യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടൽ; ചാർട്ടേർഡ് വിമാനത്തിന്റെ പേരിൽ വീഴരുത്, മുന്നറിയിപ്പുമായി ദുബായ് കോൺസുലേറ്റ്
ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കികൊണ്ട് രംഗത്തേക്ക് എത്തുകയുണ്ടായി. ചാര്‍ട്ടേഡ് വിമാനത്തിന് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്ന കാരണത്താൽ തന്നെ ഇതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തന്നെയും അനുമതിക്കായുള്ള ചര്‍ച്ച നടക്കുന്നുണ്ട്. അനുമതി ലഭിച്ചാലുടന്‍ അക്കാര്യം അറിയിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിക്കുകയുണ്ടായി.
ആയതിനാൽ തന്നെ ചില ട്രാവല്‍ ഏജന്‍സികളും വ്യക്തികളും ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരില്‍ യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടാന്‍ രംഗത്തുണ്ടെന്നു ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം തന്നെ ചാർട്ടേഡ് വിമാനങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അനുമതിയുണ്ടെങ്കിൽ വ്യവസ്ഥകൾക്കു വിധേയമായി ചാർേട്ടഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതോടൊപ്പം തന്നെ യാത്രക്കാർക്ക് സ്വന്തം ചെലവിൽ 14 ദിവസത്തെ വ്യവസ്ഥാപിത ക്വാറൻറൈന്‍, സംസ്ഥാന സർക്കാരിന്‍റെ അനുമതി എന്നീ വ്യവസ്ഥകളായിരുന്നു ചാർേട്ടഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കികൊണ്ട് രംഗത്തേക്ക് എത്തിയത്. എന്നാൽ ഇന്ത്യൻ സർക്കാർ ഇതുവരെയും ചാർേട്ടഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നും വഞ്ചനയിൽ കുടുങ്ങരുതെന്നും ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കിയിരിക്കുകയാണ്. പലരും മുൻകൂർ വിമാനചാർജും ക്വാറൻറൈന്‍ ചാർജും ജനങ്ങളിൽ നിന്ന് ഈടാക്കുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് കോൺസുലറ്റ് നിലപാട് വ്യകത്മാക്കിക്കൊണ്ട് രംഗത്തേക്ക് എത്തിയത്.
https://www.facebook.com/Malayalivartha