നിറവയറുമായി നാട്ടിലുള്ള നിതിന്റെ സ്വന്തം ആതിരയുടെ സങ്കടം; പ്രിയതമന്റെ വേർപാട് ഒന്നുമറിയാതെ അവൾ ആശുപത്രിയിൽ, പ്രവാസികൾക്കായി ഇനി ആ ശബ്ദം ഉയരില്ല

പ്രിയപ്പെട്ടവനോട് യാത്രപറഞ്ഞ് നാട്ടിലേക്ക് പോരുമ്ബോള്‍ ആതിര ഓര്‍ത്തു കാണില്ല കുഞ്ഞോമനയെ കാണാന്‍ ഇനി നിതിൻ ഉണ്ടാവില്ലെന്ന്. പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമാപിച്ച് ജനശ്രദ്ധ നേടിയ ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ ദുബായില്‍ മരിച്ച വാർത്ത പ്രവാസലോകത്ത് സാമൂഹ്യപ്രവർത്തകരിൽ നൊമ്പരമായി തീർന്നിരിക്കുകയാണ്. ഹൃദയാഘാതമായിരുന്നു കാരണം.കൊവിഡ് ഭീതിക്കാലത്തെ പ്രവസികളുടെ മടങ്ങിവരവിന് വഴിയൊരുക്കിയവരില്‍ മുന്നിലുണ്ടായിരുന്നു നിതിൻ.ഇനി ആ ശബ്ദം പ്രവാസികൾക്കായി ഉയരില്ല....നിഥിന്റെ വേർപാടിൽ അനുശോചനം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകരായ അഷ്‌റഫ് താമരശ്ശേരിയും നാസ്സർ വാടാനപ്പള്ളിയും
അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
ദുബയിലെ സാമൂഹിക പ്രവർത്തന രംഗത്ത് നിറസാനിധ്യമായിരുന്ന നിതിന്‍ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടർന്ന് നമ്മോട് വിടപറഞ്ഞു. പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് ജനശ്രദ്ധ നേടിയ ആതിരയുടെ ഭര്‍ത്താവാണ് നിതിന്‍ ചന്ദ്രന്‍. മെക്കാനിക്കനല്‍ എഞ്ചിനീയറായ നിതിന്‍ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ദുബായിലെ അമരക്കാരനായിരുന്നു. രക്തദാനം എന്ന മഹത്തായ കർമ്മത്തിന് എന്നും മുൻ നിരയിൽ പ്രവർത്തിച്ച വ്യക്തിത്വം. നിരവധി വിഷയങ്ങളിൽ ഒന്നിച്ച് ഇടപെട്ടിട്ടുള്ള സുഹൃത്തിന്റെ ആകസ്മികമായ വേർപാട് വിശ്വാസിക്കാനാകുന്നില്ല. തുടർ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവര്ത്തനങ്ങൾ നടന്നു വരുന്നു. ആതിരയുടേയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
നാസ്സർ വാടാനപ്പള്ളിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
ഒരുപാട് ജീവിതങ്ങൾക്ക് രക്ഷകനായി, നിധിൻ
ഒടുവിൽ
https://www.facebook.com/Malayalivartha
























