കുവൈത്തിൽ നിയമങ്ങൾ കടുപ്പിക്കുന്നു പൊതുമാപ്പ് ഉപയോഗിക്കാത്ത താമസനിയമലംഘകരെ കരിമ്പട്ടികയിലാക്കും ; നാടുകടത്തലിന് സാധ്യത
കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകരെ കരിമ്പട്ടികയിൽപെടുത്തുമെന്ന് റിപ്പോർട്ടാണ് പുറത്തു വരുന്നത്. . ഇവർക്ക് പിഴയടച്ചാലും വിസ പുതുക്കാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ..കുവൈത് അത്തരമൊരു നടപടിയിലേക്കു കടന്നാൽ നാടുകടത്തലിന് വിധേയരാവുകയായിരിക്കും ഇവർക്കു മുന്നിലുള്ള വഴിയെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. . 72 ദശലക്ഷത്തോളം ദീനാർ ഇവരിൽനിന്ന് പിഴ ലഭിക്കാനുണ്ട്. അതെല്ലാം അവഗണിച്ചാണ് നാടുകടത്തൽ എന്ന കർശന നിലപാടിലേക്ക് അധികൃതർ എത്തുന്നത്.
രണ്ടുതവണ പൊതുമാപ്പ് നൽകിയിട്ടും ഭൂരിഭാഗം താമസനിയമലംഘകരും ആ സംവിധാനം പ്രയോജനപ്പെടുത്താൻ തയാറാവാത്തതിനാലാണ് അധികൃതർ തങ്ങളുടെ നിലപാട് കടുപ്പിച്ചത്. കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും കഴിഞ്ഞാൽ കർശന പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താനാണ് നീക്കം. പൊതുമാപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് പിഴ ഒഴിവാക്കി നൽകിയതിനൊപ്പം നിയമാനുസൃതം പുതിയ വിസയിൽ കുവൈത്തിലേക്ക് തിരിച്ചുവരാൻ അനുമതിയും അധികൃതർ നൽകിയിരുന്നു
എന്നാൽ, കരിമ്പട്ടികയിൽപെടുന്നവർക്ക് അത്തരം അവസരം ഉണ്ടാവില്ല. ഇവരിൽ പലരും നീണ്ട വർഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കുവൈത്തിൽ 15 രാജ്യങ്ങളിൽനിന്നുള്ള ഒരു ലക്ഷത്തിലധികം പേർ അനധികൃത താമസക്കാരായി ഉണ്ടാകും എന്നാണു വിലയിരുത്തൽ
https://www.facebook.com/Malayalivartha