മയെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.ജിഎസ്ടി ഇനത്തിലും പ്രശ്നങ്ങളുണ്ട്. ഇൻപുട്ട് ക്രെഡിറ്റായി ബോർഡിന് അർഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണിൽ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോർഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
2.80 ലക്ഷത്തിന്റെ കേബിളിങ് വർക്കുകൾ ബില്ലിലുണ്ട്. എന്നാൽ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിലെ പൊരുത്തക്കേടുകൾ വിവാദമായതോടെ സംഗമത്തിനായി സർക്കാർ പശ്ചാത്തല സൗകര്യങ്ങൾ മാത്രമാണ് ഒരുക്കിയതെന്നും സാമ്പത്തിക ഇടപാടുകളുടെ പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണെന്നും മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. നാല് കോടി രൂപ സ്പോൺസർഷിപ്പായി ലഭിച്ചുവെന്ന് അറിയാമെന്നും ബാക്കി കണക്കുകൾ ബോർഡ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ദേവസ്വം ബോർഡ് അടിയന്തരമായി മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. സംഗമത്തിന്റെ പേരിൽ സ്വർണ്ണക്കൊള്ള പുറത്തുകൊണ്ടുവരാൻ സാധിച്ചുവെന്നും ഇതിനെതിരെ ഗൂഢാലോചന നടത്തിയത് യു.ഡി.എഫ് ആണെന്നും മന്ത്രി വാസവൻ ആരോപിച്ചു.
ആഗോള അയ്യപ്പ സംഗമത്തിനായി ആകെ ഏഴ് കോടിയോളം രൂപ ചെലവായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. സ്പോൺസർഷിപ്പിലൂടെ ലഭിച്ച നാല് കോടി രൂപ കഴിച്ചുള്ള ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്നത് ബോർഡിന് മുന്നിൽ പ്രതിസന്ധിയായി തുടരുകയാണ്. “കണക്കുകൾ സെറ്റിൽ ചെയ്യാനുണ്ട്, കൂടുതൽ സ്പോൺസർഷിപ്പ് കണ്ടെത്താൻ ശ്രമിക്കും.
ഈ മാസം 17-ന് ചേരുന്ന ബോർഡ് യോഗത്തിൽ ചെലവുകൾ പുനഃപരിശോധിക്കും,” അദ്ദേഹം പറഞ്ഞു. അതിനിടെ, അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗം പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിധിയിലേക്ക് നീങ്ങുന്നതായാണ് സൂചന. മുൻ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലത്ത് നടന്ന സംഗമത്തെക്കുറിച്ച് എസ്.ഐ.ടി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളുണ്ട്. സംഗമം നടത്താനുള്ള തീരുമാനം ബോർഡ് യോഗത്തിന്റെ മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നത് അന്വേഷണത്തിൽ നിർണ്ണായകമാകും.
https://www.facebook.com/Malayalivartha

























