മരിച്ചിട്ട് 5 മാസം ; നീണ്ട ഇടവേളക്ക് ശേഷം സൗദിയില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; അവർക്ക് ഇനി പിറന്ന മണ്ണിൽ അന്ത്യനിദ്ര

പ്രവാസ ജീവിതത്തിലായിരിക്കെ മരണപെട്ടുപോയവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധിക്കാത്തതിന്റെ കുറിച്ചുള്ള നിരവധി ചർച്ചകൾക്കാണ് നാം സാക്ഷ്യം വഹിച്ചത് .ഇപ്പോഴിതാ കോവിഡ് 19 ബാധയെ തുടര്‍ന്ന് വിമാന സര്‍വീസുകൾ നിർത്തി വച്ചതിനെ തുടര്‍ന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു നേരിട്ട പ്രയാസങ്ങള്‍ക്ക് പരിഹാരമായിരിക്കുകയാണ് . ദമാം മോര്‍ച്ചറിയില്‍ നിന്നു മൂന്നു മലയാളികളുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കാൻ സാധിച്ചത് .സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ ഇടപെടൽ മൂലമാണ് ഇപ്പോൾ ഇങ്ങനെ ഒരു സാധ്യതയ്ക് വഴിതുറന്നതും.
പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണന്‍, പാലക്കാട് കോങ്ങാട് കേരളശ്ശേരി സ്വദേശി വേലായുധന്‍ ആണ്ടി, ആലപ്പുഴ ഹരിപ്പാട് സ്വദേശി മോഹന്‍ദാസ് എന്നിവരുട മൃതദേഹങ്ങളാണ് എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്. ബാലകൃഷ്ണന്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് 2019 ഡിസംബര്‍ 28 ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഏറെ കടമ്പകള്‍ പുര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങൾ റദ്ദാക്കിയത്. തുടര്‍ന്ന് ഏപ്രില്‍ ഏഴിന് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ കൊണ്ടു പോകുനായി എംബാം പൂർത്തിയാക്കി. അവസാന നിമിഷമായപ്പോൾ നാട്ടില്‍ വീണ്ടും കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തി.അതോടെ ആ ശ്രമവും നടന്നില്ല. തുടര്‍ന്ന് മൃതദേഹം വീണ്ടും മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
മോഹന്‍ദാസ് പരമേശരന്‍ ഏപ്രില്‍ 24 നാണ് ജുബൈലില്‍ മരിച്ചത്. വേലായുധന്‍ ആണ്ടി ഏപ്രില്‍ 5 നാണ് ഹൃദയാഘാതം മൂലം മരിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദു ചെയ്തതിനാല്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രി മോര്‍ച്ചറികളിൽ ഇത്തരത്തിൽ നിരവധി മൃതദേഹങ്ങളാണ് ഉള്ളത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസിയില്‍ നിന്ന് എന്‍ഒസി ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ വേഗത്തില്‍ പൂര്‍ത്തിയാക്കി നല്‍കുന്നുണ്ടെന്ന് നാസ് വക്കം പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു എമിറേറ്റ്‌സ് അധികൃതരും പ്രത്യേകം സഹകരിച്ചതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























