പ്രവാസികളുടെ കണ്ണുനിറച്ച് നജീബ്, ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം നടത്തുക എന്ന ലക്ഷ്യം മുറുകെ പിടിച്ചു, ആഗ്രഹം സാഷാത്ക്കരിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലിരുന്ന ഉമ്മയെ തേടിയെത്തിയത് മകന്റെ അപകട മരണ വാർത്ത...!
പ്രവാസിയായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി നജീബിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹയിരുന്നു ഉമ്മയെ ഹജ്ജിന് കൊണ്ടു പോവുക എന്നത്. വളരെ നാളായി തന്റെ ഉമ്മ പാത്തുമ്മ കൊതിക്കുന്ന ആ ആഗ്രഹം നടത്താനായി നജീബ് മറ്റെല്ലാ ആവശ്യങ്ങളും മാറ്റിവച്ചു.
ഉമ്മയുടെ ആഗ്രഹം നടത്തുക എന്ന ലക്ഷ്യം മുറുകെ പിടിച്ച് അതിനുവേണ്ടി ആ മകന്‍ ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്തു. ഒടുവിൽ ആഗ്രഹം സഫലീകരിക്കാൻ എല്ലാം റെഡിയായി കഴിഞ്ഞു. ഇതിന്റെ വലിയ സന്തോഷത്തിലായിരുന്ന നജീബ് അതിന്റെ സന്തോഷം ഫോണിലൂടെ ഉമ്മയുമായി പങ്കുവയ്ക്കുമായിരുന്നു. ആ സംഭാഷണങ്ങളൊക്കെ ഇരുവരുടേയും ഹൃദയം നിറയ്ക്കുന്നതായിരുന്നു.
എന്നാൽ ഉമ്മയുടെ ആ ആഗ്രഹത്തിന് വേണ്ടി യാത്രയാക്കാനോ സ്വീകരിക്കാനോ വിധി നജീബിനെ അനുവദിച്ചില്ല. സൗദിയില്‍ ഡ്രൈവറായ നജീബ് കഴിഞ്ഞ ബുധനാഴ്ച്ച അപകടത്തില്‍ പെട്ടു. റിയാദ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരുമായി അല്‍ അഹ്‌സയിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച നജീബിന്റെ വാഹനം പൂർണമായും തകരുകയായിരുന്നു.
നജീബിന് പുറമേ യാത്രക്കാരായ രണ്ടു പേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഇവര്‍ ഡോക്ടര്‍മാര്‍ ആയിരുന്നു. അപകടം നടക്കുന്നതിന് മുമ്പ് ഉമ്മയെ നജീവ് വിളിച്ചിരുന്നു.യാത്രയ്ക്കുള്ള ഒരുക്കങ്ങളെക്കുറിച്ചായിരുന്നു അപ്പോഴും കൂടുതല്‍ സംസാരിച്ചത്. മക്കയില്‍ എത്തിയാല്‍ ഉമ്മയെ ചെന്നു കാണണമെന്ന് നജീബ് കൂട്ടുകാരോടും പറഞ്ഞിരുന്നു.
എന്നാല്‍ ഉമ്മയേയും മകനേയും പരസ്പരം കാണാന്‍ വിധി അനുവദിച്ചില്ല. ഹജ്ജ് യാത്രാ തീയതി മാറ്റിക്കിട്ടാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നജീബിന്റെ മൃതദേഹം ഉമ്മ തിരിക്കുന്നതിന് മുമ്പ് നാട്ടിലെത്തിക്കാനുള്ള കൂട്ടുകാരുടെ ശ്രമവും പരാജയപ്പെട്ടു.
എന്നാല്‍ മകന്റെ ആഗ്രഹം നന്നായറിയുന്ന ഉമ്മ കരള്‍ പിളരും വേദനയോടെ ഹജ്ജിന് യാത്ര തിരിച്ചു. പ്രാര്‍ഥനയോടെ നാട്ടുകാര്‍ ഉമ്മയെ ഹജ്ജിന് യാത്രയാക്കി. മകന്റെ മൃതദേഹം ഒരു നോക്ക് കാണാനാകാതെ ആ ഉമ്മ ഹജ്ജിനായി യാത്രതിരിക്കുകയായിരുന്നു. ഹസ്‌ന ആണ് നജീബിന്റെ ഭാര്യ. മുഹമ്മദ് ഹാദി ഏക മകനാണ്.
https://www.facebook.com/Malayalivartha