'ഈ പൊറാട്ട് നാടകം മനസ്സിലാക്കാതിരിക്കാൻ പ്രവാസികൾ അത്ര മണ്ടന്മാരല്ല.ഒരു രാഷ്ട്രിയ പാർട്ടിയും കോവിഡ് മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് വേണ്ടി സംസാരിച്ച് കണ്ടില്ല...'കൊറോണ മൂലം ഗൾഫ് രാഷ്ട്രങ്ങളിൽ മരണമടയുന്നത് നിരവധി മലയാളികൾ; സഹായം നല്കണമെന്ന് അഷ്‌റഫ് താമരശ്ശേരി
ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി മലയാളികളാണ് മരിക്കുന്നത്. എന്നാൽ നാട്ടിൽ ഇവരെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാനോ ഒന്ന് സഹായിക്കാനോപോലും ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിൽ അവർക്കായി ശബ്ദമുയർത്തുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
കോവിഡ് മൂലം ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് വളരെ അടിയന്തരമായി 10 ലക്ഷം രൂപ വീതം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം എടുക്കണം.ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് ഇന്ന് പ്രധാനമന്ത്രിക്ക് ഇ മെയിൽ ചെയ്തു. ഒട്ടനവധി പ്രവാസി ഇൻഡ്യക്കാരാണ് കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ജീവൻ വെടിഞ്ഞത്.കൂടുതലും അവരുടെ കുടുംബത്തിൻെറ ഏക വരുമാനമായിരുന്നവർ,ഞാൻ സംസാരിക്കുന്നത് അവർക്ക് വേണ്ടിയാണ് അല്ലാതെ സാമ്പത്തികമായ നല്ലനിലയിലുളള പ്രവാസികളുടെ കുടുബത്തിന് വേണ്ടിയല്ല, അവർക്ക് സർക്കാരിൻെറ ഒരു സഹായവും ആവശ്യമില്ല.ചെറിയ ശമ്പളത്തിന് ഇവിടെ ജോലി ചെയ്ത് നാട്ടിൽ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും കഴിയുന്ന പ്രവാസികളുടെ കുടുംബത്തിന് വേണ്ടിയാണ് ഞാൻ ആവശ്യപ്പെടുന്നത്.
അവരുടെ മക്കളുടെ വിദ്യാഭ്യാസം,മുന്നോട്ടുളള ജീവിതം.മഹാമാരി മൂലം ഇരുട്ടിലായിപോയ ഈ കുടുബങ്ങളുടെ ജീവിതം.ആരും ഇവർക്ക് വേണ്ടി സംസാരിച്ച് കണ്ടില്ല.കഴിഞ്ഞ കുറെ ദിവസങ്ങളായി കേരള മുഖ്യമന്ത്രിയോട് ഞാൻ ആവശ്യപ്പെടുകയാണ്.കേന്ദ്ര സർക്കാരിൽ സമർദ്ധം ചെലുത്തി കേരളത്തിലെ പ്രവാസി കുടുബങ്ങൾക്കെങ്കിലും അർഹതപ്പെട്ട പെെസ വാങ്ങിച്ച് കൊടുക്കുവാൻ, അർഹത' എന്ന വാക്ക് ഉപയോഗിച്ചത് ഔദാര്യം അല്ലാത്തത് കൊണ്ട് തന്നെയാണ്.കേന്ദ്ര സർക്കാരിൻെറ കയ്യിൽ നിന്ന് എടുത്ത് തരാനല്ല ആവശ്യപ്പെട്ടത്. പ്രവാസികൾക്ക് അവകാശപ്പെട്ട കാശ് തന്നെയാണ്. ഓരോ എംബസ്സികളിലും welfare fund എന്ന രീതിയിൽ പ്രവാസികളിൽ നിന്നും collect ചെയ്യുന്ന വലിയൊരു തുകയുണ്ട്.അതിൽ നിന്നും ചെറിയൊരു അംശം മതിയാകും ഈ അനാഥമായ പ്രവാസികുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ.മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം പോലും കാണാൻ കഴിയാതെ പോയവരാണ്.
അവരുടെ വേർപാട് പോലും മാനസികമായി തളർത്തി വേദനിച്ചു കഴിയുന്നവർക്ക് ഒരു ആശ്വാസമായി 10 ലക്ഷം രൂപ നൽകണം. ഇതിന് എത്രയും വേഗം സർക്കാരിൻെറ ഭാഗത്ത് നിന്നും തീരുമാനം ഉണ്ടായില്ലായെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ രാഷ്ട്രിയ പാർട്ടികളോടും കൂടി ഒരു വാക്ക് പറയാൻ ആഗ്രഹിക്കുകയാണ്. പ്രവാസികൾക്ക് വേണ്ടി ആരും മുതലകണ്ണീര് ഒഴിക്കണ്ട.കഴിഞ്ഞ മൂന്ന് മാസക്കാലമായി എല്ലാം മനസ്സിലാക്കി കൊണ്ടിരിക്കുന്നവരും അറിയുന്നവരുമാണ് പ്രവാസികൾ. ഞങ്ങളാണ് പ്രവാസികളോടപ്പം എന്ന് പറഞ്ഞ് രാഷ്ട്രിയ മുതലെടുപ്പിന് വേണ്ടി മത്സരിക്കുകയാണ്. ഈ പൊറാട്ട് നാടകം മനസ്സിലാക്കാതിരിക്കാൻ പ്രവാസികൾ അത്ര മണ്ടന്മാരല്ല.ഒരു രാഷ്ട്രിയ പാർട്ടിയും കോവിഡ് മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് വേണ്ടി സംസാരിച്ച് കണ്ടില്ല. പ്രതിപക്ഷപാർട്ടിയുടെ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്കും ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് കത്തയച്ചിരുന്നു.ഒരു മറുപടിയും കിട്ടിയില്ല.ഭരണപക്ഷത്തിൻെറ വെെകല്യങ്ങളെ ചൂണ്ടികാണിക്കുവാനും ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാനും കഴിവുളള പ്രതിപക്ഷം ഉണ്ടെങ്കിലെ ജനാധിപത്യത്തിന് ശക്തിയുണ്ടാകു. കാലാകാലങ്ങളിൽ നമ്മളത് അനുഭവിച്ചറിഞ്ഞതുമാണ്.
ഇന്ന് കാലവും മാറി,കഥയും മാറി...
https://www.facebook.com/Malayalivartha