പ്രവാസികളിൽ വൈറസ് പടരാന്‍ പ്രധാനകാരണം താമസസ്ഥലങ്ങളിലെ സാഹചര്യം; കര്‍ഫ്യു ഫലപ്രദമല്ലെന്ന് ബഹ്‌റൈന്‍ നാഷനല്‍ ടാസ്‌ക് ഫോഴ്‌സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ.മനാഫ് അല്‍ ഖഹ്താനി, കൂടുതൽ ജാഗ്രതയിലേക്ക് രാജ്യം

ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികളിൽ കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആശങ്കയിലാണ് അധികൃതർ. എന്നിരുന്നാൽ തന്നെയും കൊടുത്താൽ കരുതൽ നൽകുവാൻ ആവതും ശ്രമിച്ചുപോരുകയാണ്. പ്രവാസികളുടെ ജീവിതസാഹചര്യങ്ങളും ഒപ്പം അധിവസിക്കുന്ന രീതിയുമെല്ലാം തന്നെ കൊറോണ വേഗം വ്യാപിക്കുന്നതിന് കാരണമാകുന്നു. പ്രവാസിളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
പ്രവാസികളിൽ വൈറസ് പടരാന്‍ മുഖ്യകാരണം താമസസ്ഥലങ്ങളിലെ സാഹചര്യമൊക്കെയാണെന്ന് ബഹ്‌റൈന്‍ നാഷനല്‍ ടാസ്‌ക് ഫോഴ്‌സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ.മനാഫ് അല്‍ ഖഹ്താനി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. പ്രവാസികൾ തിങ്ങി ഞെരുങ്ങി പാർക്കുന്ന ലേബര്‍ അക്കമഡേഷനുകളില്‍ സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കാനുളള സാഹചര്യമുണ്ടാകണം. അതോടൊപ്പം തന്നെ തൊഴിലാളികളുമായോ ഏതെങ്കിലും വര്‍ഗ്ഗവും രാജ്യവുമായോ വൈറസിനെ ബന്ധിപ്പിക്കരുതെന്ന് അദ്ദേഹം എടുത്തുപറയുകയുണ്ടായി.
പ്രവാസികൾക്കിടയിൽ കൊറോണ കേസുകള്‍ കൂടുന്നതിനെക്കുറിച്ചുളള സംശയങ്ങൾക്ക് പ്രതികരിക്കവെയാണ് അദ്ദേഹം ഇതൊക്കെയും വെളിപ്പെടുത്തിയത് തന്നെ. സാമൂഹിക നിര്‍മ്മാണത്തില്‍ വിദേശ തൊഴിലാളികളുടെ പങ്ക് നിര്‍ണായകം തന്നെയാണ്. അവര്‍ക്ക് നമ്മെ എന്നപോലെ നമുക്ക് അവരെയും ആവശ്യമുണ്ട്. അവരെ സഹായിക്കുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം എന്നത്. അവര്‍ക്കിടയില്‍ അവബോധമുണ്ടാക്കുക, ഉചിതമായ താമസസൗകര്യം ലഭ്യമാക്കുക എന്നതൊക്കെയാണ് നാം കൃത്യമായി ചെയ്യേണ്ടത്. എന്നാൽ തന്നെയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പരിശോധനങ്ങളിലുമൊക്കെ വിദേശത്തൊഴിലാളികള്‍ക്കാണിപ്പോള്‍ മുന്‍ഗണന.
അതോടൊപ്പം തന്നെ ഒന്നിച്ച് കൂടി താമസിക്കുകയും സഹവസിക്കുകയും ചെയ്യുന്നു എന്നതാണ് തൊഴിലാളികള്‍ക്കിടിയില്‍ രോഗം വ്യാപിക്കാന്‍ കാരണമായതെന്ന് മനസ്സിലാക്കണം. എന്നാൽ തന്നെയും രാജ്യത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല എന്നതാണ് അധികൃതർ വ്യക്തമാക്കുന്നത്. താമസസ്ഥലങ്ങളാണ് വൈറസ് ബാധക്ക് കാരണമെന്നതു കൊണ്ട് തൊഴിലാളികള്‍ക്കിടയില്‍ വൈറസ് പകരുന്നത് കര്‍ഫ്യു കൊണ്ട് തടയാനാവില്ല എന്നതാണ്. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇന്ന് 3000 ത്തോളം ടെസ്റ്റുകളാണ് നടത്തിയത് തന്നെ . വന്‍തോതില്‍ ടെസ്റ്റ് നടത്താനുളള നമ്മുടെ ശേഷിയാണ് ഇത് കാണിക്കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ വ്യാപകമായ തോതില്‍ ടെസ്റ്റ് നടത്തുന്നതു കൊണ്ടാണ് കേസുകളുടെ എണ്ണം കൂടുന്നത് തന്നെ.
ഇപ്പോൾ കോവിഡ് രോഗമുക്തി നേടിയവരുടെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ ഏതാനും ദിവസത്തിനുളളില്‍ ബഹ്‌റൈനില്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. അതായത് കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ ആന്റിബോഡി രോഗിക്ക് നല്‍കുന്ന ചികിത്സാ രീതിക്ക് വേണ്ട അംഗീകാരം ലഭിക്കുകയുണ്ടായി. കോവിഡ് മുക്തരായ 600 ഓളം പേര്‍ ബഹ്‌റൈനിലുണ്ടെന്നതിനാല്‍ ഈ ചികിത്സ എളുപ്പം നടപ്പാക്കാനാകുന്നതായിരിക്കും.
https://www.facebook.com/Malayalivartha