'ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയാകും..., ലക്ഷകണക്കിന് പ്രവാസികൾ മടങ്ങാൻ ക്യൂ വിലാണ്...'ചാർട്ടർ വിമാനങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വ്യക്തമാക്കി അഷ്‌റഫ് താമരശ്ശേരി
ചാർട്ടർ വിമാനങ്ങൾക്ക് ഇന്ത്യൻ അധികൃതർ അനുമതി നൽകിയിരിക്കുകയാണ്. ഇതോടുകൂടി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒട്ടുമിക്ക പ്രവാസി മലയാളികളിലും പ്രതീക്ഷയേറി. നിലവിൽ ചാർട്ടർവിമാനങ്ങൾ സർവീസ് നടത്തിയതെല്ലാം തന്നെ ഉത്തരേന്ത്യയിലേക്കാണ്. ചാർട്ടർ വിമാനങ്ങൾ സംബന്ധിച്ച് മുൻപുണ്ടായ ചില അവ്യക്തതകൾ നീക്കി കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം ചട്ടങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെഭാഗമായി പ്രവാസികളിൽ ഉയരുന്ന ആശങ്കയും ആകുലതകളും പങ്കുവച്ചുകൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ദേ വരുന്നു,ചാർട്ടഡ് വിമാനങ്ങൾ, നിർദ്ധരായ പ്രവാസികളെ സഹായിക്കാൻ സാമൂഹിക സംഘടനകളും,സ്വകാര്യ കമ്പനികളും ഒക്കെ ചേർന്ന് കേന്ദ്ര ഗവൺമെൻ്റിന് അപേക്ഷ കൊടുത്തിരിക്കുകയാണ്.ഇത് പ്രവാസികളെ സഹായിക്കുവാനാണോ, അതോ മുതലെടുപ്പിന് വേണ്ടിയാണോ, രണ്ടായാലും വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് പോകുവാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് അതിനും ഇരട്ടി രൂപക്ക് നാട്ടിലേക്ക് പോകേണ്ട അവസ്ഥയിലേക്ക് പോകും.ഒരു സംഘടനയോ,സ്വകാര്യ കമ്പനികളോ ഒരു വിമാനം ചാർട്ട് ചെയ്യേണ്ടി വന്നാൽ നാട്ടിൽ പോകുന്ന പ്രവാസികളുടെ ഉത്തരവാദിത്വം അവർക്കായിരിക്കും,പിന്നെ മറ്റൊന്ന് ക്വാറൻ്റീൻ ചെലവ് സർക്കാർ വഹിക്കില്ല. ചാർട്ടഡ് വിമാനം ഒരുക്കുന്നവർ തന്നെ അതും ചെയ്യണം.തത്വത്തിൽ പ്രവാസികൾ അതെല്ലാം വഹിക്കേണ്ടി വരും.ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയാകും.
ഈ ചാർട്ടഡ് വിമാനങ്ങൾ,കേന്ദ്ര സർക്കാരിൻെറ അവഗണനക്കെതിരെ പാവപ്പെട്ട പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തുകയും,അവരെ നാട്ടിലേക്ക് അയക്കണമെന്ന ശക്തമായ ആവശ്യമുയർത്തി,സഹായിക്കാനെന്ന വ്യാജേന ഒരു ചൂക്ഷണം ഇതിൻെറ പിന്നിലുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. നമ്മുക്ക് വേണ്ടത് ഇരട്ടി തുക ചെലവാക്കേണ്ടി വരുന്ന ചാർട്ടഡ് വിമാനങ്ങൾ അല്ല.എല്ലാ ദിവസവും ഒരുപാട് വിമാനങ്ങൾ കേരളത്തിലേക്ക് വേണം. വളരെ കുറഞ്ഞ ചെലവിൽ.നോക്കു ജൂൺ 5ാം തീയതി വരെ മാത്രമെ വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ കേരളത്തിലേക്ക് ചാർട്ട് ചെയ്തിട്ടുളളു.
അതുകഴിഞ്ഞ് വിമാന സർവീസ് ഉണ്ടാകുമോ,ഇല്ലയോയെന്ന് ആർക്കും അറിയില്ല.ഇനിയും ലക്ഷകണക്കിന് പ്രവാസികൾ അത്യാവശ്യക്കാരായി നാട്ടിലേക്ക് മടങ്ങാൻ ക്യൂ വിലാണ്.ദിവസേനെ ഒട്ടനവധി വിമാനങ്ങൾ കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് വേണമെന്ന് അധികാരികളോട് നമ്മുക്ക് ഒറ്റക്കെട്ടായി പ്രവാസികൾക്ക് വേണ്ടി ആത്മാർത്ഥമായി പരശ്രമിക്കാം. ആത്മാർത്ഥമായി ഒരുമ്മിച്ച് ശബ്ദിക്കാം.
https://www.facebook.com/Malayalivartha