സുഹൃത്തിനെ സഹായിച്ചു;വീണത് ചതിക്കുഴിയിൽ; ദുരിതക്കയത്തിൽ ഈ മലയാളി യുവാവ്

കൂട്ടുകാരന് വാഹനം വാങ്ങാൻ ജാമ്യം നിന്നതാന് ഈ യുവാവ്. അതോടെ കേസിൽപെട്ട് നാട്ടിൽ എത്താൻ കഴിയാതെ കുവൈത്തിൽ കുടുങ്ങിയിരിക്കുകയാണ് കാർത്തികപ്പള്ളി സ്വദേശിയായ യുവാവ്. മഹാദേവികാട് പുത്തൂർ തറയിൽ ജയൻ യശോധരനാണ് നിയമ തടസ്സങ്ങൾ മൂലം നാട്ടിലേക്ക് വരാനാവാതെ ദുരിതക്കയത്തിലായിരിക്കുന്നത്.
ഇതു സംബന്ധിച്ച് ജയന്റെ അമ്മ ഓമന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കേന്ദ്രമന്ത്രി വി. മുരളീധരനും പരാതി നൽകി. 15 വർഷമായി ജയൻ കുവൈത്തിലാണ്. സഹായം ചെയ്യണമെന്ന് അപേക്ഷിച്ചുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2013ൽ സുഹൃത്തിനു വാഹനം എടുക്കുന്നതിനു ജാമ്യം നിന്നപ്പോഴാണ് ജയന്റെ ദുരിതം തുടങ്ങിയത്.
സാമ്പത്തിക കേസുകളിൽപെട്ട് ജയിൽ ശിക്ഷ അനുഭവിച്ച സുഹൃത്ത് ഇപ്പോൾ നാട്ടിലാണ്. ജാമ്യം നിന്നതുമായി ബന്ധപ്പെട്ട് ജയന്റെ യാത്രാ അനുമതിയും റദ്ദാക്കി. 2019 സെപ്റ്റംബറിൽ ജയന്റെ ജോലി നഷ്ടമായി. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ഇതിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാൾ ആശുപത്രിയിലും കഴിയേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാട്ടിലെ വീടും വസ്തുവും വിറ്റു. മറ്റൊരു വീട്ടിലാണ് ഭാര്യയും അമ്മയും കഴിയുന്നത്. നനയുടെ കാര്യങ്ങൾ തന്റെ മകന് ആശ്വാസം പകരാണുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഈ 'അമ്മ
https://www.facebook.com/Malayalivartha
























