ജോലിക്കായി എത്തി; മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളായി 9 മലയാളി യുവതികൾ, മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം നൽകി ജോലി
കുടുംബത്തിന്റെ ഭാരവും പേറി ഓരോ പ്രവാസികളും പ്രവാസ മണ്ണിലേക്ക് എത്തിച്ചേരുമ്പോൾ പലർക്കും നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണ്. ഉപജീവനത്തിനായി എത്തിപ്പെടുന്ന പലരെയും പല സംഘടനകളും അതിജീവിധക്തമായി രക്ഷപ്പെടുത്തിയ വാർത്തകളും വന്നതാണ്. എന്നാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്ന് ഏവരെയും ഓര്മപ്പെടുത്തികൊണ്ട് മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുകയാണ് . ഫുജൈറയിലെ ഹോട്ടലുകളിൽ പീഡനത്തിനിരകളായ മലയാളികളടക്കമുള്ള 9 യുവതികളെ പൊലീസിന്റെ സഹായത്തോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രക്ഷപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇവരിൽ 4 പേർ ഇന്ത്യയിലേയ്ക്ക് മടങ്ങിയതായും ബാക്കിയുള്ളവർ സുരക്ഷിതരാണെന്നും വൈകാതെ യാത്ര തിരിക്കുമെന്നും കോൺസുലേറ്റ് ട്വീറ്റ് ചെയ്യുകയുണ്ടായി.
അതോടൊപ്പം ആറ് മാസം മുൻപാണ് കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ ജോലി തേടി യുഎഇയിലേക്ക് എത്തിയത്. ഇതിനായി ഇവർ വൻതുക ബെംഗ്ലുരുവിലെ അനധികൃത റിക്രൂട്ടിങ് ഏജന്റ് ബസവരാജ് കളസാദ് എന്നയാൾക്ക് നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇവന്റ്സ് മാനേജർ, ഡാൻസ് ബാർ നർത്തകിമാർ എന്നീ തസ്തികകളിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു സന്ദർശക വീസ ഇവർക്ക് നൽകിയത്. എന്നാൽ, ഫുജൈറയിലെ ഒരു ഹോട്ടലിൽ എത്തപ്പെട്ട ഇവർ പിന്നീട് ദിനംപ്രതി മാനസികമായും ശാരീരികമായും പീഡനത്തിന് ഇരകളാവുകയായിരുന്നു. മറ്റൊരു ഹോട്ടലിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതായി യുവതികൾ പരാതിപ്പെടുകയുണ്ടായി. ഇവർക്കായി മൂന്ന് മാസത്തേയ്ക്ക് ഒരു ലക്ഷം രൂപ വീതമാണ് ഏജൻ്റ് വാഗ്ദാനം ചെയ്തിരുന്നത് എന്ൻ ലഭ്യമാകുന്ന വിവരം.
അതേസമയം ഇവർക്ക് രക്ഷയായി മാറിയത് ഒരു യുവതിയുടെ ശബ്ദ സന്ദേശമാണ്. ഒരാഴ്ച മുൻപ് തമിഴ്നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് എല്ലാവരുടെയം രക്ഷയ്ക്ക് കാരണമായത് എന്നാണ് പറയുന്നത്. ഈ കഴിഞ്ഞ 3 മാസമായി തങ്ങൾ കൊടിയ പീഡനത്തിനിരയാകുന്നതായും സ്വയം ജീവനൊടുക്കുന്നതിന് മുൻപ് മൂന്ന് വയസുകാരനായ മകനെ കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞുള്ള സന്ദേശം കേൾക്കാനിടയായ നാഷനൽ ഡൊമസ്റ്റിക് വർകേഴ്സ്–മൈഗ്രൻ്റ് തമിഴ്നാട് കോ ഒാർഡിനേറ്റർ വി.വളർമതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഇതേതുടർന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ രേഖാ ശർമ കർണാടക ഡിജിപി പ്രവീൺ സൂദിനും പരാതി നൽകുകയും ചെയ്തു. അങ്ങനെ നടത്തിയ തുടർ അന്വേഷണത്തിൽ ബെംഗ്ലുരുവിലെ ഏജന്റിന്റെ സ്ഥലം കണ്ടെത്തിയെങ്കിലും മേല്‍വിലാസത്തിൽ പറഞ്ഞിരുന്ന ഒാഫീസ് വാടകയ്ക്ക് നൽകാനുള്ള ബോർഡായിരുന്നു കണ്ടത്. കെട്ടിടയുടമയോട് അന്വേഷിച്ചപ്പോൾ ഏജൻ്റ് ബസവരാജ് കളസാദിനെനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി ലഭിക്കോച്ചിരുന്നത്. വൈകാതെ തന്നെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും അധികൃതർ ഫുജൈറ പൊലീസിന്റെ സഹായത്തോടെ ഹോട്ടലുകൾ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ശേഷം 3 പേരിൽ നിന്ന് കോൺസൽ ജനറല്‍ വിപുൽ വിവരങ്ങൾ ശേഖരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha