'ഇൻഡ്യൻ എംബസ്സിയുടെ മുന്നിൽ നാടണയാൻ കാത്ത് നിൽക്കുന്നവരുടെ നീണ്ട ക്യൂ ആണ്.ഇവിടെ ചുട്ട് പൊളളുന്ന ചൂടിനെ അവഗണിച്ചും അവർ കാത്ത് നിൽക്കുകയാണ്. ഇവരെ നമ്മുക്ക് സഹായിച്ചെ പറ്റു...'; പ്രവാസികൾക്കായി അഷ്‌റഫ് താമരശ്ശേരി
നാട്ടിലെത്താനുള്ള അതിയായ ആഗ്രഹം മാത്രമല്ല അത്യാവശ്യ ഘടകം കൂടിയായതിനാൽ അവഗണനയും മറികടന്ന് നിൽക്കുന്ന പ്രവാസികളുടെ നീണ്ട വരി. കടുത്ത ചൂടിനേയും അവഗണിച്ച് അവർ നാട്ടിലെത്തിച്ചേരാൻ ആഗ്രഹിക്കുന്നത് തങ്ങളുടെ അത്യാവശ്യം കണക്കാക്കി തന്നെയാണ്. പ്രവാസികൾക്കായി അവരുടെ ആവശ്യങ്ങൾ എടുത്ത് പറഞ്ഞ് രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. ഫസിബൂക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
ഇൻഡ്യൻ എംബസ്സിയുടെ മുന്നിൽ നാടണയാൻ കാത്ത് നിൽക്കുന്നവരുടെ നീണ്ട ക്യൂ ആണ്.ഇവിടെ ചുട്ട് പൊളളുന്ന ചൂടിനെ അവഗണിച്ചും അവർ കാത്ത് നിൽക്കുകയാണ്.ഉറ്റവരെയും ഉടയവരെയും ഒന്ന് കാണണമെന്ന ആഗ്രഹത്തോടെ, ഇവരിൽ മാതാപിതാക്കൾ മരിച്ചവരുണ്ട്, മക്കൾ മരിച്ചവരുണ്ട്,ഭാര്യ മരിച്ചവരുണ്ട്.ഉറ്റ ബന്ധുക്കൾ മരിച്ഛവരുണ്ട്,ജോലി നഷ്ടപ്പെട്ടവരുണ്ട്.രോഗം ബാധിച്ചവരുണ്ട്, അങ്ങനെ ആവശ്യങ്ങളുടെ നീണ്ട നിരയെ പ്രതികൂലമായ കാലാവസ്ഥ പോലും തളർത്തുന്നില്ല.കാരണം അത്യാവശ്യക്കാരാണ്.അവർക്ക് നാടണഞ്ഞെ പറ്റു.ഇവരെ നമ്മുക്ക് സഹായിച്ചെ പറ്റു.എന്താണ് നമ്മുക്ക് ചെയ്യുവാൻ കഴിയുക.അതിന് ഒരു വഴിയെ ഉളളൂ.ഈ സമയത്ത് പ്രവാസികൾ ഒറ്റക്കെട്ടായി നിൽക്കണം.പരസ്പരം മാറി നിന്ന് ഞങ്ങളാണ് പ്രവാസികളെ സഹായിക്കുന്നതിൽ മുന്നിൽ എന്ന് തെളിയിക്കേണ്ട സമയം അല്ല ഇത്. രാഷ്ട്രിയം മറന്ന്,എല്ലാ സംഘടനയുടെയും നേതാക്കളും ഒറ്റക്കെട്ടായി നിന്ന് പറയണം. നമ്മുടെ സഹോദരങ്ങളെ നാടണയാൻ സഹായിക്കണമെന്ന്. കേന്ദ്രസർക്കാരിനോടും, കേരള സർക്കാരിനോടും ശക്തമായി ആവശ്യപ്പെടണം.
കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് യാത്രക്കാരെ കൊണ്ട് പോകുവാൻ AIR ARABIA യും FLY DUBAI യും തയ്യാറാണ്. ഇൻഡ്യയിൽ Land ചെയ്യുവാനുളള അനുമതി കേന്ദ്ര സർക്കാർ നൽകണം.അതാത് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും ആവശ്യമുണ്ട്.ഇവയൊക്കെ നമ്മൾ പ്രവാസികൾ ഒറ്റക്കെട്ടായി നിന്നേ പറ്റു. അല്ലെങ്കിൽ പ്രവാസി സഹോദരങ്ങൾക്ക് വേണ്ടി നിലവിളിക്കുന്നത് വെറും ഒരു പ്രഹസനമായി മാറും.അവർ നാടണയാതെ ഇവിടെ കിടന്ന് മരിച്ചാൽ അവരുടെ കുടുംബത്തിൻെറ തീരാകണ്ണീരിന് ഓരോ പ്രവാസിയും കണക്ക് പറയേണ്ടിവരും. നമ്മൾ പ്രവാസികൾ ഒറ്റക്കെട്ടായി നിന്നാൽ നമ്മുക്ക് നേടിയെടുക്കാൻ കഴിയുന്നത് ഈ പാവപ്പെട്ട മനുഷ്യരുടെ നാടണയൽ തന്നെയാണ്.നമ്മുക്ക് വേണം ദിവസേനെ ഒട്ടനവധി വിമാനങ്ങൾ,കൂടുതൽ ആളുകളെ കയറ്റാൻ കഴിയുന്ന വലിയ വിമാനങ്ങൾ. അല്ലെങ്കിൽ ഇൻഡ്യയിൽ സർവ്വീസ് നടത്താൻ വിദേശ വിമാനകമ്പനികളെ അനുവദിക്കുക.ഒറ്റക്കെട്ടായി വിളിക്കു,ശബ്ദങ്ങൾ ഉച്ചത്തിലാവട്ടെ, നമ്മുടെ ആവശ്യങ്ങൾ കടലും കടന്ന് അധികാരികളുടെ കാതുകളിൽ ചെന്ന് തറക്കട്ടെ.....
https://www.facebook.com/Malayalivartha