ആരോഗ്യമാണ് പ്രധാനം; പ്രതീക്ഷയുടെ കരുതലുമായി ദുബായ് ഭരണാധികാരി
യു.എ.ഇയില്‍ കൊവിഡ് 19 രോഗം മൂലമുണ്ടായ നിശ്ചലാവസ്ഥയ്ക്ക് പിന്നാലെ രാജ്യത്തെ സാമ്ബത്തിക രംഗം വീണ്ടും കരുത്ത് നേടാനൊരുങ്ങുന്ന വേളയില്‍ പ്രതീക്ഷയുടെ സന്ദേശവുമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യു.എ.ഇയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഓഫീസുകളിലെത്തിയ ആദ്യ ദിനമായ ഇന്ന്, പൊതുജനങ്ങളും കമ്ബനികളും സ്ഥാപനങ്ങളും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമാണ് നമുക്ക് ഏറ്റവും പ്രധാനമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. കോവിഡ് പശ്ചാത്തലത്തിലുണ്ടായ നിശ്ചലാവസ്ഥയെ തുടർന്ന് സാമ്പത്തിക രംഗം ഉണരുമ്പോൾ പൊതുജനങ്ങളും കമ്പനികളും സ്ഥാപനങ്ങളും ഉത്തരവാദിത്തം നിറവേറ്റാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിര്‍ച്വല്‍ മന്ത്രിസഭാ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ ഓഫീസികളില്‍ തിരികെയെത്തുന്ന സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട നടപടികളും സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്തു. സ്മാര്‍ട്ട് ജുഡീഷ്യല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലെ സമീപഭാവിയിലെ കാര്യങ്ങള്‍ പഠിക്കാനും രണ്ട് സംഘങ്ങളെ നിയോഗിച്ചതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
‘നമ്മൾ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. എല്ലാ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണം. ആരോഗ്യമാണ് നമുക്ക് ഏറ്റവും പ്രധാനം. അതേസമയം, സാമ്പത്തിക രംഗത്തെ തുടർച്ചയും നമ്മുടെ പ്രായോഗിക ലക്ഷ്യമാണ്. ജീവിതം മുന്നോട്ടുപോവുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റപ്പെടും. നമുക്ക് ലഭിച്ച അനുഭവങ്ങൾ നമ്മളെ കരുത്തരാക്കിയിരിക്കുന്നു. കൂടുതൽ വേഗം മുന്നോട്ടു കുതിക്കാനുള്ള പ്രചോദനവും ലഭിച്ചു. ഭാവിയെ നേരിടുക പുതിയ ആവേശത്തോടെയും ചിന്തകളോടെയുമായിരിക്കും. കൂടുതൽ ഉർജസ്വലതയോടെ സുഗമമായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കും’ എന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
ഉദ്യോഗസ്ഥർ ഒാഫീസുകളിൽ തിരികെയെത്തുമ്പോൾ നടപടികളും സർക്കാരിന്റെ ഭാവിയിലെ പ്രവർത്തനങ്ങളും അദ്ദേഹം ചർച്ച ചെയ്തു. സ്മാർട് ജുഡീഷ്യൽ സേവനങ്ങൾ മെച്ചപ്പെടുത്താനും സാമൂഹിക സാംസ്ക്കാരിക രംഗത്തെ സമീപഭാവിയിലെ കാര്യങ്ങൾ പഠിക്കാനും രണ്ട് സംഘങ്ങളെ നിയോഗിച്ചതായി അറിയിച്ചു.
https://www.facebook.com/Malayalivartha