ഇടുപ്പിൽ വ്രണം ബാധിക്കുന്ന അപൂർവ രോഗം ; കൂട്ടിന് അപസ്മാരവും മഷ്തിഷ്ക രോഗവും; കനിവ് കാത്ത് മലയാളി
കഴിഞ്ഞ 15 വർഷമായി ഉറ്റവരെയും ഉടയവരെയും വിട്ട് മണലാരണ്യത്തിൽ ജീവിതം കെട്ടിപ്പടുക്കാനുള്ള കഠിന ശ്രമം. ആ ഓട്ടത്തിനിടയിൽ എല്ലാം നഷ്ടപെട്ട് തെരുവിലേക്ക്. ഒപ്പം കൂട്ടിന് അപൂർവ രോഗവും. ഒടുവിൽ വഴിയരികിൽ തളർന്നുവീണപ്പോൾ ദുബായ് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപൂർവരോഗം ബാധിച്ച ഇദ്ദേഹത്തെ അടിയന്തര ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സുഹൃത്തുക്കൾ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടി. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി കെ.എം. ജയൻ(59) ആണ് ഇൗ മാസം 19ന് റോഡരികിൽ തളർന്ന് വീണതിനെ തുടർന്ന് ദുബായ് റാഷിദ് ആശുപത്രിയിലും തുടർന്ന് മെഡിക്ലിനിക് സിറ്റി ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിക്കട്ടപ്പെട്ടത്.
ഇടുപ്പിൽ വ്രണങ്ങൾ ബാധിക്കുന്ന അപൂർവ രോഗമാണ് ജയനെ ബാധിച്ചിട്ടുള്ളത്. കൂടാതെ, അപസ്മാരവും മഷ്തിഷ്ക രോഗവുമുണ്ട്. മരുന്നിന് തന്നെ വൻ തുക വേണ്ടി വരുന്നതിനാൽ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോയി ചികിത്സ നടത്താനാണ് ഡോക്ടർമാർ നിര്‍ദേശിച്ചിട്ടുള്ളത്. അടുത്ത വിമാനത്തിൽ തന്നെ ഇന്ത്യൻ കോൺസുലേറ്റ് സൗജന്യ ടിക്കറ്റ് അനുവദിച്ച്, യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം.
കഴിഞ്ഞ 25 വർഷമായി യുഎഇയിലുള്ള ജയൻ റാസൽഖോർ വ്യവസായ മേഖലയിൽ വർക് ഷോപ് സംബന്ധമായ ബിസിനസു ചെയ്യുകയായിരുന്നു ഇദ്ദേഹം. പിന്നീട് ബിസിനസ് തകർന്ന് വഴിയാധാരമായി. കഴിഞ്ഞ 15 വർഷമായി പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ വ്യവസായ മേഖലയിൽ കഴിയുകയായിരുന്നു. പഴയ പരിചയക്കാരും സുഹൃത്തുക്കളും നൽകിയിരുന്ന സഹായത്താലായിരുന്നു ജീവിതം മുന്നോട്ട് നീങ്ങിയത്.
താമസ കുടിയേറ്റ രേഖകളൊന്നുമില്ലാത്തതിനാലാണ് കഴിഞ്ഞ 15 വർഷമായി നാട്ടിലേയ്ക്ക് പോകാൻ സാധിക്കാത്തത്. വ്യവസായ മേഖയിലെ വർക് ഷോപ്പുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിലായിരുന്നു അന്തിയുറക്കം. കുടുംബത്തെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്ന ഇദ്ദേഹം ഭാര്യയുടെയും 2 മക്കളുടെയും ഏക ആശ്രയമാണ്
https://www.facebook.com/Malayalivartha