പ്രവാസികളും മനുഷ്യരാണ്; ഒരു തരത്തിലുമുള്ള മുൻകരുതൽ നടപടികളോ മാനുഷിക പരിഗണനയോ ഇല്ലാതെയാണ് എയർ ഇന്ത്യ ഓഫീസിലെ ഉദ്യോഗസ്ഥർ, താങ്ങാനാകാതെ പ്രവാസലോകം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രവാസികൾ ഏറെ സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ജോലി നഷ്ടപ്പെട്ടവരും അതോടൊപ്പം പലവിധ രോഗങ്ങളിൽ കഴിയുന്നവരും അനവധിയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പ്രവാസികളെ ചൂഷണം ചെയ്യുന്ന തരത്തിലേക്ക് അധികാരികൾ എത്തുകയാണ്. കൂടുതൽ വിമാനങ്ങൾ അനുവദിക്കാതെ പ്രവാസികളെ കബിളിപ്പിക്കുകയാണ് അധികാരികൾ. എന്നാൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യൻ എംബസി തയാറാക്കിയ മുൻഗണനാപട്ടികയിൽ ഉൾപ്പെട്ട പ്രവാസികൾ എയർ ഇന്ത്യ ഓഫീസിൽ നേരിട്ട് പോയി ടിക്കറ്റ് വാങ്ങണമെന്ന നിബന്ധന ഒട്ടേറെ പ്രവാസികളെ വലച്ചു.
അതേസമയം ഒരു തരത്തിലുമുള്ള മുൻകരുതൽ നടപടികളോ മാനുഷിക പരിഗണനയോ ഇല്ലാതെയാണ് എയർ ഇന്ത്യ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റമാണ് ഇതെന്നാണ് പ്രവാസികൾ ഉന്നയിക്കുന്നത്. രാവിലെ മുതൽ കടുത്ത ചൂട് സഹിച്ച് പൊരിവെയിലത്ത് ക്യൂ നിന്നതിന് ശേഷം തന്റെ അവസരമാകുമ്പോൾ പട്ടികയിൽ പേരില്ലെന്നോ, പണം അടച്ച് പിന്നീട് വന്ന് ടിക്കറ്റ് വാങ്ങണമെന്നോ പറഞ്ഞ് തിരിച്ചയക്കുക പതിവാണെന്നും യാത്രക്കാർ പരാതിപ്പെടുകയുണ്ടായി. സാമൂഹിക അകലമോ രോഗത്തിനെതിരെയുള്ള മറ്റു മുൻകരുതൽ മാനദണ്ഡങ്ങളോ ഇവിടെ ബാധകമല്ലാത്തത് പോലെയാണ് കാര്യങ്ങളുടെ പോക്ക്.
ഇതേതുടർന്ന് എംബസിയിൽ നിന്ന് നേരിട്ട് വിളി വരികയും റഫറൻസ് നമ്പർ കൈയിൽ കരുതുകയും ചെയ്തവരോടാണ് ഈ അക്രമം കാണിക്കുന്നത്. ഇകണോമി ക്ലാസ് ടിക്കറ്റിന് പണമടച്ചവരോട് പിന്നീട് വിളിച്ച് ബിസിനസ് ക്ലാസ് മാത്രമാണ് ലഭ്യമെന്നും അധിക പണം അടച്ചാൽ യാത്ര ചെയ്യാമെന്നും പറഞ്ഞുള്ള ചൂഷണവും പതിവ് കാഴ്ചയായി മാറുകയാണ്. ഒറ്റയടിക്ക് ഇരട്ടിയിലേറെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ ദുരിതം പ്രവാസികൾ അനുഭവയ്‌ക്കേണ്ടി വരുന്നത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ ഓൺലൈൻ വഴി ടിക്കറ്റ് വാങ്ങാനുള്ള സംവിധാനം ഒരുക്കിയിരിക്കെയാണ് സൗദിയിൽ ഈ അശാസ്ത്രീയ മാർഗം തുടരുന്നത് എന്നത് ഒട്ടേറെ പ്രവാസികളെ വലയിക്കുകയാണ്.
https://www.facebook.com/Malayalivartha
























