നാട്ടിലേക്കു മടങ്ങാനിരുന്ന ഗർഭിണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു; ഉമ്മ പോയതറിയാതെ കുഞ്ഞാവയെ കാണാനാകാതെ നാല് വയസുകാരൻ നാട്ടിലേക്ക്, ഹൃദയഭേദകം ആ കാഴ്ച....
നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുകയായിരുന്ന ഗർഭിണിയായ പ്രവാസി മലയാളി യുവതി സൗദി അറേബ്യയില്‍ മരിച്ചതായുള്ള വാർത്ത ഈയിടയ്ക്കാണ് പ്രവാസലോകം ഞെട്ടലോടെ കേട്ടത്. തിരൂരങ്ങാടി കുണ്ടൂർ അനസ് ഉള്ളക്കം തയ്യിലിന്റെ ഭാര്യ ജാസിറ (27) ആണ് മെയ് 27ന് പുലർച്ചെ ജിദ്ദയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പുലർച്ചെ ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചു മാസം ഗർഭിണിയായിരുന്നു ഈ യുവതി.
അതേസമയം നാട്ടിൽ പോകുന്നതിന് എംബസിയിൽ പേര് രജിസ്റ്റർ ചെയ്യാനായി കാത്തിരിക്കുമ്പോഴായിരുന്ന അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. മരിച്ച ജാസിറക്ക് നാലുവയസുള്ള ഒരു ആൺകുട്ടിയുണ്ട്. ജാസിറയുടെ ഭർത്താവ് ജിദ്ദയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. എന്നാൽ ഉമ്മയില്ലാതെ ഒപ്പം കുഞ്ഞാവയെ കാണാതെ ആ നാല് വയസുകാരൻ നാട്ടിലേക്കു മടങ്ങി. ഇതുസംബന്ധിച്ച് സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പള്ളിയുടെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് പ്രവാസലോകം.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്
#അവളില്ലാതെ അനസും മകനും ഇന്ന് നാട്ടിലേക്ക് #മടങ്ങി
ജാസി തന്റെ മാരന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല
രണ്ടു മാസങ്ങൾക്കുമുമ്പാണ് ഒരുപാട് പ്രത്യാശകൾ ചുമന്നുകൊണ്ട് അവർ സന്ദർശക വിസയിൽ ഭർത്താവിൻ്റെ അടുത്തേക്ക് ജിദ്ദയിലെത്തിയത്...
ഗർഭകാല രോഗങ്ങൾ വല്ലാതെ അവശയാക്കുന്നുണ്ടങ്കിലും പ്രിയതമനോടപ്പമുള്ള ജീവിതം സന്തോഷത്തിന്റെ നാളുകളും എണ്ണികൊണ്ട് ഇരുവരും സ്വപ്‌നങ്ങൾ നെയ്തു തുടങ്ങിയിരുന്നു...
എല്ലാം ശെരിയായി ആരോഗ്യപൂർണമായ ദിനരാത്രങ്ങളും നാട്ടിലേക്കുള്ള മടക്കവും ആഗ്രഹിച്ച് അവർ
പക്ഷേ അല്ലാഹുവുന്റെ ഖദ്ർ എന്നു പറയാം മലക്കുൽ മൗത്ത് 27 നു പുലർച്ചെ ആ അലങ്കനീയമായ വിധി ജാസിറയെ തേടിയെത്തുന്നത്.(ഇന്നാ ലില്ലാഹി ....)
തിരിച്ചുവരനാവാത്ത ലോകത്തേക്ക് തൻ്റെ ഉമ്മ യാത്രയായകാര്യം അറിയാതെ അവളുടെ ഒരേയൊരു പൊന്നുമോൻ നൊമ്പരമാവുകയാണ്.. ഒന്നുമറിയാത്ത ആ നാലുവയസ്സുകാരൻ പൊന്നുമോൻ ഉമ്മയുടെ വിളിയുംകാത്ത് ഓടിനടക്കുകയാണ്...
ജിദ്ദ റുവൈസിലെ ഖബറിസ്ഥാനിൽ അവളും പിഞ്ചോമനയും മാറോടു ചേർന്ന് ഉറങ്ങുകയാണ് ..
അള്ളാഹു ആ സഹോദരിയുടെ ഖബറിടം സ്വാർഗ്ഗപ്പൂന്തോപ്പാക്കു മാറാകട്ടെ ..
അവരുടെ കുടുംബത്തിന് ക്ഷമ നൽകുമാറാകട്ടെ ..#ആമീൻ
https://www.facebook.com/Malayalivartha