അർജുൻ ആയങ്കിയെ സമൂഹമാധ്യമങ്ങളിൽ അടക്കം പിന്തുണ നൽകിയവരുടെ പട്ടിക പൊലീസ് തയാറാക്കി.. അത്തരക്കാരുടെ വീടുകളിലേക്ക് പൊലീസ് എത്തി തുടങ്ങിയെന്നും എഡിജിപി പി. വിജയൻ..

കേരള പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പിന്തുണ നൽകിയവരുടെ പട്ടിക പൊലീസ് തയാറാക്കി. അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ ലിസ്റ്റ് തയാറാക്കിയതായും അത്തരക്കാരുടെ വീടുകളിലേക്ക് പൊലീസ് എത്തി തുടങ്ങിയെന്നും എഡിജിപി പി. വിജയൻ പറഞ്ഞു. ആയങ്കി സൂപ്പർ സ്റ്റാറല്ല, ക്രിമിനലാണ്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾ ചെയ്തയാളെ സമൂഹത്തിനു മുന്നിൽ പിന്തുണയ്ക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും എഡിജിപി അഭിപ്രായപ്പെട്ടു.
അതേസമയം അർജുൻ ആയങ്കിയെ വെടിവച്ചു പിടിക്കാൻ പൊലീസ് തീരുമാനിച്ചെന്ന വാർത്ത തെറ്റാണെന്ന് പി. വിജയൻ സിഥിരീകരിച്ചു. അത്തരമൊരു തീരുമാനം എടുത്തിരുന്നില്ല, വെടിവച്ചു പിടിക്കാനുള്ള റേഞ്ച് ആയങ്കിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആയങ്കി എവിടെയാണെന്നു പൊലീസിനു മുൻകൂട്ടി അറിയാമായിരുന്നു. അയാൾ എവിടെവരെ ഓടുമെന്നു നോക്കിയതാണ്. ഒപ്പം കൂട്ടത്തിൽ ആരൊക്കെ ഉണ്ടെന്ന് അറിയാനും പൊലീസ് കാത്തിരുന്നു, എഡിജിപി പി. വിജയൻ വെളിപ്പെടുത്തി. ക്രിമിനലുകള്‍ സൂപ്പര്‍സ്റ്റാറുകളല്ലെന്നും കുറ്റകൃത്യ പശ്ചാത്തലമുള്ളവരെ സോഷ്യല്‍ മീഡിയയിലൂടെ മഹത്വവത്കരിക്കുന്നതും
പിന്തുണയ്ക്കുന്നതും ക്രിമിനല്‍ പ്രവര്‍ത്തനമായിത്തന്നെ കാണുമെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്‍. സ്വര്‍ണ്ണക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുടെയും അനുകൂലിച്ചവരുടെയും കൃത്യമായ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ ക്രിമിനലുകളെ ആവേശത്തോടെ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവരുടെ വീടുകളില്‍ പോലീസ് സംഘം ഉടന്‍ തന്നെ പരിശോധനയ്‌ക്കെത്തും.
ആയങ്കിയില്‍ മാത്രം കേന്ദ്രീകരിച്ചല്ല പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതെന്നും, സംസ്ഥാനത്ത് ഗുണ്ടാ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും ഏതു രീതിയിലായാലും കര്‍ശനമായി അടിച്ചമര്‍ത്തുകയാണ് ലക്ഷ്യമെന്നും എ.ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























