Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രവാസികളുടെ മടക്കം: അനർഹരെ തിരുകികയറ്റുന്നു.. മുന്‍ഗണനാ പട്ടികയിൽ വ്യാപക അട്ടിമറിയെന്ന് ആരോപണം ; അനർഹർ ഇടംപിടിച്ച വന്ദേ ഭാരത്

10 MAY 2020 10:09 AM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്കെത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു വരികയാണ്. നിരവധി വിവാദങ്ങൾക്കൊടുവിലാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം പോലും സാധ്യമായത്. കേന്ദ്രം വിമാന സർവീസിനുള്ള അനുമതി നൽകാത്തതിനാൽ വളരെ അനിശ്ചിതത്വത്തിലായിരുന്നു പ്രാസികളുടെ മടങ്ങി വരവ്.പിന്നീട് നിരവധി സമ്മര്ദങ്ങള്ക്കു ശേഷമാണ് പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് സാധ്യമായതും. എന്നാൽ ഇതിനായി ഒരു മുൻഗണന പട്ടികയും ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു,.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മടങ്ങി വരവ് എന്നായിരുന്നു ഗവണ്മെന്റ് പറഞ്ഞത്.

എന്നാൽ ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മുൻഗണനാ പട്ടിക അട്ടിമറിച്ചതുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമാവുകയാണ് . അർഹരായ പലരെയും പുറന്തള്ളി സ്വാധീനത്തിലൂടെ പട്ടികയിൽ ഇടം പിടിക്കാൻ യു.എ.ഇക്ക് പുറമെ കുവൈത്തിലും നീക്കം നടന്നതായാണ് വെളിപ്പെടുത്തൽ.

ഗർഭിണികൾ ഉൾപ്പെടെ അടിയന്തരമായി നാട്ടിലെത്തേണ്ട ആയിരങ്ങളെ അവഗണിച്ചാണ് മുൻഗണനാ പട്ടികയിൽ സ്വന്തക്കാരെ തിരുകി കയറ്റാൻ ആസൂത്രിത നീക്കം തന്നെ നടന്നത്,ഇപ്പോൾ നടക്കുന്നതും.. ഇതിനെതിരെ വ്യാപക പരാതികളാണ് പല ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ഗൾഫ് നയതന്ത്ര കേന്ദ്രങ്ങളുടെയും പൂർണ മേൽനോട്ടത്തിലാണ് മുൻഗണനാ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ വരും ദിവസങ്ങളിലും അനർഹർ കയറിക്കൂടുന്ന സാഹചര്യം ഉണ്ടാകരുതെന്ന ആവശ്യമാണ് പ്രവാസ ലോകത്തു നിന്നും ഉയരുന്നത്. മുൻഗണനാ പട്ടിക പരസ്യപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

ആശങ്കകളുടെ നടുവിൽ, ആകാംക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവിൽ യു.എ.ഇ.യിൽനിന്ന് പുറപ്പെട്ട വിമാനങ്ങളിലേക്കാണ് നിരാലംബരെ വകഞ്ഞുമാറ്റി അത്യാവശ്യക്കാർ അല്ലാത്തവർകൂടി കടന്നുകയറിയത്. ജോലി നഷ്ടപ്പെട്ടവർ, പ്രായമായവർ, അടിയന്തരചികിത്സ വേണ്ടവർ, ഗർഭിണികൾ എന്നിവർക്കുവേണ്ടി ആദ്യയാത്ര പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, ഈ പട്ടികയിലൊന്നുംപെടാത്ത പൂർണ ആരോഗ്യവാൻമാർ അതിക്രമിച്ചുകയറി നാടുപറ്റുന്നതാണ് കണ്ടത്. ഒരു പരിധിവരെ നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടുവെങ്കിലും ജോലിയും വിസയും സുരക്ഷിതത്വവും ഇപ്പോഴും ഉള്ളവരും അർഹരെ തള്ളിമാറ്റി നാട്ടിലേക്കുള്ള വിമാനത്തിൽ കയറിപ്പറ്റി.
ഇനിയും നിരവധിപേരുടെ കഥകൾ പുറം ലോകം അറിയാൻ ബാക്കിയാണ്.ജോലി നഷ്ടപെട്ടും ഒരുനേരത്തെ ആഹാരം പോലും കഴിക്കാൻ കഴിയാതെയും രോഗം ബാധിച്ച് പരിചരിക്കാൻ പോലും ആളില്ലാതെയും നിരവധിപേരാണ് മണലാരണ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്. പ്രസവത്തിനായി നാട്ടിലേക്കു വരൻ ടിക്കറ്റ് എടുത്തു കാത്തിരിക്കുമ്പോൾ കോവിഡ് കാരണം യാത്ര മുടങ്ങിയവരും നിരവധിപേരാണ്. പൂര്ണഗര്ഭിണികൾ വരെ ഈ കൂട്ടത്തിൽ ഉണ്ട്. പ്രസവാനന്തര ശുശ്രൂഷ പോലും അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യമാണ്.കൂട്ടിരിപ്പിനു പോലും ആളില്ലാത്ത അവസ്ഥയാണ് പലർക്കും.ഇങ്ങനെയുള്ളവർക്കാണ് മുൻഗണന എന്ന് ഭരണാധികാരികൾ ആവർത്തിക്കുമ്പോഴും അർഹരായ ഭൂരിഭാഗംപേരും ഇപ്പോഴും പട്ടികയ്ക്ക് പുറത്താണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രവാസി കൂട്ടായ്മകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതിയും നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിന് പുറത്തു കണ്ണീരോടെ കാത്തു നിൽക്കുന്നവരുടെ കഥകൾ, പൂര്ണഗര്ഭിണികളുടെ ആശങ്കകൾ, വാർധക്യത്തിൽ വിദേശത്തു കുടുങ്ങിപോയവർ ,ഒരു ആയുഷ്കാലം മുഴുവൻ ചുട്ടുപഴുത്ത മണലിൽ അധ്വാനിച്ചു ഒടുവിൽ രോഗം തളർത്തിയവർ..ഇങ്ങനെ നിരവധിപേരുടെ കണ്ണീർചാലുകളിലൂടെയാണ് സുഖശീതളിമയിൽ ആറാടുന്നവർ പലരും സ്വാർത്ഥ ലാഭത്തിലൂടെ,തങ്ങളുടെ സ്വാധീനത്തിലൂടെ ഈ അവസരത്തെ മുതലെടുത്തത് . ഈ അടിയന്തര ഘട്ടത്തിലും സ്വന്തം ഉത്തരവാദിത്തം മറന്ന് ,അർഹരെ തഴഞ്ഞ് വേണ്ടപ്പെട്ടവർക്ക് വഴിവിട്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നവർ നിരാലംബരുടെ കണ്ണീർ കാണാതെ പോകുന്നത് എന്തുകൊണ്ടാണ് ? ഇത്തരം അടിയന്തര ഘട്ടത്തിൽ എങ്കിലും സ്വാർത്ഥത മറന്നു അർഹരായവർക്ക്‌ വഴിമാറികൊടുക്കാൻ നാം എന്നാണ് പഠിക്കുക?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends