ആശങ്കകൾ വീണ്ടും ബാക്കിയാക്കി പ്രവാസികൾ മെയ് 15 വരെ കാത്തിരിക്കണം; നിര്ണായകമാകുന്ന പ്രതീക്ഷയിൽ പ്രവാസികൾ
ജോലി നഷ്ടപ്പെട്ട് താൽക്കാലിക വിസയിൽ എത്തി കലാവധി കഴിഞ്ഞ് കുടുങ്ങിപ്പോയവരും ഒഴികെ ഗർഭിണികളും വയോധികരും സ്വന്തം മണ്ണിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ മാറിമറിയുന്ന സർക്കാർ ഉത്തരവ് പ്രവാസികളെ ഏറെ ആശങ്കപ്പെടുത്തുകയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് വീണ്ടും ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ മെയ് മൂന്നിന് ശേഷം വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നുള്ള വാർത്തകൾ വന്നതാണ്.
എന്നാലിതാ രാജ്യത്ത് വിമാന സർവ്വീസുകൾ തുടങ്ങുന്ന തീയതിയിൽ തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിക്ക് വിടുകയാണ് ചെയ്തിരിക്കുന്നത്. ഇതേതുടർന്ന് മേയ് പതിനഞ്ചിന് ശേഷം സർവ്വീസ് ആരംഭിക്കാനാകുമോ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസായിരിക്കും പരിശോധിക്കുക. അതോടൊപ്പം തന്നെ സർക്കാർ തീരുമാനം ഉണ്ടാകുന്നതുവരെ ബുക്കിംഗ് തുടങ്ങരുതെന്ന് വ്യോമയാന മന്ത്രി ഇന്നലെ വിമാന കമ്പനികള്‍ക്ക് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ തന്നെയും വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിരിക്കുന്നത്. മെയ് നാല് മുതൽ ആഭ്യന്തര സർവ്വീസിനുള്ള ബുക്കിംഗ് തുടങ്ങുമെന്ന് എയർ ഇന്ത്യ അറിയിച്ചതിന് പിന്നാലെയായിരുന്നു വ്യോമയാന മന്ത്രിയുടെ വിശദീകരണം എപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ നേരത്തെ ലോക്ക് ഡൗൺ അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസം ഭാഗികമായി ആഭ്യന്തര സർവ്വീശുകൾ തുടങ്ങാൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. അതായത് ആദ്യ ഘട്ട ലോക്ക് ഡൗൺ ഏപ്രിൽ പതിനാലിന് അവസാനിക്കുമെന്ന് കണ്ടായിരുന്നു അടുത്ത ദിവസം മുതലുള്ളചില സ്വകാര്യ വിമാന കമ്പിനികൾ ബുക്കിംഗ് ആരംഭിച്ചിരുന്നത് തന്നെ.
അതോടൊപ്പം തന്നെ ദില്ലിയിൽ ലോക്ക് ഡൗൺ ഇളവുകൾ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇന്ത്യയയിൽ രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടൊപ്പം രോഗലക്ഷണവുമായി ആശുപത്രിയിൽ എത്തുന്ന എല്ലാവരെയും പരിശോധിക്കാനുള്ള നിർദ്ദേശം കേന്ദ്രം നൽകുകയും ചെയ്യും. ഇതിനാൽ തന്നെ സ്വയം തയ്യാറായി മുന്നോട്ട് വരുന്നവരെയും പരിശോധിക്കാൻ മാർഗ്ഗനിർദ്ദേശം തയ്യാറാക്കും.
https://www.facebook.com/Malayalivartha