വിമാനസർവീസുകൾ നിർത്തിവച്ചതിനു പിന്നാലെ പ്രവാസികളുടെ മൃതദേഹങ്ങളോടും ക്രൂരത; എന്തിനാണ് പ്രവാസികളോട് ഒരു വാശിയെന്ന പോലെ കേന്ദ്ര സർക്കാർ ഈ ക്രൂരത കാണിക്കുന്നത്,അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ്
പ്രവാസ ലോകത്തുള്ള അസുഖബാധിതരേയും വിസാ കാലാവധി തീർന്നവരേയും പ്രായമായവരേയും നാട്ടിലെത്തിക്കണമെന്ന മുറവിളി ചെവി കൊള്ളാത്തവർ പ്രവാസികളുടെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാനുണ്ടായിരുന്ന അനുമതിയും ഇപ്പോൾ നിഷേധിച്ചിരിക്കുന്നു. എന്നാലിതാ പ്രവാസികളെ നെറ്റിലെത്തിക്കാനുള്ള നീക്കം തുടങ്ങിയതായുള്ള വാർത്തകളും പുറത്തേക്ക് വരികയാണ്. കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ഇടക്കാല ആശ്വാസമായി ഈ വാർത്ത മാറുന്നുണ്ടെങ്കിലും തന്റെ മണ്ണിൽ അന്തിയുറങ്ങാനുള്ള പ്രവാസികളുടെ അഭിലാഷം നിശേധിക്കപ്പെടുന്നത് വളരെ ദാരുണമായ അവസ്ഥ തന്നെയാണ്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
പ്രവാസികളുടെ മൃതദേഹത്തിനോടുളള കേന്ദ്ര സർക്കാരിർെറ അവഗണന ഇന്നും തുടരുന്നു.ഇത്തിഹാദിൻെറ കാർഗോ വിമാനത്തിൽ ഡൽഹി വിമാനത്തിൽ അയച്ച മൃതദേഹങ്ങൾ ഡൽഹിയിൽ ഇറക്കാതെ തിരിച്ചയച്ചു.എന്തിനാണ് പ്രവാസികളോട് ഒരു വാശിയെന്ന പോലെ കേന്ദ്ര സർക്കാർ ഈ ക്രൂരത കാണിക്കുന്നത്. എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോക്ക്ഡൗണിനെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചത് ഇപ്പോൾ തന്നെ ഗൾഫ് മലയാളികളെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സംഘർഷത്തിൽ ആക്കിയിട്ടുണ്ട്.അതിനിടയിലാണ് മൃതദേഹത്തിനോടും ഈ ക്രൂരത കാണിക്കുന്നത്.
മൃതദേഹങ്ങൾ നാട്ടിലേക്ക്അയക്കുന്നതിന് ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് മാത്രം മതിയായിരുന്നു.ഇപ്പോൾ ഇന്ത്യൻ എംബസിയിലെ അധികാരികൾ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ പത്രം വേണമെന്ന് നിർബന്ധിക്കുകയാണ്. കോവിഡ് 19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. അതിന് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിയതിനാൽ ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ എത്തിച്ചിരുന്നത്.
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുമ്പോൾ ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്ന തടസ്സം നീക്കണമെന്ന് ആവശൃപ്പെട്ട് കൊണ്ട് സുപ്രീം കോടതി അഭിഭാഷകനായ ശ്രീ ദീപക് പ്രകാശ് വഴി ഒരു ഹർജി തിങ്കളാഴ്ച ഞാൻ സമർപ്പിക്കുകയാണ്.കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചിട്ടും യാചിച്ചിട്ടും യാതൊരുവിധ പരിഗണനയും കിട്ടുന്നില്ല. ഇനി നമ്മുക്ക് രാജൃത്തിൻെറ പരമോന്നത നീതി പിഠത്തിൻെറ മുന്നിൽ മാത്രമെ രക്ഷയുളളു. നിങ്ങളുടെയൊക്കെ പ്രാർത്ഥന ഉണ്ടാകണം. പ്രവാസികളുടെ മൃതദേഹങ്ങൾ താമസമില്ലാതെ നാട്ടിലെത്തിക്കുവാനും കുടുംബാംഗങ്ങൾക്ക് അന്ത്യകർമങ്ങൾ നടത്തുവാനുളള സാഹചര്യം ഉണ്ടാക്കണമെന്നും അത്യാവശ്യമായി ഹർജി കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഞാൻ ഹർജി ഫയൽ ചെയ്യുന്നത്.എന്തായാലും ഈ കാര്യത്തിൽ ബഹുമാനപ്പെട്ട കോടതിയിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകും.
https://www.facebook.com/Malayalivartha