പുതിയ തലമുറ ബിജെപിയെ കൈവിടുന്നു ; 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നിർണായകം

രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. ആറാം തവണയും ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞു . എന്നാൽ ഗുജറാത്തില്‍ ബിജെപിയുടെ ഭാവി നിലനിൽപ്പിനെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെടുന്നു. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വെറും തൊണ്ണൂറിലധികം സീറ്റുകളിലേക്ക് ചുരുങ്ങിയതിന് കാരണം കൗമാരം വിടുന്നവരും യൗവ്വനാരംഭത്തില്‍ നില്‍ക്കുന്നവരുടേയും വോട്ടുകളാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 18വയസിനും 25വയസിനും ഇടയില്‍ പ്രായമുള്ളവർ കോൺഗ്രസ്സിന് കൊടുത്തതിനേക്കാൾ പിന്തുണ നൽകിയത് കോൺഗ്രസ്സിനായിരുന്നു. അതാണ് സീറ്റുകള്‍ കൂടാന്‍ കാരണമായതെന്നുമാണ് ലഭിക്കുന്ന വിവരം.
പ്രായം തിരിച്ചുള്ള വോട്ടിംഗിന്റെ വിലയിരുത്തലുകളില്‍ 18-25 പ്രായത്തിനിടയിലുള്ളവരിലെ വോട്ടിംഗ് ശതമാനത്തില്‍ നേരിയ വ്യത്യാസം കണ്ടെത്താന്‍ കോണ്‍ഗ്രസിനായി. ബിജെപിയ്ക്ക് 44 ശതമാനം വോട്ട് ലഭിച്ചപ്പോൾ 45 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്ക് വെറും 11 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൊട്ടുമുമ്ബത്തെ തെരഞ്ഞെടുപ്പില്‍ കിട്ടിയ 115 സീറ്റുകളില്‍ നിന്നുമാണ് ഇത്തവണ ഭരണകക്ഷിയുടെ സീറ്റ് 99 ആയി കുറഞ്ഞത്. ഇതിന് കാരണം ഈ പ്രായത്തിലുള്ളവരുടെ വോട്ട് മറിഞ്ഞതാണെന്നാണ് വിലയിരുത്തല്‍.
മറ്റ് പ്രായ വിഭാഗത്തിലും നേരിയ വ്യത്യാസം മാത്രമാണുള്ളത്. 26-35 പ്രായക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസിനെ 42 ശതമാനം പിന്തുണയ്ക്കുമ്ബോള്‍ ബിജെപിയ്ക്ക് 47 ശതമാനമാണ് പിന്തുണ. 36-50 പ്രായക്കാര്‍ക്കിടയില്‍ 41 ശതമാനമാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത്. ബിജെപിയെ 48 ശതമാനവും പിന്തുണ നല്‍കുന്നു. 50 വയസ്സിന് മുകളിലേക്ക് ഗ്രാമത്തിലും നഗരത്തിലും ബിജെപിയ്ക്ക് കാര്യമായ പിന്തുണ. നഗര വോട്ടുകള്‍ വ്യാപകമായി പിടിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞതാണ് തുടർഭരണത്തിനു സഹായിച്ചത്. ഇപ്പോളത്തെ റിപ്പോർട്ടുകൾ അനുസരിച്ച് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രതിഫലനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha






















