ദുബായി സജീവമാകുന്നു; മാളുകളും സ്വകാര്യ മേഖലയും നാളെ മുതൽ പൂർണമായും പ്രവർത്തിക്കും ; ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തെ തുടർന്നാണ് നടപടി
കൊവിഡിനെ തുടർന്ന് ലോകമെമ്പാടുമുള്ള പ്രതിസന്ധി ദുബായിയേം വലിയ രീതിയിൽ ബാധിച്ചിരുന്നു.എന്നാൽ ഇപ്പോൾ വളരെ ആശ്വാസകരമായ ഒരു വാർത്തയാണ് ദുബായിൽ നിന്നും നമ്മളെ തേടിയെത്തുന്നത്
ബുധനാഴ്ച മുതൽ ദുബായിലെ മാളുകളും സ്വകാര്യ മേഖലയിലെ ബിസിനസുകളും 100 ശതമാനം പ്രവർത്തനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.. ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ജീവനക്കാരും ജനങ്ങളും മാസ്ക്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും കർശന മുന്നറിയിപ്പ് നൽകുന്നു. രോഗങ്ങൾ ഉള്ളവരും പ്രതിരോധ ശക്തി കുറഞ്ഞവരുമായ ജീവനക്കാർ നേരിട്ട് ജോലിക്ക് ഹാജരാകേണ്ടതില്ലെന്നും ഇപ്പോൾ ചെയ്യുന്നത് പോലെ വീടുകളിൽ നിന്ന് ജോലി തുടരാമെന്നും കമ്മിറ്റി വ്യക്തമാക്കി.
സ്ഥാപനങ്ങളിൽ അണുനശീകരണം ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും ഇവ കൃത്യമായി പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു. ദുബായിൽ രാവിലെ ആറു മുതൽ രാത്രി 11 വരെയാണ് ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുവാദം. കമ്പനികളും മാളുകളും ഇതിന് ഇടയ്ക്കുള്ള സമയത്ത് പ്രവർത്തിക്കാമെന്നാണ് സർക്കാർ നിർദേശം.
https://www.facebook.com/Malayalivartha