'വാഗ്ദാനം ചെയ്ത ശമ്പളമില്ലെന്ന് പരാതിപ്പെട്ടപ്പോൾ തന്നെ ചിലരുമായി ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു! സ്വവർഗരതിക്കിരയാക്കി ബ്ലാക്ക്മെയിലും ചെയ്യുന്നു...' ഗൾഫ് രാഷ്ട്രങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്... സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത കുവൈറ്റിലേക്ക് കടത്തിയ സംഘം ചെയ്യുന്നത് കണ്ണില്ലാ ക്രൂരത! പുതിയ വെളിപ്പെടുത്തലുകൾ പുറത്തേക്ക്...
ഗൾഫ് രാഷ്ട്രങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്. സൂക്ഷിച്ചില്ലേൽ ലഭിക്കുക വമ്പൻ പണി. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. കുവൈത്തിലേക്ക് സ്ത്രീകളെ പീഡനങ്ങൾക്ക് വിധേയരാക്കുന്നു എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പല അനുഭവങ്ങളും ഇതോടൊപ്പം തന്നെ വരുകയാണ്. സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത ഇവിടെക്ക് കടത്തിയ സംഘം ചില സ്ത്രീകളെ പെൺവാണിഭത്തിന് നിർബന്ധിച്ചതായി വെളിപ്പെടുത്തൽ. കുവൈത്തിൽനിന്ന് മടങ്ങിവന്ന യുവതികളിലൊരാളാണ് ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ആശുപത്രിയിലെ ശുചീകരണ തൊഴിൽ വാഗ്ദാനം ചെയ്താണ് ഈ യുവതിയെ കുവൈത്തിലെത്തിച്ചത്. എന്നാൽ അവിടെ കരാറടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിൽ മാറി ജോലി ചെയ്യാൻ നിർബന്ധിതമാവുകയായിരുന്നു. വാഗ്ദാനം ചെയ്ത ശമ്പളമില്ലെന്ന് പരാതിപ്പെട്ടപ്പോൾ തന്നെ ചിലരുമായി ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഇവർ വ്യക്തമാക്കുകയുണ്ടായി. കേരളത്തിന് പുറമെ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ഇപ്പോഴും സ്ത്രീകളെത്തുകയാണ്. മലയാളികളായ ചില സ്ത്രീകൾ തന്നെയാണ് ഇടനിലക്കാരായി ഈ യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നത്. കുവൈത്തിലെത്തുമ്പോൾ ഇടനിലക്കാരികൾക്കൊപ്പം കുറച്ചുദിവസം താമസിപ്പിക്കുകയാണ് ചെയ്യുക. ഇതിനിടെ സ്വവർഗരതിക്കിരയാക്കി ബ്ലാക്ക്മെയിലും ചെയ്യുകയാണ് പതിവ്.
അതോടൊപ്പം തന്നെ കുവൈത്തിലെത്തുമ്പോൾ പുതിയ തൊഴിൽവിസ പതിക്കാനെന്ന് പറഞ്ഞ് പാസ്പോർട്ട് ഇടനിലക്കാർ വാങ്ങിയെടുക്കുകയാണ് ചെയ്യുക. പിന്നീട് ഇവർ പറയുന്നതനുസരിച്ചില്ലെങ്കിൽ യാത്രരേഖകളില്ലാതെ തങ്ങുന്നുവെന്നും ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യും. എമിഗ്രേഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ മനുഷ്യക്കടത്ത് സംഘത്തെ സഹായിക്കുന്നുണ്ടോയെന്നത് അന്വേഷിക്കുകയാണ് ചെയ്യുന്നത്.
അങ്ങനെ കുവൈത്തിൽ ഇരകളാക്കപ്പെട്ടവരിൽ ഏറെപ്പേരും നെടുമ്പാശ്ശേരി വഴി എത്തിയവരാണ്. കുവൈത്തിലേക്ക് ആറ് മാസത്തിനിടെ നെടുമ്പാശ്ശേരിയിൽനിന്ന് വിസിറ്റിങ് വിസയിൽ കടന്ന ശേഷം കാലാവധി കഴിഞ്ഞും തിരികെയെത്താത്തവർ ആരൊക്കെയാണെന്നത് പരിശോധിക്കുകയാണ് ചെയ്യുക. കുവൈത്തിൽ തട്ടിപ്പിനിരകളായവരിൽ ഏഴുപേരെ അന്വേഷണ സംഘം തിരിച്ചറിയുകയുണ്ടായി. ഇവരുമായി മൊബൈൽ ഫോണിൽ വിവരങ്ങളുമാരാഞ്ഞു. എന്നാൽ, ഇ-മെയിൽ രേഖാമൂലം പരാതി നൽകാനാവശ്യപ്പെട്ടിട്ടും ഭൂരിപക്ഷം പേരും ഇതുവരെ തയാറായിട്ടില്ല.
അതേസമയം കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി കണ്ണൂർ സ്വദേശി മജീദിനെ നാട്ടിലെത്തിക്കാൻ നടപടികളുമായി പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇയാൾക്കായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാസ്പോർട്ട് വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്.
കേരളത്തിലെത്തിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ നിലവിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ അജുവിനൊപ്പമിരുത്തി ചോദ്യംചെയ്യുന്നതാണ്. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ അജുവിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുണ്ടായി. മനുഷ്യക്കടത്തിന് പിന്നിൽ മജീദാണെന്നാണ് അജു മൊഴി നല്കിയിരിക്കുന്നത്. ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാകൂ എന്ന നിഗമനത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha