കുടുംബത്തിൻെറ ഏക ആശ്രയമായ ശെൽവൻ മടങ്ങി; കുറച്ച് ദിവസങ്ങളായി ഒരു അച്ചൻ മകനുവേണ്ടി എന്നെ വിളിച്ചോണ്ട് ഇരിക്കുകയാണ്, ഇന്ന് ആ മകൻ ജീവിച്ചിരിപ്പില്ല; അവസാനമായി സ്വന്തം മകൻെറ മരിച്ച ശരീരമെങ്കിലും കാണണമെന്ന് പറഞ്ഞോണ്ട് ആ പ്രായം ചെന്ന പിതാവ് വിതുമ്പുകയാണ്.
പ്രവാസലോകത്തിനും പറയാനുണ്ട് കഥകൾ ഏറെ. പലപ്പോഴും പല വാർത്തകളും ഏറെ നൊമ്പരമാകും. അത്തരത്തിൽ ഒരു അനുഭവമാണ് സാമൂഹ്യപ്രവർത്തകിയാനായ അഷ്‌റഫ് താമരശ്ശേരി പങ്കുവയ്ക്കുന്നത്. വേദനയുടേയും തീരാദുഖത്തിന്റെയും കഥകൾ ഓരോന്നായി പുറത്തുവരുമ്പോൾ കേൾക്കുന്നവരുടെ കണ്ണുകൾപോലും നിറഞ്ഞൊഴുകും.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
സർജറി കഴിഞ്ഞതിന് ശേഷം ഇന്ന് ആദ്യമായി പുറത്തിറങ്ങി.ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമമാണ് പറഞ്ഞിരുന്നത്. അതെങ്ങനെ കഴിയും.ശരീരവും മനസ്സും, ഒരുമ്മിച്ച് വിശ്രമിക്കുവാൻ കഴിഞ്ഞാലെ അത് ശരിക്കും വിശ്രമം,ആവുകയുളളു. ശരീരം കട്ടിൽ കിടക്കുമ്പോഴും,ഇപ്പോഴത്തെ പ്രവാസികളുടെ അവസ്ഥയിൽ മനസ്സിന് വിശ്രമം നൽകാൻ കഴിയില്ല.അത് അവിടെ നിൽക്കട്ടെ.ഇന്ന് ലോകം Fathers Day ആഘോഷിക്കുകയാണ്. ഈ Social Media ഒക്കെയുളളത് കൊണ്ട് പിതാക്കന്മാരെ കാണാനും,ഓർക്കാനും ഒരു അവസരമുണ്ടായി.പഴയകാല ചരിത്രമൊക്കെ ഇവിടെ വിളമ്പിയാൽ ഇപ്പോഴത്തെ മനുഷ്യന്മാർക്ക് ദഹിക്കൂല്ല. എന്തായാലും സ്വന്തം പിതാവിനോടുളള സ്നേഹം മറ്റുളളവരെ കാണിക്കുവാനെങ്കിലും പോസ്റ്റിയവരോട് ഒരായിരം നന്ദി.ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം.കുറച്ച് ദിവസങ്ങളായി ഒരു അച്ചൻ മകനുവേണ്ടി എന്നെ വിളിച്ചോണ്ട് ഇരിക്കുകയാണ്.
ഇന്ന് ആ മകൻ ജീവിച്ചിരിപ്പില്ല.അവസാനമായി സ്വന്തം മകൻെറ മരിച്ച ശരീരമെങ്കിലും കാണണമെന്ന് പറഞ്ഞോണ്ട് ആ പ്രായം ചെന്ന പിതാവ് വിതുമ്പുകയാണ്. നാല് വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട് ചെന്നെെ സ്വദേശി ശെൽവൻ ജോലിക്ക് വേണ്ടി ദുബായിൽ വരുന്നത്.ഒരു കുടുംബത്തിൻെറ ഏക ആശ്രയമാണ് ശെൽവൻ,കോവിഡ് 19 കാരണം ശമ്പളം ഒക്കെ കമ്പനി വെട്ടി കുറച്ചപ്പോൾ ശെൽവൻ വളരെ അസസ്ഥനായിരുന്നുവെന്ന് കൂടെയുളളവർ പറയുന്നു.നാട്ടിലേക്ക് പോകുവാനും സാധിക്കുന്നില്ല.രണ്ട് മാസം മുമ്പ് വിഷാദരോഗം ശെൽവനെ കീഴടക്കിയിരുന്നു.കഴിഞ്ഞാഴ്ച റൂമിൽ ആരും ഇല്ലാത്ത സമയം നോക്കി 28 വയസ്സ്,മാത്രം പ്രായമുളള ശെൽവൻ തൂങ്ങി മരിച്ചു.ഈ വിവരം അറിഞ്ഞാണ് ആ പാവം പിതാവ് എന്നെ നിരന്തരം ബന്ധപ്പെട്ടേൊണ്ടിരുന്നത്.ഇന്ന് ചെന്നെയിലേക്കുളള വിമാനം ഇല്ലാത്തതിനാൽ കോഴിക്കോട് വിമാനതാവളത്തിലാണ് മൃതശരീരം കയറ്റി വിട്ടത്.അവിടെ നിന്നും ചില സുഹൃത്തുക്കളുടെ സഹായത്താൽ ആംബുലൻസും തയ്യാറാക്കി കൊടുത്തു.
ശെൽവൻെറ മൃതദേഹം കോഴിക്കോട്ട് നിന്നും റോഡ് മാർഗ്ഗം ആംബുലൻസിൽ ചെന്നെയിലേക്ക് കൊണ്ട് പോകും.അങ്ങനെ ആ മാതാപിതാക്കൾക്ക് ശെൽവനെ അവസാനമായി ഒരുനോക്ക് കാണുവാൻ സാധിക്കും.മാതാപിതാക്കൾക്ക് മക്കളോടുളള സ്നേഹം വളരെ വലുതാണ്. ആ സ്നേഹം മറ്റുളളവരുടെ മുന്നിൽ പ്രകടിപ്പിക്കാൻ വേണ്ടിയല്ല അവർ നമ്മളെ സ്നേഹിക്കുന്നത്.അവരെ കുറഞ്ഞ പക്ഷം വ്യദ്ധ സദനങ്ങളിലെങ്കിലും കൊണ്ട് ഇടാതെയിരിക്കുവാൻ ശ്രമിക്കുക.നമ്മുടെ മാതാപിതാക്കൾ നമ്മുക്ക് വേണ്ടി കരയുന്നത് പോലെ ഒരു മനുഷ്യരും നമ്മുക്ക് വേണ്ടീ കരയില്ല. പ്രാർത്ഥിക്കില്ല. ശെൽവൻെറ പിതാവ് ഒരു ഉദാഹരണം മാത്രം.നമ്മൾ അവർക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്.അവരുടെ മരണവരെയും സന്തോഷത്തോടെ ജീവിക്കുവാൻ അനുവാദിക്കുക. സന്തോവും, സമാധാനവും നൽകുക. അങ്ങനത്തെ പ്രതിജ്ഞയാകട്ടെ മാതാപിതാക്കളെ ഓർക്കാൻ പാശ്ചാത്യ സംസ്കാരം നമ്മളെ പഠിപ്പിച്ച ആ ദിവസങ്ങളിൽ.എല്ലാപേർക്കും നന്മകൾ നേരുന്നു.
https://www.facebook.com/Malayalivartha