കൂടുതൽ പ്രവാസികൾ നാട്ടിലേക്ക്; വന്ദേ ഭാരത് പദ്ധതി വഴി അധിക വിമാനങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം, രണ്ടു വരെ 53 വിമാനങ്ങൾ യു.എ.ഇയിൽ നിന്ന്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായി യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾക്ക് സാധ്യത എന്ന് റിപ്പോർട്ട്. ധൗത്യത്തിന്റെ നാലാം ഘട്ടത്തിലെ ആദ്യ ഷെഡ്യൂളിൽ ജൂൺ ഒമ്പതു മുതൽ 19 വരെ 10 വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്കുള്ള സർവീസിലേക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം പുറത്തിറക്കിയ താൽക്കാലിക ഷെഡ്യൂളിൽ ജൂൺ ഒമ്പതു മുതൽ ജൂലൈ രണ്ടു വരെ 53 വിമാനങ്ങളാണ് യു.എ.ഇയിൽ നിന്ന് അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇത് ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ പട്ടികയിൽ ഇനിയും മാറ്റം വരാൻ സാധ്യതയും ഉണ്ട്. ഇതേതുടർന്ന് ഗൾഫ് രാഷ്ട്രങ്ങളെ കൂടാതെ മറ്റ് വിദേശരാജ്യങ്ങളിൽനിന്നടക്കം ആകെ 138 വിമാനങ്ങളാണ് പുതിയ പട്ടികയിൽ ഇന്ത്യയിലേക്ക് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ യു.എ.ഇയിൽനിന്നാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്നും 29 വിമാനം ദുബായിൽ നിന്നും 24 എണ്ണം അബൂദബിയിൽ നിന്നും പുറപ്പെടുമെന്നുമാണ് ലഭ്യമാകുന്ന വിവരം. നിലവിൽ ജൂൺ 23 വരെയുള്ള പട്ടിക മാത്രമാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ വെബ്സൈറ്റിൽ ഒൗദ്യോഗികമായി പ്രസിദ്ധീകരിച്ചിരിച്ചിട്ടുള്ളത്. ജൂൺ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിലെ പട്ടികയിൽ ഒരു വിമാനംപോലും കേരളത്തിലേക്ക് ഉൾപ്പെടുത്തിയിട്ടുമില്ല എന്നതാണ്. പുതിയ പട്ടിക പ്രകാരം ഇൗ നാലു ദിവസത്തിനിടെ 15 വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
അതേസമയം നാലാം ഘട്ടത്തിലെ ആദ്യ 10 ദിവസം 10 വിമാനങ്ങളും അവസാന രണ്ടാഴ്ചയിൽ 44 വിമാനങ്ങളുമാണ് പട്ടികയിലുള്ളത്. യു.എ.ഇക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങൾക്കും കൂടുതൽ വിമാനങ്ങൾ അനുവദിച്ചിട്ടുണ്ട്. ഒമാനിൽനിന്ന് ഏഴും ഖത്തറിൽനിന്ന് നാലും ബഹ്റൈനിൽനിന്ന് രണ്ടും അധിക വിമാനങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ നേരത്തേ പ്രഖ്യാപിച്ച വിമാനങ്ങൾക്ക് പുറമെയാണിത്.
https://www.facebook.com/Malayalivartha
























