'ലെനിൻ മരണപ്പെട്ടതിൻെറ പിറ്റേ ദിവസം രണ്ടാമത്തെ മകന് 90 ദിവസം തികയുകയാരുന്നു.ആ കുഞ്ഞ് മുഖം കാണാ ൻ കഴിയാതെ ലെനിൻ ദെെവത്തിൻെറ സന്നിധിയിലേക്ക് മടങ്ങി...' പ്രവാസലോകത്ത് വേദനയുണർത്തുന്ന വാർത്തയുമായി അഷ്‌റഫ് താമരശ്ശേരി
കൊറോണ വ്യാപനത്തെ പ്രതി നിരവധിപേരാണ് വേദന അനുഭവിക്കുന്നത്. പ്രത്യേകിച്ച് വൈറസ് നൽകിയ ആഘാതം കൂടുതൽ ബാധിച്ചത് പ്രവാസികളെ തന്നെയാണ്. കൊറോണ മാത്രമല്ല അനവധി പ്രശ്നങ്ങളാണ് പ്രവാസികളെ അലട്ടുന്നത്. അത്തരത്തിൽ ഒരു സംഭവം നമുക്ക് മുന്നിൽ കാണിച്ചു തരികയാണ് അഷ്‌റഫ് താമരശ്ശേരി.
അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്‌പോസ്റ്റ്;
ചിലരുടെ ജീവിത അനുഭവങ്ങൾ വല്ലാതെ ആഴത്തിൽ വേദനിപ്പിക്കും.അല്ലെങ്കിലും ജീവിതം അങ്ങനെയാണ്,ദുരന്തങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കും. അവിടെയാണ് മനുഷ്യൻ പലപ്പോഴും തളർന്ന് പോകുന്നത്.കഴിഞ്ഞ ഞായറാഴ്ച ഫുജെെ റയിൽ വെച്ച് ഇന്ധന ടാങ്കർ ഡിവെെഡറിൽ ഇടിച്ച് മറിഞ്ഞാണ് തൃശൂർ മണലൂർ സ്വദേശി ലെനിൻ മരണപ്പെട്ടത്. മരണപ്പെട്ടതിൻെറ പിറ്റേ ദിവസം രണ്ടാമത്തെ മകന് 90 ദിവസം തികയുകയാരുന്നു.ആ കുഞ്ഞ് മുഖം കാണാ ൻ കഴിയാതെ ലെനിൻ ദെെവത്തിൻെറ സന്നിധിയിലേക്ക് മടങ്ങി.
കുറച്ച് നാളുകൾ ക്ക് മുമ്പ് ലെനിൻെറ അച്ഛൻ ഗോപാലനും ഈ ലോകത്ത് നിന്നും യാത്രയായി.ആ വേദന താങ്ങാൻ കഴിയാതെ ലെനിൻെറ അമ്മ മാനസിക പ്രശ്നത്തിലാണ്. അതിൻെറ കൂടെയാണ് ആ കുടുംബത്തി ൻെറ ആശ്രയമായ ലെനിൻെറ വേർപ്പാട്. എങ്ങനെ സഹിക്കാൻ കഴിയും ആ അമ്മക്ക്.അതു കൂടാതെ പറക്കം മുറ്റാത്ത രണ്ട് കുഞ്ഞുമക്കളുമായി ലെനിൻെറ സഹധർമ്മിണി രാജിയും.ആകെയുളള ഒരു സഹോദരിയും ഭർത്താവും ബഹറെനിലും. ജോലി നഷ്ടപ്പെട്ട് ഇരുവരും എംബസ്സിയുടെ വിളിയും കാത്ത് അവിടെ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ബഹറെനിലെ സാമൂഹിക പ്രവർത്തകരായ കെ.ടി സലീമും, രാധാകൃഷ്ണപിളളയും മറ്റ് സഹപ്രവർത്തകരും ഒക്കെ ചേർന്ന് ഇവരെ നാട്ടിലേക്ക് അയക്കുവാനുളള ശ്രമത്തിലാണ്.
എത്രയും പെട്ടെന്ന് ലെനിൻെറ സഹോദരിക്കും ഭർത്താവിനും നാട്ടിലേക്ക് മടങ്ങാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.നമ്മുക്ക് പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ അവർ മരിച്ചുവെന്ന് നാം പൊരുത്തപ്പെടുന്നത്,മരണപ്പെട്ടവരുടെ മൃതശരീരം കാണുമ്പോഴാണ്.അതിനുളള അവകാശം പോലും ഇന്ന് പ്രവാസികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു.അല്ലെങ്കിൽ നഷ്ടപ്പെടു ത്തിയിരിക്കുന്നു.നമ്മളെ സംരക്ഷിക്കാൻ നമ്മുടെ മൗലികവകാശത്തെ നിഷേധിക്കാ തിരിക്കുവാൻ നമ്മൾ വിശ്വവസിച്ച് അധികാരത്തിൽ കയറ്റിയവർ തന്നെ അതൊക്കെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഒരു കാര്യം മാത്രം ഓർത്തുകൊളളുക.ഇന്ന് പ്രവാസികൾ അനുഭവിക്കുന്ന കണ്ണുനീരിന് ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ കണക്ക് പറയേണ്ടി വരും.
അഷറഫ് താമരശ്ശേരി
https://www.facebook.com/Malayalivartha