നെഞ്ചുപൊട്ടി നിലവിളിച്ച് ഭാര്യ..... കൂട്ടിക്കൊണ്ടു വരാനായി പുറപ്പെട്ട ഭാര്യയെ പകുതിവഴിയെത്തിയപ്പോഴേക്കും തിരിച്ചു പോകാന്‍ പറഞ്ഞു, കാണാതായ സമയത്ത് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഭാര്യ അങ്ങോട്ടു ചോദിക്കുന്നതിനൊന്നും കൃത്യമായ മറുപടിയില്ലായിരുന്നു, സന്തോഷത്തിലായിരുന്ന അഗളിയിലെ വീട്ടിലേക്ക് ഇടിത്തീ പോലെയാണ് ആ വാര്‍ത്തയെത്തിയത്, വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കണ്ടത് മൃതപ്രായനായ പ്രിയതമനെ... സന്തോഷത്തിലാറാടിയ വീട് കണ്ണീര്‍ക്കയത്തിലായി

നെഞ്ചുപൊട്ടി നിലവിളിച്ച് ഭാര്യ..... കൂട്ടിക്കൊണ്ടു വരാനായി പുറപ്പെട്ട ഭാര്യയെ പകുതിവഴിയെത്തിയപ്പോഴേക്കും തിരിച്ചു പോകാന്‍ പറഞ്ഞു, കാണാതായ സമയത്ത് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഭാര്യ അങ്ങോട്ടു ചോദിക്കുന്നതിനൊന്നും കൃത്യമായ മറുപടിയില്ലായിരുന്നു, സന്തോഷത്തിലായിരുന്ന അഗളിയിലെ വീട്ടിലേക്ക് ഇടിത്തീ പോലെയാണ് ആ വാര്‍ത്തയെത്തിയത്, വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കണ്ടത് മൃതപ്രായനായ പ്രിയതമനെ... സന്തോഷത്തിലാറാടിയ വീട് കണ്ണീര്‍ക്കയത്തിലായി .
അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ അഗളി സ്വദേശി അബ്ദുല്‍ ജലീലിന് ഏല്‍ക്കേണ്ടി വന്നതാകട്ടെ അതിക്രൂരമായ പീഡനം. ആശുപത്രിയിലെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന ജലീലിന്റെ ശരീരം മുഴുവന്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍കൊണ്ടു വരഞ്ഞതിന്റെ മുറിവുണ്ടായിരുന്നു.
വൃക്കയുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. മൂന്നു ദിവസത്തോളം സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന ജലീലിനു തുടര്‍ച്ചയായി മര്‍ദനമേറ്റിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം. ജലീലിനെ പെരിന്തല്‍മണ്ണയിലെയും മേലാറ്റൂരിലെയും രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച് മര്‍ദിച്ചുവെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന് ചിലര്‍ സഹായം ചെയ്തതായും കണ്ടെത്തി.
സ്വര്‍ണക്കടത്തു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന സംശയത്തിനു കാരണം ജലീലിനേറ്റ മര്‍ദനത്തിന്റെ പ്രകൃതമാണ്.അതേസമയം, അബോധാവസ്ഥയിലുള്ള ജലീലിനെ കാറില്‍ യഹിയ ആശുപത്രിയിലെത്തിച്ചതിന്റെ സിസിടിവി ദൃശ്യം നിര്‍ണായക തെളിവാകും.
ജലീല്‍ ഭാര്യയെ വിളിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകളെക്കുറിച്ചും പൊലീസിനു ധാരണ കിട്ടിയിട്ടുണ്ട്. വഴിയരികില്‍ കിടക്കുന്നതുകണ്ട് എത്തിച്ചുവെന്നാണു യഹിയ ആശുപത്രിയില്‍ പറഞ്ഞത്. ഇയാള്‍ എപ്പോഴാണു ആശുപത്രിയില്‍നിന്നു മുങ്ങിയതെന്നു വ്യക്തമല്ല. യഹിയ ജില്ല വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണു പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഇന്നു കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
അതേസമയം സ്വര്‍ണക്കടത്തുമായോ സ്വര്‍ണക്കടത്ത് സംഘങ്ങളുമായോ ജലീലിനു ബന്ധമില്ലെന്നും കൊലപാതകത്തിനു പിന്നില്‍ വന്‍ ചതി നടന്നിട്ടുണ്ടെന്നും ബന്ധുക്കള്‍. വിഡിയോ കോള്‍ വിളിച്ചപ്പോള്‍ മുഖം മാത്രമാണു ജലീല്‍ വീട്ടുകാരെ കാണിച്ചത്. ക്രൂരമായി പീഡിപ്പിച്ച ശേഷം നിര്‍ബന്ധിച്ചു ഫോണ്‍ വിളിപ്പിക്കുകയായിരുന്നുവെന്നു ബന്ധുവായ അലി പറയുന്നു.
10 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജലീലിന്റെ കുടുംബം ഇപ്പോഴും സാമ്പത്തിക പ്രയാസങ്ങളില്‍നിന്നു കരകയറിയിട്ടില്ല.ആദ്യം ഭാര്യയോടു കൂട്ടിക്കൊണ്ടുപോകാന്‍ പെരിന്തല്‍മണ്ണയിലെത്താന്‍ പറഞ്ഞ ജലീല്‍ അവര്‍ പാതി ദൂരം പിന്നിട്ടപ്പോഴാണു മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. എത്ര വൈകിയാലും കാത്തിരിക്കുമെന്നു ഭാര്യ പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു.
കാണാതായ സമയത്ത് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഭാര്യ അങ്ങോട്ടു ചോദിക്കുന്നതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതിനിടെ വിളിച്ച്, തൃശൂരിലാണെന്ന് ഒരുതവണ പറഞ്ഞു. എല്ലാ തവണയും ജലീല്‍ നേരിട്ടാണു വിളിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നു പറയാന്‍ മാത്രമാണു മറ്റൊരാള്‍ വിളിച്ചത്.
വര്‍ഷങ്ങള്‍ക്കു ശേഷം ഗൃഹനാഥന്‍ വരുന്നതിന്റെ സന്തോഷത്തിലായിരുന്ന അഗളിയിലെ വീട്ടിലേക്ക് ഇടിത്തീ പോലെയാണു ജലീല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലാണെന്ന വാര്‍ത്തയെത്തിയത്. 15നു രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയെന്നുപറഞ്ഞ് വിളിച്ചയാളെയാണു പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ക്രൂരമായി മര്‍ദനമേറ്റ നിലയില്‍ കുടുംബം കാണുന്നത്. ജലീലിന്റെ മരണവാര്‍ത്ത ഉറ്റവരെയും ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















