ആശ്വാസം ഇല്ലാതെ പ്രവാസി മലയാളികൾ; കൊറോണ ബാധ വർധിക്കുന്നു, കോവിഡിൽ മരിക്കുന്ന മലയാളികളുടെ എണ്ണം 150 കവിഞ്ഞു
ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിരവധി മലയാളികളാണ് മരണത്തിന് കീഴടങ്ങുന്നത്. യുഎഇയിലാണ് ആദ്യ മരണം രേഖപ്പെടുത്തിയത്, മലയാളി തന്നെയായിരുന്നു. ഇതേതുടർന്ന് നാൾക്കുനാൾ വർധിക്കുന്ന കണക്കുകളാണ് പുറത്തേക്ക് വന്നത്. എന്നാലിതാ കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ട്. യു.എ.ഇയിലും സൗദിയിലുമാണ് ഇന്ന് മരണം രേഖപ്പെടുത്തിയത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി.
കണ്ണൂർ തലശ്ശേരി കതിരൂർ സ്വദേശി ഷാനിദ് , തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയിൽ ഉമർ എന്നിവരാണ് കൊറോണ വൈറസ് ബാധിച്ച് സൗദിയിൽ മരിച്ചത്. യു.എ.ഇയിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു. കണ്ണൂർ തലശ്ശേരി കതിരൂർ ആറാംമൈൽ സ്വദേശി ഷാനിദ് (32), തിരൂർ തൃക്കണ്ടിയൂർ സ്വദേശി കൊടാലിൽ അബ്ദൂൽകരീം (48) എന്നിവർ ദുബൈയിലും, മലപ്പുറം എടപ്പാൾ ഐലക്കാട് സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടി (50) അബൂദബിയിലും മരിച്ചു. ഗൾഫിൽ കോവിഡ് മൂലം ഇന്നലെയും നാല് മലയാളികൾ മരിച്ചിരുന്നു. യു.എ.ഇയിലായിരുന്നു ഇതിൽ രണ്ടു മരണം രേഖപ്പെടുത്തിയത്.
അതോടൊപ്പം തന്നെ ഗൾഫിൽ മൊത്തം രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്ന സാഹചര്യത്തിൽ ആശങ്ക ശക്തമാണ്. എന്നാൽ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി മുൻകരുതൽ നടപടികൾ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് കൂടുൽ ഗൾഫ് രാജ്യങ്ങൾ. നാലായിരത്തിലേറെ പേർക്ക് ഇന്നലെയും രോഗവിമുക്തി നേടിയിരുന്നു. ഇതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം ലക്ഷം കടക്കുകയുണ്ടായി. ദുബൈക്കും സൗദിക്കും പിന്നാലെ ഒമാൻ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് നീക്കം തുടരുകയാണ്.
https://www.facebook.com/Malayalivartha